കൊച്ചേട്ടന്റെ കത്ത്/ "ഇനിയും നിളേ, നീയിരച്ചു പൊന്തും...'
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മലയാളത്തിലെ സർഗധനനായ കവിത ഇടശ്ശേരിയുടെ "കുറ്റിപ്പുറം പാലം' എന്ന വിഖ്യാത കവിത കോളജ് പഠനകാലത്തിന്റെ തിരുശേഷിപ്പുകളിലൊന്നാണ്.
ഒരു പുഴയുടെ അപ്പുറവുമിപ്പുറവും താമസിക്കുന്ന ഒട്ടൊക്കെ അപരിചിതരായ ദേശവാസികൾ. ആ പുഴയുടെ മേലേ, ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം പണിയുന്നു! ഇരുകരകളുടെയും സംസ്കാരങ്ങൾ നമ്മിൽ കൂടിക്കലരുന്നു. നഗരസംസ്കാരം ഗ്രാമത്തെ വിഴുങ്ങുന്നു. നാട്ടിൻപുറത്തിന്റെ സമൃദ്ധമായ നന്മകൾ നഗരനാട്യങ്ങൾ വിഴുങ്ങുന്നു... "അറിയാത്തോർ തമ്മിൽ അയൽ പക്കക്കാർ' എന്നും "അറിയുന്നോരെല്ലാരുമന്യനാട്ടാർ' എന്നും കവി വിലപിക്കുന്നു.
പുതിയ അധ്യയനവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ ഓടിയണയുന്ന കൂട്ടുകാരോട് കുറ്റിപ്പുറം പാലം എന്ന കവിതയുടെ കഥ പറയുന്നത് എന്തിനാണെന്നല്ലേ? കാര്യമുണ്ട്. പറയാം.
പുതുതായി പണിത പാലത്തിലൂടെ ഒരു ഗ്രാമനന്മയിലേക്ക് വിളിക്കാതെ കയറിവരുന്ന പുരോഗതിയുടെ ഉപഭോഗസംസ്കാരമാണ് ആ ഗ്രാമത്തെ ഇല്ലാതാക്കിയത്. പുതിയ അധ്യയനവർഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടുകാർ, ഒരു പോസ്റ്റു കൊവീഡിയൻ സംസ്കാരം എന്ന പാലത്തിലൂടെയാണ് ഈ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്നത്!
കോവിഡ് മഹാമാരിയുടെ കാലം നമ്മുടെ മനസിൽ ഒരു കറുത്ത സ്മരണയാണ്. അന്നുവരെ നാം അനുശീചിച്ചുവന്ന പല പതിവുകളും ചര്യകളും കോവിഡ് തെറ്റിച്ചു. വിദ്യാലയത്തിൽ വരാനും കൂട്ടുകാരുടെ കൂടെയിരുന്ന് ഗുരുമുഖത്തുനോക്കി പഠിക്കാനും പറ്റാതെ മൂന്നു വർഷങ്ങൾ കൂട്ടുകാർക്ക് നഷ്ടമായി.
മൊബൈൽ എന്ന ആധുനിക സാങ്കേതിക വിസ്മയം വിദ്യാർഥികളുടെ കളിപ്പാട്ടമായി. ഏറ്റവും ആകർഷകമായി അലങ്കരിക്കപ്പെട്ട് ബാലമനസുകളുടെ കൗതുക ചോദനകളെ തൊട്ടുണർത്തി, വർണ്ണപ്പകിട്ടുള്ള വിഷപ്പാന്പിനെപ്പോലെ അത്, ഒരു തലമുറയെ ചുറ്റിവരിഞ്ഞു! മുതിർന്നവർ ഭീതിയോടെ ഓടിമാറുന്ന ചില വിഷപ്പാന്പുകളെ, അപകടമറിയാതെ ചില ശിശുക്കൾ ചെന്നു പുണരുന്നതുപോലെയാണ് ഇന്നത്തെ തലമുറ, നവമാധ്യമങ്ങളെയും അതിന്റെ സാധ്യതകളേയും വാരിപ്പുണരുന്നത്!
എന്താണ് ഈ ദുരന്തത്തിന്റെ ഫലം? നവമാധ്യമങ്ങളിലൂടെ. ഒരു വീട്ടിൽത്തന്നെ, ഓരോരുത്തർക്കും ഓരോ ലോകമുണ്ടായി. ഒട്ടേറെ ബന്ധങ്ങളുണ്ട്. പല മക്കൾക്കും മാതാപിതാക്കളറിയാത്ത ഒട്ടേറെ അപരിചിത സുഹൃത്തുക്കളുണ്ടായി. പാന്പിന്റെ തൊലിയുടെ മിനുമിനുപ്പുപോലെ, പേരും വേരുമറിയാത്ത അപരിചിത സൗഹൃദങ്ങളുടെ ആശ്ലേഷങ്ങളിൽ പുളകിതരായി, അറിയാതെ, അപായങ്ങളിൽ കുടുങ്ങി.
യാതൊരു ജാള്യതയുമില്ലാതെ നല്ലമക്കൾ പലരും മാതാപിതാക്കളോടും അധ്യാപകരോടും പച്ചക്കളം പറയാൻ പഠിച്ചു! കവി പാടിയപോലെ, സ്വന്തം വീട്ടിൽപോലും അറിയുന്നോരെല്ലാരുന്യനാട്ടാർ എന്ന അവസ്ഥ!
കൂട്ടുകാരേ, ഇത് ഇന്നിന്റെ അവസ്ഥയാണ്. കോവിഡിന്റെ മലവെള്ളപ്പാച്ചിലിൽ കുറ്റിപറിഞ്ഞ മരംപോലെ ഇനി കൂട്ടുകാർ ഒഴുകരുത്. ഉറച്ച മൂല്യബോധത്തിന്റെയും മഹത്തായ മാനവിക മൂല്യങ്ങളുടെയും തീരങ്ങളിൽ വേരുപാകി വളരുണം.
ഒരു സംസ്കാരത്തിന്റെ അമ്മയായ പേരാർ ആകുലയായ അഴുക്കുചാലായി മാറുമോ എന്നു ശങ്കിക്കുന്പോഴും കവി കൊതിക്കുന്നുണ്ട്. ഇനിയും നിളേ, നീ ഇരച്ചുപൊന്തും. ഇനിയും തടംതല്ലി പാഞ്ഞണയും! കൂട്ടുകാരിൽ നമ്മുടെ നല്ല സംസ്കാരവും നല്ല മൂല്യങ്ങളും ഇരച്ചുപൊന്തട്ടെ. നല്ല തലമുറയെ വാർത്തെടുക്കാൻ കരുത്തുള്ള പുതുബാലലോകം ഇവിടെ ഉണരട്ടെ.
സസ്നേഹം ,
സ്വന്തം കൊച്ചേട്ടൻ
നാം ഒരു കുടുംബം ദീപിക ബാലസഖ്യം പുത്തൻ കർമപദ്ധതികളുമായി പുതുവർഷത്തിലേക്ക്...
ഏഴു പതിറ്റാണ്ടുകളുടെ കർമ്മപുണ്യവുമായി വിദ്യാർഥി മനസുകളിൽ രാഷ്ട്രബോധത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമമൂല്യങ്ങൾ വാരിവിതറിക്കൊണ്ട് മുന്നേറുന്ന ദീപിക ബാലസഖ്യം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്ന എല്ലാ കൂട്ടുകാർക്കും പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും പ്രതീകമായി മാറുകയാണ്. നാം ’ഒരുകുടുംബം’ എന്ന ഒരുമയുടെ സ്നേഹമുദ്ര വിദ്യാർഥി ഹൃദയങ്ങളിൽ കൊത്തിവയ്ക്കുന്ന ദീപിക ബാലസഖ്യം (ഡിസിഎൽ) 137 വർഷമായി പ്രവർത്തിക്കുന്ന ദീപിക ദിനപത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെചിഹ്നമാണ്. ഈശ്വരഭക്തി, സാഹോദര്യം, സേവനതത്പരത, കൃത്യനിഷ്ഠ, അച്ചടക്കം എന്നീ പഞ്ചശീലങ്ങൾ പാകിമുളപ്പിക്കുന്ന പ്രവർത്തന വേദികളാണ് വിദ്യാർഥികൾക്കായി ഡിസിഎൽ അണിയിച്ചൊരുക്കുന്നത്.
ഒരു വ്യക്തി എന്ന നിലയിൽ ഉറച്ച ലക്ഷ്യബോധത്തിൽ മുന്നേറുവാനും സമൂഹജീവി എന്ന നിലയിൽ രാഷ്ട്രനിർമിതിയിൽ തനതായ സംഭാവനകൾ നൽകുവാനും വിദ്യാർഥി ചേതനയെ തൊട്ടുണർത്തുന്ന ലക്ഷ്യബോധം, ആത്മവിശ്വാസം, മൂല്യാധിഷ്ഠിത ജീവിതം അടിയുറച്ച ദൈവവിശ്വാസം, സമൂഹബോധം എന്നിങ്ങനെ സമഗ്ര വ്യക്തിത്വ വികസനത്തിന്റെ പാതകൾ വിദ്യാർഥികൾക്കു മുന്പിൽ തുറന്നുവയ്ക്കുന്ന ദീപിക ബാലസഖ്യത്തിന്റെ 2023-24 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11-ന് തൃശൂർ ജില്ലയിലെ മുണ്ടൂർ നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്നത്.
“നാം ഒരു കുടുംബം’’ എന്ന ഡി.സി.എൽ. മുദ്രാവാക്യം ഇന്നു പാഠശാലകളിലെ ഉണർത്തുപാട്ടായി മാറിക്കഴിഞ്ഞു. വിദ്യാർഥികളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ഏതൊരു പ്രസ്ഥാനത്തെക്കാളും മുന്നിലാണു ഡി.സി.എൽ എന്നത് അഭിമാനാർഹമായ കാര്യമാണ്. ഏഴു പതിറ്റാണ്ടുകളുടെ അനുഭവചൈതന്യവുമായി ദീപിക ബാലസഖ്യം പ്രവിശ്യാ, മേഖലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ജീവിത ദർശന ക്യാന്പുകളും, ശില്പശാലകളും കലോത്സവങ്ങളും എണ്ണമറ്റ പ്രതിഭകളെയാണ് സാംസ്കാരിക കേരളത്തിനു സമ്മാനിച്ചിട്ടുള്ളത്.
ൊ1952 മുതൽ ഡിസിഎൽ നേതൃത്വം നൽകിയ വിദ്യാർഥികളുടെ കലോത്സവമായ ഡിസിഎൽ കുടുംബമേള ആയിരക്കണക്കിന് കലാപ്രതിഭകളെയാണ് വാർത്തെടുത്തിട്ടുള്ളത്.
കർമപദ്ധതികൾ ‘കിക്ക് ഔട്ട്’
ലഹരിക്കെതിരേ വിദ്യാർഥികളെ അണിനിരത്തുന്ന ഡിസിഎൽ "കിക്ക് ഔട്ട് ' ഈ അധ്യയനവർഷത്തിലെ സുപ്രധാനമായ പ്രവർത്തനമേഖലയായിരിക്കും. ലഹരിക്കെതിരേയുള്ള ബോധവത്കരണ യജ്ഞത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രീം പദ്ധതിയുമായി സഹകരിച്ചായിരിക്കും ഈ വർഷം ഡിസിഎൽ കിക്ക് ഔട്ട് പരിപാടികൾ നടത്തുന്നത്.
കൂട്ടുകാരേ, മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന ഡിസിഎൽ മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഗാനം എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണത്തിന്റെ ശംഖൊലിയായി മാറണം.
കിക്ക് ഔട്ട് സംഘഗാന മത്സരം
പതിവുപോലെയുള്ള ഡിസിഎൽ കലോത്സവത്തിന്റെ ഭാഗമായി ഡിസിഎൽ ആന്തം, ലളിതഗാനം, പ്രസംഗം, കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങൾ എന്നിവയോടൊപ്പം ഈ അധ്യയനവർഷത്തിൽ ലഹരിവിരുദ്ധ ഗാനം കൂടി ഉൾപ്പെടുത്തുകയാണ്.
"കിക്ക് ഔട്ട്' സംഘനൃത്ത മത്സരം
ഇതുവരെ കേരളത്തിൽ ഒരു സംഘടനയും നടത്താത്ത ഒരു മത്സരം ഡിസിഎൽ സ്കൂളുകൾക്കായി ഒരുക്കുകയാണ്.
ഡിസിഎൽ ലഹരിവിരുദ്ധ ഗാനത്തിന് ഓരോ സ്കൂളിലെയും മുഴുവൻ വിദ്യാർഥികളും ഒരുമിച്ചു ചുവടുവയ്ക്കുക എന്നതാണ് ഈ സംഘനൃത്തത്തിന്റെ പ്രത്യേകത. സ്കൂൾ അസംബ്ലിയോടനുബന്ധമായി ഓരോ സ്കൂളിലും നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായി ഈ സംഘനൃത്തം മാറുമെന്നതിൽ സംശയമില്ല.
എല്ലാ വിദ്യാർഥികളും ചേർന്നുകളിക്കുന്ന ഈ സംഘനൃത്തത്തിന്റെ വീഡിയോ ഓരോ സ്കൂളും അയച്ചുതരണം. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഡിസിഎൽ നേതൃത്വ പരിശീലന പദ്ധതി
വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച നേതൃശൈലി വാർത്തെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഡിസിഎൽ ശാഖകളിലും ശാഖാ തെരഞ്ഞെടുപ്പുകൾ ജൂൺ മാസത്തിൽത്തന്നെ പൂർത്തിയാക്കേണ്ടതാണ്.
ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറി, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടുകൗൺസിലർമാർ എന്നീ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രിൻസിപ്പൽ, ശാഖാ ഡയറക്ടർ എന്നിവരോടൊപ്പമുള്ള ഫോട്ടോ, dcl@deepika.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്തു തരേണ്ടതാണ്.
കളർ ഇന്ത്യ
നാനാത്വത്തിൽ ഏകത്വമെന്ന ഭാരത ദർശനത്തിലൂടെ ഭിന്നതകളകറ്റി ഒരുമയുടെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും വിലയേറിയ മൂല്യങ്ങൾ വിദ്യാർഥി മനസുകളിൽ നട്ടുവളർത്തുവാൻ ദീപിക ബാലസഖ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് “കളർ ഇന്ത്യ”. മതസൗഹാർദം മനസിലുറപ്പിക്കുന്ന ചിത്രരചന മത്സരങ്ങളിലൂടെ കളർ ഇന്ത്യ വിദ്യാർഥികളുടെ മനസിന് നിറപകരുമെന്ന് ഉറപ്പാണ്.
പച്ചില
പ്രകൃതിയോടിണങ്ങി വളരുന്ന പുതുതലമുറ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനുതന്നെ അത്യാവശ്യമാണ്. നവമാധ്യമയുഗത്തിൽ മണ്ണിൽനിന്ന് അകലുന്ന വിദ്യാർഥികളെ കൃഷിയിലേക്കും ജൈവസംസ്കാരത്തിലേക്കും മടക്കിവിളിക്കുവാൻ ഡിസിഎൽ വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ് പച്ചില.
ദീപിക നമ്മുടെ ഭാഷ പദ്ധതി
വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നമ്മുടെ ഭാഷാ പദ്ധതിയിലൂടെ ദീപിക വായിക്കുവാനും സത്യസന്ധമായ വാർത്ത വായനയിലൂടെ പുതിയ സമൂഹബോധത്തിലുണരുവാനും അതുവഴി നവഭാരത നിർമിതിയിൽ പങ്കാളകളാകുവാനും എല്ലാ ഡിസിഎൽ കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. പുതിയ അധ്യയനവർഷം അറിവിന്റെയും അനുഭവത്തിന്റെയും ഉത്സവവേദിയാകട്ടെ.
