തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി രൂപീകരിച്ച പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി പ്രമുഖ കവി ഒ.എൻ.വി. കുറുപ്പിന്റെ മകൻ വി. രാജീവനെ (രാജീവ് ഒ.എൻ.വി.) നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
റിക്രൂട്ട്മെന്റ് ബോർഡിൽ ഇപ്പോൾ മൂന്ന് അംഗങ്ങളേയും നിയമിക്കും. ആർ. രാധാകൃഷ്ണൻ (കെഎസ്ഇബി മുൻ ചീഫ് എൻജീനിയർ), ലത സി. ശേഖർ (സാങ്കേതിക വിദഗ്ധ), ഡോ. കെ. ഷെറഫുദീൻ (നിയമ വിദഗ്ധൻ) എന്നിവരാണ് അംഗങ്ങൾ.
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡിൽ ചെയർമാനായും അംഗങ്ങളായും നിയമിക്കാൻ ധാരണയായവരുടെ പേരുകൾ വിജിലൻസ് ക്ലിയറൻസിനായി അയച്ചു. വിജിലൻസ് ക്ലിയറൻസ് ലഭിച്ചുകഴിഞ്ഞാൽ ഇവരുടെ നിയമനം അംഗീകരിക്കും. ഇതോടെ റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയന്ത്രണത്തിൽ നിയമനങ്ങൾ ആരംഭിക്കും.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ എന്ന നിലയിലാണ് രാജീവ് ഒ.എൻ.വി.യെ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പിഎസ്സിക്കു വിടാത്ത തസ്തികകളിലെ നിയമനങ്ങളാണു പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുന്നത്. ബോർഡ് രൂപീകരിക്കാൻ 2022 ൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റ്) ബോർഡ് ബിൽ നിയമസഭ പാസാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ വ്യവസായ- വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്സി മുഖേനയല്ലാതെ നിയമനം നടത്തേണ്ട തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനും സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിനും ബോർഡിന് അധികാരമുണ്ടായിരിക്കുമെന്നു നിയമത്തിൽ പറയുന്നു. ബോർഡ് അംഗങ്ങളിൽ ഇനി ഒരാളെക്കൂടി നിയമിക്കേണ്ടതുണ്ട്. നിയമത്തിൽ നാല് അംഗങ്ങളും ഒരു ചെയർമാനുമെന്നാണു പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ രാഷ്ട്രീയനിയമനം നടത്തുന്നുവെന്ന ആരോപണം വ്യാപകമായതിനു പിന്നാലെയാണ് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഒരു ചെയർമാനും നാല് അംഗങ്ങളുമാണ് റിക്രൂട്ട്മെന്റ് ബോർഡിലുള്ളത്. സംസ്ഥാനത്താകെ 126 പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും ഇതിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമാണു ബോർഡിന്റെ പരിധിയിൽ വരിക.
റിക്രൂട്ട്മെന്റ് ബോർഡിൽ ഇപ്പോൾ മൂന്ന് അംഗങ്ങളേയും നിയമിക്കും. ആർ. രാധാകൃഷ്ണൻ (കെഎസ്ഇബി മുൻ ചീഫ് എൻജീനിയർ), ലത സി. ശേഖർ (സാങ്കേതിക വിദഗ്ധ), ഡോ. കെ. ഷെറഫുദീൻ (നിയമ വിദഗ്ധൻ) എന്നിവരാണ് അംഗങ്ങൾ.
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡിൽ ചെയർമാനായും അംഗങ്ങളായും നിയമിക്കാൻ ധാരണയായവരുടെ പേരുകൾ വിജിലൻസ് ക്ലിയറൻസിനായി അയച്ചു. വിജിലൻസ് ക്ലിയറൻസ് ലഭിച്ചുകഴിഞ്ഞാൽ ഇവരുടെ നിയമനം അംഗീകരിക്കും. ഇതോടെ റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയന്ത്രണത്തിൽ നിയമനങ്ങൾ ആരംഭിക്കും.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ എന്ന നിലയിലാണ് രാജീവ് ഒ.എൻ.വി.യെ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പിഎസ്സിക്കു വിടാത്ത തസ്തികകളിലെ നിയമനങ്ങളാണു പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുന്നത്. ബോർഡ് രൂപീകരിക്കാൻ 2022 ൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റ്) ബോർഡ് ബിൽ നിയമസഭ പാസാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ വ്യവസായ- വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്സി മുഖേനയല്ലാതെ നിയമനം നടത്തേണ്ട തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനും സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിനും ബോർഡിന് അധികാരമുണ്ടായിരിക്കുമെന്നു നിയമത്തിൽ പറയുന്നു. ബോർഡ് അംഗങ്ങളിൽ ഇനി ഒരാളെക്കൂടി നിയമിക്കേണ്ടതുണ്ട്. നിയമത്തിൽ നാല് അംഗങ്ങളും ഒരു ചെയർമാനുമെന്നാണു പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ രാഷ്ട്രീയനിയമനം നടത്തുന്നുവെന്ന ആരോപണം വ്യാപകമായതിനു പിന്നാലെയാണ് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഒരു ചെയർമാനും നാല് അംഗങ്ങളുമാണ് റിക്രൂട്ട്മെന്റ് ബോർഡിലുള്ളത്. സംസ്ഥാനത്താകെ 126 പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും ഇതിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമാണു ബോർഡിന്റെ പരിധിയിൽ വരിക.