+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എനിക്ക് തിരിച്ചു വരണം; ടൊവിനോയുടെ ഡയലോഗുമായി കനക

സിനിമയിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹവുമായി നടി കനക. ഇരുപതു വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുകയാണ് കനക. കനകയ്ക്ക് കാൻസർ ആയിരുന്നു
എനിക്ക് തിരിച്ചു വരണം; ടൊവിനോയുടെ ഡയലോഗുമായി കനക

സിനിമയിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹവുമായി നടി കനക. ഇരുപതു വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുകയാണ് കനക. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും മരിച്ചെന്നും വരെ പ്രചരിച്ചിരുന്നു. 2000-ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

വീഡിയോ സന്ദേശത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്താനുള്ള ആഗ്രഹം കനക വ്യക്തമാക്കിയത്. തമിഴിലായിരുന്നു സംസാരം. ‘ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി.

കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം.

ഒരു പത്തുവർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ചെറിയപ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും.

മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.’ - നടി വീഡിയോയിൽ പറഞ്ഞു.