മുണ്ടക്കയം: മുണ്ടക്കയം കപ്പിലാംമൂട്ടിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. കപ്പിലാംമൂട് സ്വദേശി തടത്തിൽ സുനിൽ (49) ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ അട്ടത്തോട് നെടുംപറമ്പിൽ രമേശ് (ഷിബു, 43) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
കപ്പിലാംമൂട്ടിൽ കുടുംബ സ്വത്ത് അളന്ന് തിരിക്കുന്നതിനിടയിൽ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. സ്ഥലം അളന്നു തിരിക്കാൻ ഇരുമ്പ് ആയുധങ്ങൾ കൈയിൽ കരുതിയിരുന്നതിനാൽ മിന്നലിന്റെ ആഘാതം വർധിച്ചതായി പറയപ്പെടുന്നു.
ഉടൻതന്നെ സുനിലിനെ മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിലും രമേശിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലം അളക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് രമേശൻ കപ്പിലാംമൂട്ടിൽ എത്തിയത്.
സുനിലിന്റെ ഭാര്യ: സിന്ധു, മകൻ: അർജുൻ. രമേശിന്റെ ഭാര്യ: സുജാത.
കപ്പിലാംമൂട്ടിൽ കുടുംബ സ്വത്ത് അളന്ന് തിരിക്കുന്നതിനിടയിൽ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. സ്ഥലം അളന്നു തിരിക്കാൻ ഇരുമ്പ് ആയുധങ്ങൾ കൈയിൽ കരുതിയിരുന്നതിനാൽ മിന്നലിന്റെ ആഘാതം വർധിച്ചതായി പറയപ്പെടുന്നു.
ഉടൻതന്നെ സുനിലിനെ മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിലും രമേശിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലം അളക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് രമേശൻ കപ്പിലാംമൂട്ടിൽ എത്തിയത്.
സുനിലിന്റെ ഭാര്യ: സിന്ധു, മകൻ: അർജുൻ. രമേശിന്റെ ഭാര്യ: സുജാത.