“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനായകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും.
എന്തെന്നാൽ ഞാൻ ധനവാനാണ്, എനിക്കു സന്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാൽ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്നു നീ അറിയുന്നില്ല’’ (വെളി 3,15-17).
ഏഷ്യാമൈനറിലെ, ഇന്നത്തെ ടർക്കിയിലുള്ള മറ്റൊരു പട്ടണമാണ് ലാവോദിക്യ. സിറിയൻ ചക്രവർത്തിയായ അന്തിയോക്കസ് രണ്ടാമൻ നിർമിച്ച്, തന്റെ ഭാര്യയായ ലാവോദിക്യയുടെ പേരിട്ട ഒരു സുപ്രധാന നഗരമാണത്. ഈ പട്ടണത്തിനുമുണ്ട് ചില പ്രത്യേകതകൾ. കണ്ണിന്റെയും കാതിന്റെയും ചികിത്സയ്ക്കു ലോകപ്രസിദ്ധിയാർജിച്ച നഗരമായിരുന്നു അത്. അവിടെ ഉത്പാദിപ്പിച്ചിരുന്ന, കണ്ണിനും കാതിനും വേണ്ടിയുള്ള ലേപനങ്ങൾ അനേകം രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. അതുവഴി വലിയ സന്പത്തും അവർ നേടിയിരുന്നു. ഇതാണ് ഒരു സവിശേഷത.
രണ്ടാമത്തേത് നഗരം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്. ലാവോദിക്യയിൽനിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെ ഹിയെരാപ്പോളിസ് എന്നൊരു പട്ടണമുണ്ട്. അവിടെ തിളച്ചവെള്ളം പുറപ്പെടുവിക്കുന്ന ഉറവകളുണ്ട്.
ഈ വെള്ളം പല രോഗങ്ങളും സുഖപ്പെടുത്താൻ കഴിവുള്ളതാണ്. നല്ല ചൂടുള്ള ഈ വെള്ളം ലീക്കസ് നദിയിലൂടെ ഒഴുകി ലാവോദിക്കിയായിൽ എത്തുന്പോഴേക്കും ചൂടും തണുപ്പുമില്ലാത്ത ‘വാട്ടവെള്ളം’ ആകും. ആരെങ്കിലും അപരിചിതർ വായിലൊഴിച്ചാൽ ഉടനെ തുപ്പിക്കളയും, അത്ര അരോചകമായിരുന്നു അത്.
ഈ രണ്ടു പശ്ചാത്തലങ്ങളുടെയും വെളിച്ചത്തിലാണ് ലാവോദിക്യയിലെ സഭയെ അഭിസംബോധന ചെയ്യുന്നത്. കച്ചവടം വഴി വലിയ സന്പത്തുണ്ടാക്കി; എന്നാൽ ആത്മീയതലത്തിൽ ശൂന്യമാണ് ആ സഭയുടെ അവസ്ഥ.
കണ്ണ് ചികിത്സ നടത്തുന്നവർക്കു കാഴ്ചയില്ല; കാതു ചികിത്സിക്കുന്നവർക്കു കേൾവിയുമില്ല. ഇതിന്റെകൂടെ മറ്റൊന്നുകൂടിയുണ്ട്. ലാവോദിക്യയിൽ നിർമിച്ചിരുന്ന കന്പിളി വസ്ത്രങ്ങൾ ലോകപ്രസിദ്ധമായിരുന്നു. എന്നാൽ കയറ്റുമതി ചെയ്യുന്നവർ ആത്മീയതലത്തിൽ നഗ്നരാണ്. തന്റെ ദയനീയാവസ്ഥ അറിയാതെ ചില മിഥ്യാധാരണകളിൽ അഭിരമിക്കുന്ന സഭ.
ഇന്നത്തെ നമ്മുടെ സഭയുടെ ഒരുൾക്കാഴ്ചയല്ലേ ഇതെന്നു ചോദിക്കാൻ കാലം വൈകിക്കഴിഞ്ഞു. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു; മറ്റെല്ലാ സഭകളേക്കാളും ശക്തരും സന്പന്നരുമാണ് ഞങ്ങൾ എന്നഭിമാനിക്കുന്പോൾ യേശു എപ്രകാരമാണ് അതു കാണുന്നതെന്ന് ആത്മപരിശോധന ചെയ്യാൻ ഈ ലേഖനഭാഗം നിർബന്ധിക്കുന്നു. സഭാസമൂഹങ്ങൾക്കു മാത്രമല്ല, ഓരോ വ്യക്തികൾക്കും പ്രാർഥനാക്കൂട്ടായ്മകൾക്കും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ താക്കീതുകളും നിർദേശങ്ങളും പ്രസക്തമാകുന്നു.
കറകളഞ്ഞ വിശ്വാസമായ സ്വർണവും ജീവിതവിശുദ്ധിയായ ശുഭ്രവസ്ത്രവും കാഴ്ചനൽകുന്ന ദൈവവചനമായ അഞ്ജനവും വാങ്ങാനുള്ള അവസരമാണ് നോന്പുകാലം. നാഥൻ വാതിലിൽ മുട്ടുന്നു. അകത്തുനിന്നു തുറന്നുകൊടുക്കാനുള്ള അവസരമാണിത്.
എന്തെന്നാൽ ഞാൻ ധനവാനാണ്, എനിക്കു സന്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാൽ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്നു നീ അറിയുന്നില്ല’’ (വെളി 3,15-17).
ഏഷ്യാമൈനറിലെ, ഇന്നത്തെ ടർക്കിയിലുള്ള മറ്റൊരു പട്ടണമാണ് ലാവോദിക്യ. സിറിയൻ ചക്രവർത്തിയായ അന്തിയോക്കസ് രണ്ടാമൻ നിർമിച്ച്, തന്റെ ഭാര്യയായ ലാവോദിക്യയുടെ പേരിട്ട ഒരു സുപ്രധാന നഗരമാണത്. ഈ പട്ടണത്തിനുമുണ്ട് ചില പ്രത്യേകതകൾ. കണ്ണിന്റെയും കാതിന്റെയും ചികിത്സയ്ക്കു ലോകപ്രസിദ്ധിയാർജിച്ച നഗരമായിരുന്നു അത്. അവിടെ ഉത്പാദിപ്പിച്ചിരുന്ന, കണ്ണിനും കാതിനും വേണ്ടിയുള്ള ലേപനങ്ങൾ അനേകം രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. അതുവഴി വലിയ സന്പത്തും അവർ നേടിയിരുന്നു. ഇതാണ് ഒരു സവിശേഷത.
രണ്ടാമത്തേത് നഗരം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്. ലാവോദിക്യയിൽനിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെ ഹിയെരാപ്പോളിസ് എന്നൊരു പട്ടണമുണ്ട്. അവിടെ തിളച്ചവെള്ളം പുറപ്പെടുവിക്കുന്ന ഉറവകളുണ്ട്.
ഈ വെള്ളം പല രോഗങ്ങളും സുഖപ്പെടുത്താൻ കഴിവുള്ളതാണ്. നല്ല ചൂടുള്ള ഈ വെള്ളം ലീക്കസ് നദിയിലൂടെ ഒഴുകി ലാവോദിക്കിയായിൽ എത്തുന്പോഴേക്കും ചൂടും തണുപ്പുമില്ലാത്ത ‘വാട്ടവെള്ളം’ ആകും. ആരെങ്കിലും അപരിചിതർ വായിലൊഴിച്ചാൽ ഉടനെ തുപ്പിക്കളയും, അത്ര അരോചകമായിരുന്നു അത്.
ഈ രണ്ടു പശ്ചാത്തലങ്ങളുടെയും വെളിച്ചത്തിലാണ് ലാവോദിക്യയിലെ സഭയെ അഭിസംബോധന ചെയ്യുന്നത്. കച്ചവടം വഴി വലിയ സന്പത്തുണ്ടാക്കി; എന്നാൽ ആത്മീയതലത്തിൽ ശൂന്യമാണ് ആ സഭയുടെ അവസ്ഥ.
കണ്ണ് ചികിത്സ നടത്തുന്നവർക്കു കാഴ്ചയില്ല; കാതു ചികിത്സിക്കുന്നവർക്കു കേൾവിയുമില്ല. ഇതിന്റെകൂടെ മറ്റൊന്നുകൂടിയുണ്ട്. ലാവോദിക്യയിൽ നിർമിച്ചിരുന്ന കന്പിളി വസ്ത്രങ്ങൾ ലോകപ്രസിദ്ധമായിരുന്നു. എന്നാൽ കയറ്റുമതി ചെയ്യുന്നവർ ആത്മീയതലത്തിൽ നഗ്നരാണ്. തന്റെ ദയനീയാവസ്ഥ അറിയാതെ ചില മിഥ്യാധാരണകളിൽ അഭിരമിക്കുന്ന സഭ.
ഇന്നത്തെ നമ്മുടെ സഭയുടെ ഒരുൾക്കാഴ്ചയല്ലേ ഇതെന്നു ചോദിക്കാൻ കാലം വൈകിക്കഴിഞ്ഞു. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു; മറ്റെല്ലാ സഭകളേക്കാളും ശക്തരും സന്പന്നരുമാണ് ഞങ്ങൾ എന്നഭിമാനിക്കുന്പോൾ യേശു എപ്രകാരമാണ് അതു കാണുന്നതെന്ന് ആത്മപരിശോധന ചെയ്യാൻ ഈ ലേഖനഭാഗം നിർബന്ധിക്കുന്നു. സഭാസമൂഹങ്ങൾക്കു മാത്രമല്ല, ഓരോ വ്യക്തികൾക്കും പ്രാർഥനാക്കൂട്ടായ്മകൾക്കും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ താക്കീതുകളും നിർദേശങ്ങളും പ്രസക്തമാകുന്നു.
കറകളഞ്ഞ വിശ്വാസമായ സ്വർണവും ജീവിതവിശുദ്ധിയായ ശുഭ്രവസ്ത്രവും കാഴ്ചനൽകുന്ന ദൈവവചനമായ അഞ്ജനവും വാങ്ങാനുള്ള അവസരമാണ് നോന്പുകാലം. നാഥൻ വാതിലിൽ മുട്ടുന്നു. അകത്തുനിന്നു തുറന്നുകൊടുക്കാനുള്ള അവസരമാണിത്.