കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് യാത്രാ കണ്സഷന് അനുവദിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശങ്ക ഉണർത്തുന്നതാണെന്ന് കേരള കാത്തലിക് സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് അസോസിയേഷന്.
മേയ് 31ന് അസിസ്റ്റന്റ് കളസ്റ്റര് ഓഫീസര്‍ പുറത്തിറക്കിയ നിർദേശങ്ങളിലൊന്ന് സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിന്റെ 35 ശതമാനം മാനേജ്മെന്റ് വഹിക്കണമെന്നാണ്. സ്വാശ്രയ കോളജ് മാനേജ്മെന്റിനോട് ഇങ്ങനെ കല്പിക്കാനുള്ള അധികാരം ക്ലസ്റ്റര്‍ ഓഫീസര്‍ക്ക് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പുതിയ നയം വരുംദിവസങ്ങളില്‍ വലിയ സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കുമെന്നും ഉന്നതവിദ്യാഭ്യാരംഗം കുടുതല്‍ കലുഷിതമാകുമെന്നും അസോസിയേഷന് പ്രസിഡന്റ് ഡോ. ജിബി ജോസ്, സെക്രട്ടറി ഡോ. ബേബി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.
മേയ് 31ന് അസിസ്റ്റന്റ് കളസ്റ്റര് ഓഫീസര്‍ പുറത്തിറക്കിയ നിർദേശങ്ങളിലൊന്ന് സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിന്റെ 35 ശതമാനം മാനേജ്മെന്റ് വഹിക്കണമെന്നാണ്. സ്വാശ്രയ കോളജ് മാനേജ്മെന്റിനോട് ഇങ്ങനെ കല്പിക്കാനുള്ള അധികാരം ക്ലസ്റ്റര്‍ ഓഫീസര്‍ക്ക് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പുതിയ നയം വരുംദിവസങ്ങളില്‍ വലിയ സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കുമെന്നും ഉന്നതവിദ്യാഭ്യാരംഗം കുടുതല്‍ കലുഷിതമാകുമെന്നും അസോസിയേഷന് പ്രസിഡന്റ് ഡോ. ജിബി ജോസ്, സെക്രട്ടറി ഡോ. ബേബി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.