കോഴിക്കോട്: ശസ്ത്രക്രിയയ്ക്കു ശേഷം വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാമെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരേ ഹർഷിന. നഷ്ടപരിഹാരം അനുവദിക്കാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിനു തുല്യമാണെന്നും ഹർഷിന പറഞ്ഞു. ആരുടെയും ഔദാര്യമല്ല താൻ ചോദിച്ചത്. താൻ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണ് ആവശ്യപ്പെട്ടതെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരമുണ്ടാകുമെന്ന് സമരപ്പന്തലിൽ എത്തിയാണ് ആരോഗ്യ മന്ത്രി വാക്കു തന്നിരുന്നതെന്നും ഹർഷിന പറഞ്ഞു. എന്നാൽ എന്നെ ആരോഗ്യമന്ത്രി ചിരിച്ചുകാണിച്ചു പറ്റിച്ചു. രണ്ടു ലക്ഷം രൂപയാണ് മന്ത്രിസഭാ യോഗം എനിക്ക് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ തവണ നടത്തിയ ശസ്ത്രക്രിയയ്ക്കുപോലും രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിട്ടുണ്ട്. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭായോഗ തീരുമാനം അറിഞ്ഞതു മുതല്‍ ഞാന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. തരാമെന്നു പറഞ്ഞ രണ്ടു ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരും. അതേസമയം, ആഭ്യന്തര വകുപ്പ് അന്വേഷണം സ്വാഗതം ചെയ്യുന്നു- ഹര്‍ഷിന പറഞ്ഞു.
ഞാൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരമുണ്ടാകുമെന്ന് സമരപ്പന്തലിൽ എത്തിയാണ് ആരോഗ്യ മന്ത്രി വാക്കു തന്നിരുന്നതെന്നും ഹർഷിന പറഞ്ഞു. എന്നാൽ എന്നെ ആരോഗ്യമന്ത്രി ചിരിച്ചുകാണിച്ചു പറ്റിച്ചു. രണ്ടു ലക്ഷം രൂപയാണ് മന്ത്രിസഭാ യോഗം എനിക്ക് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ തവണ നടത്തിയ ശസ്ത്രക്രിയയ്ക്കുപോലും രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിട്ടുണ്ട്. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭായോഗ തീരുമാനം അറിഞ്ഞതു മുതല്‍ ഞാന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. തരാമെന്നു പറഞ്ഞ രണ്ടു ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരും. അതേസമയം, ആഭ്യന്തര വകുപ്പ് അന്വേഷണം സ്വാഗതം ചെയ്യുന്നു- ഹര്‍ഷിന പറഞ്ഞു.