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മലയാളത്തിലെ സർഗധനനായ കവിത ഇടശ്ശേരിയുടെ "കുറ്റിപ്പുറം പാലം' എന്ന വിഖ്യാത കവിത കോളജ് പഠനകാലത്തിന്റെ തിരുശേഷിപ്പുകളിലൊന്നാണ്.
ഒരു പുഴയുടെ അപ്പുറവുമിപ്പുറവും താമസിക്കുന്ന ഒട്ടൊക്കെ അപരിചിതരായ ദേശവാസികൾ. ആ പുഴയുടെ മേലേ, ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം പണിയുന്നു! ഇരുകരകളുടെയും സംസ്കാരങ്ങൾ നമ്മിൽ കൂടിക്കലരുന്നു. നഗരസംസ്കാരം ഗ്രാമത്തെ വിഴുങ്ങുന്നു. നാട്ടിൻപുറത്തിന്റെ സമൃദ്ധമായ നന്മകൾ നഗരനാട്യങ്ങൾ വിഴുങ്ങുന്നു... "അറിയാത്തോർ തമ്മിൽ അയൽ പക്കക്കാർ' എന്നും "അറിയുന്നോരെല്ലാരുമന്യനാട്ടാർ' എന്നും കവി വിലപിക്കുന്നു.
പുതിയ അധ്യയനവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ ഓടിയണയുന്ന കൂട്ടുകാരോട് കുറ്റിപ്പുറം പാലം എന്ന കവിതയുടെ കഥ പറയുന്നത് എന്തിനാണെന്നല്ലേ? കാര്യമുണ്ട്. പറയാം.
പുതുതായി പണിത പാലത്തിലൂടെ ഒരു ഗ്രാമനന്മയിലേക്ക് വിളിക്കാതെ കയറിവരുന്ന പുരോഗതിയുടെ ഉപഭോഗസംസ്കാരമാണ് ആ ഗ്രാമത്തെ ഇല്ലാതാക്കിയത്. പുതിയ അധ്യയനവർഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടുകാർ, ഒരു പോസ്റ്റു കൊവീഡിയൻ സംസ്കാരം എന്ന പാലത്തിലൂടെയാണ് ഈ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്നത്!
കോവിഡ് മഹാമാരിയുടെ കാലം നമ്മുടെ മനസിൽ ഒരു കറുത്ത സ്മരണയാണ്. അന്നുവരെ നാം അനുശീചിച്ചുവന്ന പല പതിവുകളും ചര്യകളും കോവിഡ് തെറ്റിച്ചു. വിദ്യാലയത്തിൽ വരാനും കൂട്ടുകാരുടെ കൂടെയിരുന്ന് ഗുരുമുഖത്തുനോക്കി പഠിക്കാനും പറ്റാതെ മൂന്നു വർഷങ്ങൾ കൂട്ടുകാർക്ക് നഷ്ടമായി.
മൊബൈൽ എന്ന ആധുനിക സാങ്കേതിക വിസ്മയം വിദ്യാർഥികളുടെ കളിപ്പാട്ടമായി. ഏറ്റവും ആകർഷകമായി അലങ്കരിക്കപ്പെട്ട് ബാലമനസുകളുടെ കൗതുക ചോദനകളെ തൊട്ടുണർത്തി, വർണ്ണപ്പകിട്ടുള്ള വിഷപ്പാന്പിനെപ്പോലെ അത്, ഒരു തലമുറയെ ചുറ്റിവരിഞ്ഞു! മുതിർന്നവർ ഭീതിയോടെ ഓടിമാറുന്ന ചില വിഷപ്പാന്പുകളെ, അപകടമറിയാതെ ചില ശിശുക്കൾ ചെന്നു പുണരുന്നതുപോലെയാണ് ഇന്നത്തെ തലമുറ, നവമാധ്യമങ്ങളെയും അതിന്റെ സാധ്യതകളേയും വാരിപ്പുണരുന്നത്!
