തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഡിജിപി പദവിയിൽനിന്ന് ഇന്നലെ വിരമിച്ച എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ. വിരമിക്കൽ പരേഡിനുശേഷം മറുപടി പ്രസംഗം നടത്തവേയാണ് ആനന്ദകൃഷ്ണൻ ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഡിജിപി റാങ്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും പോലീസ് സേനയിലെ കുടുംബാംഗങ്ങൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
ഡോ. വന്ദന ദാസിന് സ്വന്തം ജീവൻ നൽകിയും പോലീസ് സംരക്ഷണം നൽകേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തിന്റെ ഇടയിൽ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലം പ്രയോഗിക്കാതെ കുറ്റവാളികളെ കീഴ്പ്പെടുത്താനും ദേഹപരിശോധന നടത്താനുമുള്ള പരിശീലനം പോലീസ് ഉദ്യോഗസ്ഥർക്കു നൽകണമെന്ന് വിടവാങ്ങൽ പരേഡിന് ശേഷം ഫയർഫോഴ്സ് മേധാവിയായിരുന്ന ഡോ. ബി.സന്ധ്യ പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി.
എക്സൈസ് കമ്മീഷണറായി വിരമിച്ച എസ്. ആനന്ദകൃഷ്ണനും ഫയർ ഫോഴ്സ് മേധാവിയായി വിരമിച്ച ഡോ. ബി സന്ധ്യയ്ക്കും പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് വിരമിക്കൽ പരേഡ് നൽകിയത്. തുടർന്ന് വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യാത്രയയപ്പും നൽകി.
ഇവരോടൊപ്പം വിരമിച്ച സീനിയർ ഡിജിപി ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍കുമാർ സിൻഹയുടെ കാലാവധി കേന്ദ്രം ഒരു വർഷത്തേയ്ക്കു നീട്ടി നൽകി.
ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഡിജിപി റാങ്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും പോലീസ് സേനയിലെ കുടുംബാംഗങ്ങൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
ഡോ. വന്ദന ദാസിന് സ്വന്തം ജീവൻ നൽകിയും പോലീസ് സംരക്ഷണം നൽകേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തിന്റെ ഇടയിൽ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലം പ്രയോഗിക്കാതെ കുറ്റവാളികളെ കീഴ്പ്പെടുത്താനും ദേഹപരിശോധന നടത്താനുമുള്ള പരിശീലനം പോലീസ് ഉദ്യോഗസ്ഥർക്കു നൽകണമെന്ന് വിടവാങ്ങൽ പരേഡിന് ശേഷം ഫയർഫോഴ്സ് മേധാവിയായിരുന്ന ഡോ. ബി.സന്ധ്യ പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി.
എക്സൈസ് കമ്മീഷണറായി വിരമിച്ച എസ്. ആനന്ദകൃഷ്ണനും ഫയർ ഫോഴ്സ് മേധാവിയായി വിരമിച്ച ഡോ. ബി സന്ധ്യയ്ക്കും പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് വിരമിക്കൽ പരേഡ് നൽകിയത്. തുടർന്ന് വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യാത്രയയപ്പും നൽകി.
ഇവരോടൊപ്പം വിരമിച്ച സീനിയർ ഡിജിപി ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍കുമാർ സിൻഹയുടെ കാലാവധി കേന്ദ്രം ഒരു വർഷത്തേയ്ക്കു നീട്ടി നൽകി.