+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ കല്യാണവാർത്ത കേട്ട് സങ്കടം വന്നു...

നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന, നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയ്ക്കൊപ്പമുള്ള പൃഥ്വിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പ
ആ കല്യാണവാർത്ത കേട്ട് സങ്കടം വന്നു...

നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന, നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയ്ക്കൊപ്പമുള്ള പൃഥ്വിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

മാലിദ്വീപിൽ നിന്നും കഴുത്തിൽ പൂമാല ഒക്കെ വിട്ട് വധു വരന്മാരെ പോലെ സന്തോഷത്തിലായിരുന്നു താരങ്ങൾ. ഈ ചിത്രം വൈറലായതിന് പിന്നാലെ നടി മാളവിക മേനോൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. പൃഥ്വിയുടെ വിവാഹ വാർത്ത വന്ന സമയത്തെ അവസ്ഥയെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്.

"ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാൻ പൃഥ്വിരാജിന്‍റെ കട്ട ഫാനാണ്. ഹീറോയിൽ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്‍റെ കാരണവും അതിലെ നായകൻ പൃഥ്വിരാജ് ആയത് കൊണ്ടാണ്.

രാജുച്ചേട്ടനെ നേരിൽ കാണാമല്ലോ എന്നായിരുന്നു ആ സെറ്റിലേക്ക് പോകുന്പോഴുള്ള എന്‍റെ സന്തോഷം. കോളനിയുടെ സെറ്റിൽ ഡൾ മേക്കപ്പിട്ട് നിൽക്കുന്പോൾ പക്ഷേ സങ്കടമായി. ഈശ്വരാ... രാജുച്ചേട്ടൻ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം.

ഷൂട്ട് കഴിഞ്ഞ് പോകും മുന്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്‍റെ മുന്നിൽ ചെന്ന് നിൽക്കാൻ പറ്റണേയെന്ന എന്‍റെ പ്രാർഥന ഈശ്വരൻ കേട്ടു. സ്കൂളിൽ എന്‍റെയൊപ്പം പഠിച്ച കുട്ടികൾക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം.

ആ സമയത്തായിരുന്നു രാജുച്ചേട്ടന്‍റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് സത്യത്തിൽ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു എന്നും ഒരഭിമുഖത്തിൽ മാളവിക പറഞ്ഞു.