+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനഞ്ചുകാരിയുടെ എട്ടുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

കൊച്ചി: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ എട്ടുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്
പതിനഞ്ചുകാരിയുടെ എട്ടുമാസം  വളര്‍ച്ചയെത്തിയ ഗര്‍ഭം  അലസിപ്പിക്കാന്‍ അനുമതി
കൊച്ചി: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ എട്ടുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാനാണു അനുമതി നല്‍കിയത്. സഹോദരനില്‍നിന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന കാര്യം കണക്കിലെടുത്താല്‍ വലിയ സങ്കീര്‍ണതകള്‍ ഈ കേസിനുണ്ടെന്നും പെണ്‍കുട്ടിയുടെ മാനസികാരോഗ്യംകൂടി പരിഗണിച്ചാണു അനുമതി നല്‍കുന്നതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

നേരത്തേ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കി റിപ്പോര്‍ട്ട് തേടിയിരുന്നു.

ഭ്രൂണത്തിന്‍റെ വളര്‍ച്ച പരിഗണിച്ചാല്‍ രക്തസ്രാവമടക്കമുള്ള പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിക്കുന്നത് ഇരയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണു ഹൈക്കോടതി അബോര്‍ഷന് അനുമതി നല്‍കിയത്. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.