കോഴിക്കോട്: അർധരാത്രി നഗരത്തിൽനിന്നg യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെന്നു സംശയിക്കുന്ന സംഘം പിടിയിൽ.
ഏഴു പേരടങ്ങുന്ന സംഘത്തെയാണു നടക്കാവ് പോലീസ് മണിക്കൂറുകൾക്കകം വയനാട്ടിൽനിന്നു പിടികൂടിയത്. കാർ പണയം വച്ചതുമായി ബന്ധപ്പെട്ട ഇടപാടിനെ തുടർന്നാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ തട്ടിക്കൊണ്ടുപോക്ക് നടന്നതെന്നാണു വിവരം.
വയനാട്ടിൽനിന്ന് പിടികൂടിയ പ്രതികളെയും ഇരയെയും ഇന്നലെ രാത്രി വൈകി നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും നടക്കാവ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്ത് നിന്ന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പരാതി ലഭിക്കാതിരുന്നിട്ടും തെരച്ചിൽ ഊർജിതമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്.
ആരെയാണ് തട്ടിക്കൊണ്ടുപോയതെന്നോ ആരാണ് കൃത്യം നടത്തിയതെന്നോ പോലീസിന് വിവരം ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ സംഭവം നേരിൽക്കണ്ട ദൃക്സാക്ഷികളിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കാറിലെത്തിയ സംഘം യുവാവിനോടു പണം ആവശ്യപ്പെടുകയും മർദിച്ച് കൈയും കാലും കെട്ടി കാറിൽ കൊണ്ടുപോകുകയുമായിരുന്നെന്നാണ് ദൃക്സാക്ഷിയുടെ മൊഴി.
സ്വിഫ്റ്റ് കാറിൽ വന്ന യുവാവിനെ മറ്റൊരു നീല കാറിൽ വന്ന സംഘം മർദിച്ചു കൊണ്ടുപോകുകയായിരുന്നു. ആറുപേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയുടെ മൊഴിയെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നത്.
ഏഴു പേരടങ്ങുന്ന സംഘത്തെയാണു നടക്കാവ് പോലീസ് മണിക്കൂറുകൾക്കകം വയനാട്ടിൽനിന്നു പിടികൂടിയത്. കാർ പണയം വച്ചതുമായി ബന്ധപ്പെട്ട ഇടപാടിനെ തുടർന്നാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ തട്ടിക്കൊണ്ടുപോക്ക് നടന്നതെന്നാണു വിവരം.
വയനാട്ടിൽനിന്ന് പിടികൂടിയ പ്രതികളെയും ഇരയെയും ഇന്നലെ രാത്രി വൈകി നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും നടക്കാവ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്ത് നിന്ന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പരാതി ലഭിക്കാതിരുന്നിട്ടും തെരച്ചിൽ ഊർജിതമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്.
ആരെയാണ് തട്ടിക്കൊണ്ടുപോയതെന്നോ ആരാണ് കൃത്യം നടത്തിയതെന്നോ പോലീസിന് വിവരം ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ സംഭവം നേരിൽക്കണ്ട ദൃക്സാക്ഷികളിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കാറിലെത്തിയ സംഘം യുവാവിനോടു പണം ആവശ്യപ്പെടുകയും മർദിച്ച് കൈയും കാലും കെട്ടി കാറിൽ കൊണ്ടുപോകുകയുമായിരുന്നെന്നാണ് ദൃക്സാക്ഷിയുടെ മൊഴി.
സ്വിഫ്റ്റ് കാറിൽ വന്ന യുവാവിനെ മറ്റൊരു നീല കാറിൽ വന്ന സംഘം മർദിച്ചു കൊണ്ടുപോകുകയായിരുന്നു. ആറുപേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയുടെ മൊഴിയെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നത്.