എന്താണ് ഈ ദുരന്തത്തിന്റെ ഫലം? നവമാധ്യമങ്ങളിലൂടെ. ഒരു വീട്ടിൽത്തന്നെ, ഓരോരുത്തർക്കും ഓരോ ലോകമുണ്ടായി. ഒട്ടേറെ ബന്ധങ്ങളുണ്ട്. പല മക്കൾക്കും മാതാപിതാക്കളറിയാത്ത ഒട്ടേറെ അപരിചിത സുഹൃത്തുക്കളുണ്ടായി. പാന്പിന്റെ തൊലിയുടെ മിനുമിനുപ്പുപോലെ, പേരും വേരുമറിയാത്ത അപരിചിത സൗഹൃദങ്ങളുടെ ആശ്ലേഷങ്ങളിൽ പുളകിതരായി, അറിയാതെ, അപായങ്ങളിൽ കുടുങ്ങി.
യാതൊരു ജാള്യതയുമില്ലാതെ നല്ലമക്കൾ പലരും മാതാപിതാക്കളോടും അധ്യാപകരോടും പച്ചക്കളം പറയാൻ പഠിച്ചു! കവി പാടിയപോലെ, സ്വന്തം വീട്ടിൽപോലും അറിയുന്നോരെല്ലാരുന്യനാട്ടാർ എന്ന അവസ്ഥ!
കൂട്ടുകാരേ, ഇത് ഇന്നിന്റെ അവസ്ഥയാണ്. കോവിഡിന്റെ മലവെള്ളപ്പാച്ചിലിൽ കുറ്റിപറിഞ്ഞ മരംപോലെ ഇനി കൂട്ടുകാർ ഒഴുകരുത്. ഉറച്ച മൂല്യബോധത്തിന്റെയും മഹത്തായ മാനവിക മൂല്യങ്ങളുടെയും തീരങ്ങളിൽ വേരുപാകി വളരുണം.
ഒരു സംസ്കാരത്തിന്റെ അമ്മയായ പേരാർ ആകുലയായ അഴുക്കുചാലായി മാറുമോ എന്നു ശങ്കിക്കുന്പോഴും കവി കൊതിക്കുന്നുണ്ട്. ഇനിയും നിളേ, നീ ഇരച്ചുപൊന്തും. ഇനിയും തടംതല്ലി പാഞ്ഞണയും! കൂട്ടുകാരിൽ നമ്മുടെ നല്ല സംസ്കാരവും നല്ല മൂല്യങ്ങളും ഇരച്ചുപൊന്തട്ടെ. നല്ല തലമുറയെ വാർത്തെടുക്കാൻ കരുത്തുള്ള പുതുബാലലോകം ഇവിടെ ഉണരട്ടെ.
സസ്നേഹം ,
സ്വന്തം കൊച്ചേട്ടൻ
നാം ഒരു കുടുംബം ദീപിക ബാലസഖ്യം പുത്തൻ കർമപദ്ധതികളുമായി പുതുവർഷത്തിലേക്ക്...
ഏഴു പതിറ്റാണ്ടുകളുടെ കർമ്മപുണ്യവുമായി വിദ്യാർഥി മനസുകളിൽ രാഷ്ട്രബോധത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമമൂല്യങ്ങൾ വാരിവിതറിക്കൊണ്ട് മുന്നേറുന്ന ദീപിക ബാലസഖ്യം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നുവരുന്ന എല്ലാ കൂട്ടുകാർക്കും പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും പ്രതീകമായി മാറുകയാണ്. നാം ’ഒരുകുടുംബം’ എന്ന ഒരുമയുടെ സ്നേഹമുദ്ര വിദ്യാർഥി ഹൃദയങ്ങളിൽ കൊത്തിവയ്ക്കുന്ന ദീപിക ബാലസഖ്യം (ഡിസിഎൽ) 137 വർഷമായി പ്രവർത്തിക്കുന്ന ദീപിക ദിനപത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെചിഹ്നമാണ്. ഈശ്വരഭക്തി, സാഹോദര്യം, സേവനതത്പരത, കൃത്യനിഷ്ഠ, അച്ചടക്കം എന്നീ പഞ്ചശീലങ്ങൾ പാകിമുളപ്പിക്കുന്ന പ്രവർത്തന വേദികളാണ് വിദ്യാർഥികൾക്കായി ഡിസിഎൽ അണിയിച്ചൊരുക്കുന്നത്.
