കട്ടപ്പന: സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിതാസെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പോലീസിനോടു പറഞ്ഞത്. ഇതു സ്ഥിരീകരിക്കാൻ ചോദ്യംചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.
കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ബിജേഷിന്റെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽനിന്നു പോലീസിനു കിട്ടിയിരുന്നു.
കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ബിജേഷിന്റെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽനിന്നു പോലീസിനു കിട്ടിയിരുന്നു.