പഴയന്നൂർ(തൃശൂർ): ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരിൽ തൃശൂർ ചേലക്കര സ്വദേശിയായ മുൻ മാധ്യമപ്രവർത്തകനും ആർമി ഉദ്യോഗസ്ഥനും കുടുംബവും. കളപ്പാറ തട്ടുംപുറത്ത് കെ.യു. ജോർജ്, സഹോദരൻ ജോയി, ജോയിയുടെ ഭാര്യ സരിത, മകൾ ജെന്ന എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ബി ത്രീ എസി കോച്ചിലാണ് ഇവർ യാത്രചെയ്തിരുന്നത്. ട്രെയിൻ വലിയ ശബ്ദത്തോടെ മറിയുകയും ബർത്തിൽനിന്നു താഴെ വീഴുകയുമായിരുന്നെന്ന് മുൻ മാധ്യമപ്രവർത്തകനായ ജോർജ് പറഞ്ഞു. രക്ഷാപ്രവർത്തകരുടെയും മിലിട്ടറി ഉദ്യോഗസ്ഥരായ സഹയാത്രികരുടെയും സമയോചിതമായ ഇടപെടലാണു വേഗം പുറത്തത്താൻ സഹായിച്ചത്. സമീപത്തെ കോച്ചുകൾ വേർപെടാത്തതിനാൽ വലിയ പരിക്കേറ്റില്ല.
മിലിട്ടറി ഉദ്യോഗസ്ഥനായ ജോയിയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ 26നാണ് സഹോദരനായ ജോർജും ജോയിയുടെ ഭാര്യ സരിതയും മകൾ ജെന്നയും കോൽക്കത്തയിലേക്കു പോയത്. 31ന് റിട്ടയർമെന്റ് ചടങ്ങിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണു ദുരന്തം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണു ഷാലിമാറിൽനിന്നു ട്രെയിനിൽ കയറിയത്. ഷാലിമാറിൽനിന്നു ചെന്നൈ വരെ കോറമാണ്ഡൽ എക്സ്പ്രസിലും ചെന്നൈ മുതൽ ഷൊർണൂർ വരെ മറ്റൊരു ട്രെയിനിലുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ജോയിയുടെ മകൾ ജെന്ന കോലഴി ചിന്മയ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. കെ.യു. ജോർജ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമാണ്.
ബി ത്രീ എസി കോച്ചിലാണ് ഇവർ യാത്രചെയ്തിരുന്നത്. ട്രെയിൻ വലിയ ശബ്ദത്തോടെ മറിയുകയും ബർത്തിൽനിന്നു താഴെ വീഴുകയുമായിരുന്നെന്ന് മുൻ മാധ്യമപ്രവർത്തകനായ ജോർജ് പറഞ്ഞു. രക്ഷാപ്രവർത്തകരുടെയും മിലിട്ടറി ഉദ്യോഗസ്ഥരായ സഹയാത്രികരുടെയും സമയോചിതമായ ഇടപെടലാണു വേഗം പുറത്തത്താൻ സഹായിച്ചത്. സമീപത്തെ കോച്ചുകൾ വേർപെടാത്തതിനാൽ വലിയ പരിക്കേറ്റില്ല.
മിലിട്ടറി ഉദ്യോഗസ്ഥനായ ജോയിയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ 26നാണ് സഹോദരനായ ജോർജും ജോയിയുടെ ഭാര്യ സരിതയും മകൾ ജെന്നയും കോൽക്കത്തയിലേക്കു പോയത്. 31ന് റിട്ടയർമെന്റ് ചടങ്ങിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണു ദുരന്തം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണു ഷാലിമാറിൽനിന്നു ട്രെയിനിൽ കയറിയത്. ഷാലിമാറിൽനിന്നു ചെന്നൈ വരെ കോറമാണ്ഡൽ എക്സ്പ്രസിലും ചെന്നൈ മുതൽ ഷൊർണൂർ വരെ മറ്റൊരു ട്രെയിനിലുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ജോയിയുടെ മകൾ ജെന്ന കോലഴി ചിന്മയ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. കെ.യു. ജോർജ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമാണ്.