+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ ജോലി വാഗ്ദാനം: ട്രാവൽ ഏജൻസി ഒന്നേകാൽ കോടിയോളം തട്ടിയെടുത്തു

കട്ടപ്പന: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി ഒന്നാകാൽ കോടിയോളം രൂപ കബളിപ്പിച്ച സംഭവത്തിൽ ട്രാവൽ ഏജൻസിക്കെതിരേ കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങ
ഇറ്റലിയിൽ ജോലി വാഗ്ദാനം: ട്രാവൽ ഏജൻസി  ഒന്നേകാൽ കോടിയോളം തട്ടിയെടുത്തു
കട്ടപ്പന: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി ഒന്നാകാൽ കോടിയോളം രൂപ കബളിപ്പിച്ച സംഭവത്തിൽ ട്രാവൽ ഏജൻസിക്കെതിരേ കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങി. കോട്ടയം മണർകാട് സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പനയിലെ സിയോൺ ട്രാവൽ ഏജൻസി ഉടമ നെല്ലിപ്പാറ കാരിക്കക്കുന്നേൽ റോബിൻ ജോസിന് (33) എതിരേ കേസെടുത്തു.

ഇറ്റലിയിലേക്കു പോയ സംഘത്തിലെ പത്ത് പേർ ദുബായ്, ഒമാൻ എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ കുടുങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വദേശികളായ 23 പേരിൽ നിന്നാണ് ഇറ്റലിയിൽ വീട്ടുജോലി വാഗ്ദാനം ചെയ്ത് മാസങ്ങൾക്കു മുൻപ് 6.5 മുതൽ ഏഴു ലക്ഷം രൂപവരെ ട്രാവൽ ഏജൻസി വാങ്ങിയത്.

പണം നൽകിയവരിലേറെയും വീട്ടമ്മമാരാണ്. ഏജൻസി ഉടമ റോബിൻ ജോസിന് നേരിട്ടും അക്കൗണ്ടിലൂടെയുമായി തട്ടിപ്പിനിരയായവർ 1.26 കോടി രൂപ കൈമാറി. ഇവർക്ക് ഓഫർ ലെറ്ററും വീസയും അടക്കം നൽകിയിരുന്നു. ഇതിനിടെ പണം നൽകിയവരിൽ മൂന്ന് പേർ പിൻവാങ്ങുകയും ചെയ്തു.

മേയ് അവസാനത്തോടെ ബാക്കി ഉദ്യോഗാർഥികൾ ഇറ്റലിയിലേക്കു പുറപ്പെട്ടെങ്കിലും ദുബായ്, ഒമാൻ എന്നീ രാജ‍്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇവരെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു.

പത്തോളം പേർ നാട്ടിലെത്തിയതായാണ് സൂചന. മറ്റുള്ളവരെക്കുറിച്ച് വിവരമില്ല. തുടർന്ന് ട്രാവൽ ഏജൻസി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ മൂന്നു പേരാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഉദ്യോഗാർഥികൾ നൽകിയ പണം കൊല്ലം തൃക്കടവൂർ സ്വദേശി ആന്‍റണി ജോസഫ്, ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവർക്ക് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ ഇവരുടെ പങ്ക് എന്താണെന്നതടക്കം പോലീസ് അന്വേഷിച്ചു വരികയാണ്.