കട്ടപ്പന: തമിഴ്നാട്ടിലെ കന്പം ടൗണിൽ ഇറങ്ങിയ അരിക്കൊന്പന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പാൽ രാജ് (60) മരിച്ചു.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് ശനിയാഴ്ച രാവിലെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങവേ അരിക്കൊന്പന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന പാഞ്ഞ് ഒാടുന്നതിനിടെ തുന്പി കൈക്ക് പാൽ രാജിനെ തട്ടിയിട്ടു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചയാണ് മരിച്ചത്. തലയിലും വയറിലും ഏറ്റ ആന്തരിക ക്ഷതമാണ് മരണ കാരണം.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് ശനിയാഴ്ച രാവിലെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങവേ അരിക്കൊന്പന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന പാഞ്ഞ് ഒാടുന്നതിനിടെ തുന്പി കൈക്ക് പാൽ രാജിനെ തട്ടിയിട്ടു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചയാണ് മരിച്ചത്. തലയിലും വയറിലും ഏറ്റ ആന്തരിക ക്ഷതമാണ് മരണ കാരണം.