കൊച്ചി: പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നെടുമങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും മകളും നല്കിയ ഹര്‍ജി അനുവദിച്ചാണു ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്.
പോലീസ് ഉദ്യോഗസ്ഥന് 2022ല്‍ രണ്ടു ദിവസങ്ങളിലായി പലതവണ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ തന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണു പരാതിക്കാരിയെന്നും കടം നല്കിയ പണം തിരികെ ചോദിച്ചതാണ് പരാതിക്കു കാരണമെന്നും പോലീസ് ഉദ്യോഗസ്ഥൻ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയത്താൽ പരാതി നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. തര്‍ക്കം ഒത്തുതീര്‍ന്നെന്ന് സര്‍ക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്.
പോലീസ് ഉദ്യോഗസ്ഥന് 2022ല്‍ രണ്ടു ദിവസങ്ങളിലായി പലതവണ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ തന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണു പരാതിക്കാരിയെന്നും കടം നല്കിയ പണം തിരികെ ചോദിച്ചതാണ് പരാതിക്കു കാരണമെന്നും പോലീസ് ഉദ്യോഗസ്ഥൻ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയത്താൽ പരാതി നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. തര്‍ക്കം ഒത്തുതീര്‍ന്നെന്ന് സര്‍ക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്.