തിരുവനന്തപുരം: ആർഎസ്എസിന്റെ കാവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്പോൾ പോലീസിന്റെ കാക്കിക്ക് ഇത്ര പൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎ.
കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നടന്ന സമരം സാധാരണ സമരം പോലെയായിരുന്നു. പ്രകോപനങ്ങളൊന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നവമാധ്യമത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് സേന ആർഎസ്എസിന്റെ കാവിയണിഞ്ഞവരെ പോലെ പെരുമാറുന്നത് എന്തു കൊണ്ടാണെന്ന് പറയണമെന്നും ഷാഫി പറഞ്ഞു.
പോലീസിൽ ആർഎസ്എസിന്റെ നുഴഞ്ഞു കയറ്റമുണ്ടെന്ന സിപിഎമ്മിന്റെ നിലപാട് ശരിവയ്ക്കുന്നതാണോ ഇതെന്ന് പരിശോധിക്കണമെന്നും ഷാഫി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് സമരത്തെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമം.
യോഗി പോലീസിനെപ്പോലെ കേരള പോലീസ് പെരുമാറുന്നു. ആരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരം തുടരുമെന്നും ഷാഫി പറന്പിൽ പറഞ്ഞു.
സംഘപരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ലെന്നും അവരുടെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതലാണ് മാനദണ്ഡമെങ്കിൽ മതേതര ജനാധിപത്യ ഇന്ത്യയിൽ രാഹുലാണ് യോഗ്യനെന്നും ഷാഫി പറന്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നടന്ന സമരം സാധാരണ സമരം പോലെയായിരുന്നു. പ്രകോപനങ്ങളൊന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നവമാധ്യമത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് സേന ആർഎസ്എസിന്റെ കാവിയണിഞ്ഞവരെ പോലെ പെരുമാറുന്നത് എന്തു കൊണ്ടാണെന്ന് പറയണമെന്നും ഷാഫി പറഞ്ഞു.
പോലീസിൽ ആർഎസ്എസിന്റെ നുഴഞ്ഞു കയറ്റമുണ്ടെന്ന സിപിഎമ്മിന്റെ നിലപാട് ശരിവയ്ക്കുന്നതാണോ ഇതെന്ന് പരിശോധിക്കണമെന്നും ഷാഫി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് സമരത്തെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമം.
യോഗി പോലീസിനെപ്പോലെ കേരള പോലീസ് പെരുമാറുന്നു. ആരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരം തുടരുമെന്നും ഷാഫി പറന്പിൽ പറഞ്ഞു.
സംഘപരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ലെന്നും അവരുടെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതലാണ് മാനദണ്ഡമെങ്കിൽ മതേതര ജനാധിപത്യ ഇന്ത്യയിൽ രാഹുലാണ് യോഗ്യനെന്നും ഷാഫി പറന്പിൽ പറഞ്ഞു.