കൂത്തുപറമ്പ് (കണ്ണൂർ): കാലം എത്ര കടന്നാലും എന്നും മായാതെ നിൽക്കുന്നതാണു ഗുരുശിഷ്യ ബന്ധമെന്ന് അടിവരയിടുന്നതായിരുന്നു ഉപരാഷ്ട്രപതി ജഗദീപ് ധൻകറും അധ്യാപിക പാനൂർ ചമ്പാട്ടെ രത്നാ നന്പ്യാരും തമ്മിലുള്ള ഒത്തുചേരൽ.
നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഗുരു-ശിഷ്യ സമാഗമമായിരുന്നു ചന്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ‘ആനന്ദി’ൽ ഇന്നലെ നടന്നത്. തന്റെ ശിഷ്യനായ ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ രത്നടീച്ചർ വീടിന്റെ ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറിൽനിന്നിറങ്ങിയ ഉടൻ ഉപരാഷ്ട്രപതി തന്റെ അധ്യാപികയെ വണങ്ങി കാൽതൊട്ടു വന്ദിച്ചു.
പിന്നെ അച്ചടക്കമുള്ള വിദ്യാർഥിയായി കൈകൾ ചേർത്തുപിടിച്ച് ആദരവോടെ സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ. സുധേഷ് ധൻഖറിനു തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. അകത്തെ മുറിയിലിരുന്ന് അരമണിക്കൂറോളം രത്നടീച്ചറുമായി അദ്ദേഹം വിശേഷം പങ്കുവച്ചു. ഇളനീരും ചിപ്സും ഉൾപ്പെടെ നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സത്കരിച്ചത്. കൂടാതെ വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും നൽകി. ഇതെല്ലാം ഏറെ ആസ്വദിച്ചാണ് ഉപരാഷ്ട്രപതി കഴിച്ചത്.
ഒരു ഗുരുവിനു കിട്ടാവുന്നതിൽ എറ്റവും വലിയ ഗുരുദക്ഷിണയാണ് ഉപരാഷ്ട്രപതിയായി തീർന്ന തന്റെ ശിഷ്യന്റെ ഈ സന്ദർശനമെന്നു രത്ന ടീച്ചർ പറഞ്ഞു. ശിഷ്യർ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്കു ചരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം. അര മണിക്കൂറിലേറെ അവിടെ ചെലവഴിച്ച ശേഷം ഉച്ചകഴിഞ്ഞ് 3.10 ഓടെ ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്കു മടങ്ങി. സ്പീക്കർ എ.എൻ. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.
രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നു. രാജസ്ഥാൻ സൈനിക സ്കൂളിൽ അധ്യാപികയായിരുന്നപ്പോഴാണ് രത്ന ടീച്ചർ ജഗദീപ് ധൻകറെ പഠിപ്പിച്ചിരുന്നത്.
ഉച്ചയ്ക്ക് 1.30 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഗുരു-ശിഷ്യ സമാഗമമായിരുന്നു ചന്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ‘ആനന്ദി’ൽ ഇന്നലെ നടന്നത്. തന്റെ ശിഷ്യനായ ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ രത്നടീച്ചർ വീടിന്റെ ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറിൽനിന്നിറങ്ങിയ ഉടൻ ഉപരാഷ്ട്രപതി തന്റെ അധ്യാപികയെ വണങ്ങി കാൽതൊട്ടു വന്ദിച്ചു.
പിന്നെ അച്ചടക്കമുള്ള വിദ്യാർഥിയായി കൈകൾ ചേർത്തുപിടിച്ച് ആദരവോടെ സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ. സുധേഷ് ധൻഖറിനു തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. അകത്തെ മുറിയിലിരുന്ന് അരമണിക്കൂറോളം രത്നടീച്ചറുമായി അദ്ദേഹം വിശേഷം പങ്കുവച്ചു. ഇളനീരും ചിപ്സും ഉൾപ്പെടെ നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സത്കരിച്ചത്. കൂടാതെ വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും നൽകി. ഇതെല്ലാം ഏറെ ആസ്വദിച്ചാണ് ഉപരാഷ്ട്രപതി കഴിച്ചത്.
ഒരു ഗുരുവിനു കിട്ടാവുന്നതിൽ എറ്റവും വലിയ ഗുരുദക്ഷിണയാണ് ഉപരാഷ്ട്രപതിയായി തീർന്ന തന്റെ ശിഷ്യന്റെ ഈ സന്ദർശനമെന്നു രത്ന ടീച്ചർ പറഞ്ഞു. ശിഷ്യർ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്കു ചരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം. അര മണിക്കൂറിലേറെ അവിടെ ചെലവഴിച്ച ശേഷം ഉച്ചകഴിഞ്ഞ് 3.10 ഓടെ ഉപരാഷ്ട്രപതി വിമാനത്താവളത്തിലേക്കു മടങ്ങി. സ്പീക്കർ എ.എൻ. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.
രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നു. രാജസ്ഥാൻ സൈനിക സ്കൂളിൽ അധ്യാപികയായിരുന്നപ്പോഴാണ് രത്ന ടീച്ചർ ജഗദീപ് ധൻകറെ പഠിപ്പിച്ചിരുന്നത്.
ഉച്ചയ്ക്ക് 1.30 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.