+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ എത്തുന്ന ശാകുന്തളം. തെന്നിന്ത്യന്‍ താരം സാമന്ത ശകുന്തളയായി എത്തുന്
ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ എത്തുന്ന ശാകുന്തളം.

തെന്നിന്ത്യന്‍ താരം സാമന്ത ശകുന്തളയായി എത്തുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സാമന്ത ശകുന്തളയാകുമ്പോള്‍ നായകനായ ദുഷ്യന്തന്‍ ആവുന്നത് സൂഫിയും സുജാതയും താരം ദേവ് മോഹന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിനായുള്ള വർക്ക് ഔട്ട് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം.

സൂഫിയും സുജാതക്ക് ശേഷം ദേവ് മോഹന്‍റെ പാൻ ഇന്ത്യൻ സിനിമയാണ് ശാകുന്തളം. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തന്‍റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിന്‍റെ പാക്കപ്പ് പാർട്ടിയിൽ സാമന്ത പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സാമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു.

കാളിദാസന്‍റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരികയാണ്. ഗുണാ ടീം വർക്ക്സ്, ദിൽ രാജു പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ നീലിമ ഗുണ, ദിൽ രാജു, ഹൻഷിതാ റെഢ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മണി ശര്‍മയാണ് സംഗീതം നിര്‍വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്‍റെ മകൾ അല്ലു അർഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്.

നേരത്തെ അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.