തിരുവനന്തപുരം: കൈക്കൂലി കേസിൽ കുടുങ്ങിയ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന വിജിലൻസ് ഡിവൈഎസ്പി പി. വേലായുധാൻ നായരെ സസ്പെൻഡ് ചെയ്തു. കൈക്കൂലി കേസിൽ പിടിയിലായ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ കേസിൽ നിന്നു രക്ഷിക്കാനായി 50,000 രൂപ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
വേലായുധൻ നായരുടെ ഓഫീസിലും കഴക്കൂട്ടത്തെ വീട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വീട്ടിലെ പരിശോധനയ്ക്കിടെ വേലായുധൻ നായർ മുങ്ങിയിരുന്നു.
അറസ്റ്റ് ഭയന്നാണു മുങ്ങിയതെന്നായിരുന്നു ആരോപണം. വിജിലൻസിൽ പത്തനംതിട്ടയിൽ ജോലി നോക്കുന്നതിനിടെയാണ് കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 25,000 രൂപ കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. നാരായണനെയും ഓഫിസ് അറ്റൻഡന്റിനേയും വിജിലൻസ് പിടികൂടിയിരുന്നു. എന്നാൽ, ഇതു വിജിലൻസിനു സംഭവിച്ച പിശകാണെന്നു ചൂണ്ടിക്കാട്ടി വേലായുധൻ നായർ കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.
നാരായണന്റെ ബാങ്ക് വിവരങ്ങൾ വിജിലൻസ് ഇന്റലിജൻസ് വിഭാഗം ശേഖരിച്ചതിൽ നിന്നു 2021 സെപ്റ്റംബർ 30ന് ചെങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെ നാരായണന്റെ അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് ശ്യാംലാൽ എന്ന ആളിന്റെ പേരിൽ 50,000 കൈമാറിയിരുന്നതായി കണ്ടെത്തി.
ശ്യാംലാൽ വേലായുധൻ നായരുടെ മകനാണെന്നു വിജിലൻസ് ഇന്റലിജൻസ് വിഭാഗം പിന്നീടു നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കൈക്കൂലി വാങ്ങി വിജിലൻസ് കേസൊതുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു വേലായുധൻ നായർക്കെതിരേ കേസെടുത്തത്.കൈക്കൂലി കേസിലെ പ്രതിയുമായി വേലായുധൻനായർ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ രേഖകൾ, വാട്സ് ആപ് ചാറ്റുകൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിരുന്നു.
വേലായുധൻ നായരുടെ ഓഫീസിലും കഴക്കൂട്ടത്തെ വീട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വീട്ടിലെ പരിശോധനയ്ക്കിടെ വേലായുധൻ നായർ മുങ്ങിയിരുന്നു.
അറസ്റ്റ് ഭയന്നാണു മുങ്ങിയതെന്നായിരുന്നു ആരോപണം. വിജിലൻസിൽ പത്തനംതിട്ടയിൽ ജോലി നോക്കുന്നതിനിടെയാണ് കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 25,000 രൂപ കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. നാരായണനെയും ഓഫിസ് അറ്റൻഡന്റിനേയും വിജിലൻസ് പിടികൂടിയിരുന്നു. എന്നാൽ, ഇതു വിജിലൻസിനു സംഭവിച്ച പിശകാണെന്നു ചൂണ്ടിക്കാട്ടി വേലായുധൻ നായർ കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.
നാരായണന്റെ ബാങ്ക് വിവരങ്ങൾ വിജിലൻസ് ഇന്റലിജൻസ് വിഭാഗം ശേഖരിച്ചതിൽ നിന്നു 2021 സെപ്റ്റംബർ 30ന് ചെങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെ നാരായണന്റെ അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് ശ്യാംലാൽ എന്ന ആളിന്റെ പേരിൽ 50,000 കൈമാറിയിരുന്നതായി കണ്ടെത്തി.
ശ്യാംലാൽ വേലായുധൻ നായരുടെ മകനാണെന്നു വിജിലൻസ് ഇന്റലിജൻസ് വിഭാഗം പിന്നീടു നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് കൈക്കൂലി വാങ്ങി വിജിലൻസ് കേസൊതുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു വേലായുധൻ നായർക്കെതിരേ കേസെടുത്തത്.കൈക്കൂലി കേസിലെ പ്രതിയുമായി വേലായുധൻനായർ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ രേഖകൾ, വാട്സ് ആപ് ചാറ്റുകൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിരുന്നു.