ഒരു വ്യക്തി എന്ന നിലയിൽ ഉറച്ച ലക്ഷ്യബോധത്തിൽ മുന്നേറുവാനും സമൂഹജീവി എന്ന നിലയിൽ രാഷ്ട്രനിർമിതിയിൽ തനതായ സംഭാവനകൾ നൽകുവാനും വിദ്യാർഥി ചേതനയെ തൊട്ടുണർത്തുന്ന ലക്ഷ്യബോധം, ആത്മവിശ്വാസം, മൂല്യാധിഷ്ഠിത ജീവിതം അടിയുറച്ച ദൈവവിശ്വാസം, സമൂഹബോധം എന്നിങ്ങനെ സമഗ്ര വ്യക്തിത്വ വികസനത്തിന്റെ പാതകൾ വിദ്യാർഥികൾക്കു മുന്പിൽ തുറന്നുവയ്ക്കുന്ന ദീപിക ബാലസഖ്യത്തിന്റെ 2023-24 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11-ന് തൃശൂർ ജില്ലയിലെ മുണ്ടൂർ നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്നത്.
“നാം ഒരു കുടുംബം’’ എന്ന ഡി.സി.എൽ. മുദ്രാവാക്യം ഇന്നു പാഠശാലകളിലെ ഉണർത്തുപാട്ടായി മാറിക്കഴിഞ്ഞു. വിദ്യാർഥികളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ഏതൊരു പ്രസ്ഥാനത്തെക്കാളും മുന്നിലാണു ഡി.സി.എൽ എന്നത് അഭിമാനാർഹമായ കാര്യമാണ്. ഏഴു പതിറ്റാണ്ടുകളുടെ അനുഭവചൈതന്യവുമായി ദീപിക ബാലസഖ്യം പ്രവിശ്യാ, മേഖലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ജീവിത ദർശന ക്യാന്പുകളും, ശില്പശാലകളും കലോത്സവങ്ങളും എണ്ണമറ്റ പ്രതിഭകളെയാണ് സാംസ്കാരിക കേരളത്തിനു സമ്മാനിച്ചിട്ടുള്ളത്.
ൊ1952 മുതൽ ഡിസിഎൽ നേതൃത്വം നൽകിയ വിദ്യാർഥികളുടെ കലോത്സവമായ ഡിസിഎൽ കുടുംബമേള ആയിരക്കണക്കിന് കലാപ്രതിഭകളെയാണ് വാർത്തെടുത്തിട്ടുള്ളത്.
കർമപദ്ധതികൾ ‘കിക്ക് ഔട്ട്’
ലഹരിക്കെതിരേ വിദ്യാർഥികളെ അണിനിരത്തുന്ന ഡിസിഎൽ "കിക്ക് ഔട്ട് ' ഈ അധ്യയനവർഷത്തിലെ സുപ്രധാനമായ പ്രവർത്തനമേഖലയായിരിക്കും. ലഹരിക്കെതിരേയുള്ള ബോധവത്കരണ യജ്ഞത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രീം പദ്ധതിയുമായി സഹകരിച്ചായിരിക്കും ഈ വർഷം ഡിസിഎൽ കിക്ക് ഔട്ട് പരിപാടികൾ നടത്തുന്നത്.
കൂട്ടുകാരേ, മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന ഡിസിഎൽ മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഗാനം എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണത്തിന്റെ ശംഖൊലിയായി മാറണം.
കിക്ക് ഔട്ട് സംഘഗാന മത്സരം
പതിവുപോലെയുള്ള ഡിസിഎൽ കലോത്സവത്തിന്റെ ഭാഗമായി ഡിസിഎൽ ആന്തം, ലളിതഗാനം, പ്രസംഗം, കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങൾ എന്നിവയോടൊപ്പം ഈ അധ്യയനവർഷത്തിൽ ലഹരിവിരുദ്ധ ഗാനം കൂടി ഉൾപ്പെടുത്തുകയാണ്.
"കിക്ക് ഔട്ട്' സംഘനൃത്ത മത്സരം
ഇതുവരെ കേരളത്തിൽ ഒരു സംഘടനയും നടത്താത്ത ഒരു മത്സരം ഡിസിഎൽ സ്കൂളുകൾക്കായി ഒരുക്കുകയാണ്.
ഡിസിഎൽ ലഹരിവിരുദ്ധ ഗാനത്തിന് ഓരോ സ്കൂളിലെയും മുഴുവൻ വിദ്യാർഥികളും ഒരുമിച്ചു ചുവടുവയ്ക്കുക എന്നതാണ് ഈ സംഘനൃത്തത്തിന്റെ പ്രത്യേകത. സ്കൂൾ അസംബ്ലിയോടനുബന്ധമായി ഓരോ സ്കൂളിലും നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായി ഈ സംഘനൃത്തം മാറുമെന്നതിൽ സംശയമില്ല.
എല്ലാ വിദ്യാർഥികളും ചേർന്നുകളിക്കുന്ന ഈ സംഘനൃത്തത്തിന്റെ വീഡിയോ ഓരോ സ്കൂളും അയച്ചുതരണം. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഡിസിഎൽ നേതൃത്വ പരിശീലന പദ്ധതി
വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച നേതൃശൈലി വാർത്തെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഡിസിഎൽ ശാഖകളിലും ശാഖാ തെരഞ്ഞെടുപ്പുകൾ ജൂൺ മാസത്തിൽത്തന്നെ പൂർത്തിയാക്കേണ്ടതാണ്.
ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറി, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടുകൗൺസിലർമാർ എന്നീ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രിൻസിപ്പൽ, ശാഖാ ഡയറക്ടർ എന്നിവരോടൊപ്പമുള്ള ഫോട്ടോ, dcl@deepika.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്തു തരേണ്ടതാണ്.
കളർ ഇന്ത്യ
നാനാത്വത്തിൽ ഏകത്വമെന്ന ഭാരത ദർശനത്തിലൂടെ ഭിന്നതകളകറ്റി ഒരുമയുടെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും വിലയേറിയ മൂല്യങ്ങൾ വിദ്യാർഥി മനസുകളിൽ നട്ടുവളർത്തുവാൻ ദീപിക ബാലസഖ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് “കളർ ഇന്ത്യ”. മതസൗഹാർദം മനസിലുറപ്പിക്കുന്ന ചിത്രരചന മത്സരങ്ങളിലൂടെ കളർ ഇന്ത്യ വിദ്യാർഥികളുടെ മനസിന് നിറപകരുമെന്ന് ഉറപ്പാണ്.
പച്ചില
പ്രകൃതിയോടിണങ്ങി വളരുന്ന പുതുതലമുറ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനുതന്നെ അത്യാവശ്യമാണ്. നവമാധ്യമയുഗത്തിൽ മണ്ണിൽനിന്ന് അകലുന്ന വിദ്യാർഥികളെ കൃഷിയിലേക്കും ജൈവസംസ്കാരത്തിലേക്കും മടക്കിവിളിക്കുവാൻ ഡിസിഎൽ വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ് പച്ചില.
ദീപിക നമ്മുടെ ഭാഷ പദ്ധതി
വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നമ്മുടെ ഭാഷാ പദ്ധതിയിലൂടെ ദീപിക വായിക്കുവാനും സത്യസന്ധമായ വാർത്ത വായനയിലൂടെ പുതിയ സമൂഹബോധത്തിലുണരുവാനും അതുവഴി നവഭാരത നിർമിതിയിൽ പങ്കാളകളാകുവാനും എല്ലാ ഡിസിഎൽ കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. പുതിയ അധ്യയനവർഷം അറിവിന്റെയും അനുഭവത്തിന്റെയും ഉത്സവവേദിയാകട്ടെ.