തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യശേഖരണം നടത്തുന്ന ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ കുടിശിക തുക കെട്ടിട നികുതി (വസ്തുനികുതി) കുടിശികയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി.
ദരിദ്ര കുടുംബങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഇതോടെ എപിഎൽ- ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങളിൽ നിന്നും യൂസർ ഫീ ഈടാക്കുന്ന സാഹചര്യമുണ്ടാകും.
ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ- ഡീസൽ വില വർധന, കെട്ടിട നികുതി വർധന, കെട്ടിട നികുതി പെർമിറ്റ് ഫീസ് വർധന, ഭൂമിയുടെ ന്യായവില വർധന തുടങ്ങിയവയ്ക്കു പിന്നാലെയാണു ഹരിത കർമ സേനയ്ക്കുള്ള യൂസർ ഫീ കെട്ടിട നികുതിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. ഇതോടെ യൂസർ ഫീ സംസ്ഥാനത്തു പ്രാബല്യത്തിലായി.
പ്രതിമാസം 50 രൂപ മുതൽ 100 രൂപവരെയുള്ള തുക യൂസർഫീ ആയി തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചു നൽകാം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ പലയിടത്തും ജനങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.
നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയാറാകാത്തതിനൊപ്പം മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേന പ്രവർത്തകർ ഫലപ്രദമായി എത്തുന്നില്ലെന്നും പരാതി ഉയർന്നു.
സ്വന്തമായി ഭൂമിയുള്ളവർക്ക് അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലവിൽ 30,000 ഹരിത കർമ സേന അംഗങ്ങളുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകർമ സേന ഗ്രീൻ കേരള കന്പനിക്കാണ് കൈമാറുന്നത്.
ദരിദ്ര കുടുംബങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഇതോടെ എപിഎൽ- ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങളിൽ നിന്നും യൂസർ ഫീ ഈടാക്കുന്ന സാഹചര്യമുണ്ടാകും.
ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ- ഡീസൽ വില വർധന, കെട്ടിട നികുതി വർധന, കെട്ടിട നികുതി പെർമിറ്റ് ഫീസ് വർധന, ഭൂമിയുടെ ന്യായവില വർധന തുടങ്ങിയവയ്ക്കു പിന്നാലെയാണു ഹരിത കർമ സേനയ്ക്കുള്ള യൂസർ ഫീ കെട്ടിട നികുതിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. ഇതോടെ യൂസർ ഫീ സംസ്ഥാനത്തു പ്രാബല്യത്തിലായി.
പ്രതിമാസം 50 രൂപ മുതൽ 100 രൂപവരെയുള്ള തുക യൂസർഫീ ആയി തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചു നൽകാം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ പലയിടത്തും ജനങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.
നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയാറാകാത്തതിനൊപ്പം മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേന പ്രവർത്തകർ ഫലപ്രദമായി എത്തുന്നില്ലെന്നും പരാതി ഉയർന്നു.
സ്വന്തമായി ഭൂമിയുള്ളവർക്ക് അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലവിൽ 30,000 ഹരിത കർമ സേന അംഗങ്ങളുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകർമ സേന ഗ്രീൻ കേരള കന്പനിക്കാണ് കൈമാറുന്നത്.