പുതുക്കാട് (തൃശൂർ) : മുപ്ലിയത്ത് ആസാം സ്വദേശിയായ അഞ്ചു വയസുകാരൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ പ്രതിയായ 19-കാരനെ കാക്കനാട്ട് ബോസ്റ്റൽ സ്കൂളിലയച്ചു. ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രായം കണക്കിലെടുത്താണു കാക്കനാട്ടേക്ക് അയച്ചത്.
മുപ്ലിയം ഗ്രൗണ്ടിനു സമീപത്തെ ഐശ്വര്യ സിമന്റ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് കുട്ടി വെട്ടേറ്റു മരിച്ചത്. കുട്ടിയുടെ അമ്മ നജിമയുടെ പിതൃസഹോദരപുത്രനായ ജമാൽ ഹുസൈനാണ് കൊല നടത്തിയത്. ഇയാളെ മറ്റു തൊഴിലാളികൾ ചേർന്ന് കെട്ടിയിട്ട് പോലീസിന് കൈമാറുകയായിരുന്നു.
തലക്കും കൈക്കും വെട്ടേറ്റ നജിമ അപകടനില തരണം ചെയ്തു. ഇവരെ ചോദ്യം ചെയ്ത ശേഷമേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവൂ എന്ന് വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.
മരിച്ച നജിറുൾ ഇസ്ലാമിന്റെ കബറടക്കം വേലൂപ്പാടം പൗണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
മുപ്ലിയം ഗ്രൗണ്ടിനു സമീപത്തെ ഐശ്വര്യ സിമന്റ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് കുട്ടി വെട്ടേറ്റു മരിച്ചത്. കുട്ടിയുടെ അമ്മ നജിമയുടെ പിതൃസഹോദരപുത്രനായ ജമാൽ ഹുസൈനാണ് കൊല നടത്തിയത്. ഇയാളെ മറ്റു തൊഴിലാളികൾ ചേർന്ന് കെട്ടിയിട്ട് പോലീസിന് കൈമാറുകയായിരുന്നു.
തലക്കും കൈക്കും വെട്ടേറ്റ നജിമ അപകടനില തരണം ചെയ്തു. ഇവരെ ചോദ്യം ചെയ്ത ശേഷമേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവൂ എന്ന് വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.
മരിച്ച നജിറുൾ ഇസ്ലാമിന്റെ കബറടക്കം വേലൂപ്പാടം പൗണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.