കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിൽ എയ്ഞ്ചൽ സ്കൂളിനു സമീപം താമസിക്കുന്ന വിമുക്തഭടനും റിട്ട. എക്സൈസ് ഓഫീസറുമായ മാധവാലയത്തിൽ ടി.കെ. മാധവൻ (89) ആണു മരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.
ഗുരുതര രോഗവുമായി ആശുപത്രിയിലെത്തുന്നവരെ നിർബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
ഭാര്യ: പരേതയായ രതീദേവി. മക്കൾ: കവിത, ഹിരൺ (കുവൈത്ത്), സൈവി, (ദുബായ്). മരുമക്കൾ: കെ.പി. സജീവ് (കുവൈത്ത്), സൂര്യ ദയാൽ (ദുബായ്), ഭാവന.
വാർധക്യസഹജമായ അസുഖങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.
ഗുരുതര രോഗവുമായി ആശുപത്രിയിലെത്തുന്നവരെ നിർബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
ഭാര്യ: പരേതയായ രതീദേവി. മക്കൾ: കവിത, ഹിരൺ (കുവൈത്ത്), സൈവി, (ദുബായ്). മരുമക്കൾ: കെ.പി. സജീവ് (കുവൈത്ത്), സൂര്യ ദയാൽ (ദുബായ്), ഭാവന.