കൊച്ചി: രണ്ടാഴ്ചയോളം കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ 13 ദിവസത്തെ ഇടവേളയ്ക്കിടെ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണു തീപിടിച്ചത്.
ഇന്നലെ വൈകുന്നേരം തീ ഉയരുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും അഗ്നിരക്ഷാസേനയെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റുകൂടി എത്തി രാത്രിയാണു തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് വ്യാപകമായി പുക ഉയർന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ രണ്ടിനുണ്ടായ അഗ്നിബാധ 12 ദിവസത്തിനുശേഷം അണച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടയ്ക്കിടെ ഇവിടെ തീ ഉയർന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാലിന്യം ഇളക്കിയുള്ള വെള്ളം തളിക്കല്‍ നിര്‍ത്തിവച്ചതിനിടെയാണ് ഇന്നലെയും തീപിടിത്തമുണ്ടായത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്.
അതേസമയം, ബ്രഹ്മപുരത്ത് ഇന്നലെയുണ്ടായ തീപിടിത്തം രാത്രി എട്ടുമണിയോടെ അണ ച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചു.
ഇന്നലെ വൈകുന്നേരം തീ ഉയരുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും അഗ്നിരക്ഷാസേനയെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റുകൂടി എത്തി രാത്രിയാണു തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് വ്യാപകമായി പുക ഉയർന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ രണ്ടിനുണ്ടായ അഗ്നിബാധ 12 ദിവസത്തിനുശേഷം അണച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടയ്ക്കിടെ ഇവിടെ തീ ഉയർന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാലിന്യം ഇളക്കിയുള്ള വെള്ളം തളിക്കല്‍ നിര്‍ത്തിവച്ചതിനിടെയാണ് ഇന്നലെയും തീപിടിത്തമുണ്ടായത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്.
അതേസമയം, ബ്രഹ്മപുരത്ത് ഇന്നലെയുണ്ടായ തീപിടിത്തം രാത്രി എട്ടുമണിയോടെ അണ ച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചു.