കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയില്‍ നാശം വിതച്ച അരിക്കൊമ്പൻ ആനയെ പിടികