ചെറുതോണി: ഇടുക്കി വാത്തിക്കുടിയിൽ മകളുടെ ഭർത്താവിന്റെ വെട്ടേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റ് ഭാര്യ രാജമ്മ (58) ആണ് വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ഭാസ്ക്കരന്റെ ഇളയ മകളുടെ ഭർത്താവ് സുധീഷ് (33) ആണ് ആക്രമണം നടത്തിയത്. ഇന്നലെ വൈകുന്നേരം നാലോടെ മദ്യപിച്ചെത്തിയ സുധീഷ് ഭാസ്കരനുമായി വഴക്കുണ്ടാക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് വിവരം. ഈ സമയം തടസം പിടിക്കാനെത്തിയ ഭാസ്കരന്റെ ഭാര്യ രാജമ്മ വെട്ടേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.
സംഭത്തിനുശേഷം സുധീഷ് വാഹനത്തിൽ കയറി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു. ഏറെക്കാലമായി വാത്തിക്കുടിയിൽ ഭാസ്ക്കരനോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് നിഗമനം. ഗുരുതര പരിക്കേറ്റ ഭാസ്കരനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്കു മാറ്റി.
വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ഭാസ്ക്കരന്റെ ഇളയ മകളുടെ ഭർത്താവ് സുധീഷ് (33) ആണ് ആക്രമണം നടത്തിയത്. ഇന്നലെ വൈകുന്നേരം നാലോടെ മദ്യപിച്ചെത്തിയ സുധീഷ് ഭാസ്കരനുമായി വഴക്കുണ്ടാക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് വിവരം. ഈ സമയം തടസം പിടിക്കാനെത്തിയ ഭാസ്കരന്റെ ഭാര്യ രാജമ്മ വെട്ടേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.
സംഭത്തിനുശേഷം സുധീഷ് വാഹനത്തിൽ കയറി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു. ഏറെക്കാലമായി വാത്തിക്കുടിയിൽ ഭാസ്ക്കരനോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് നിഗമനം. ഗുരുതര പരിക്കേറ്റ ഭാസ്കരനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്കു മാറ്റി.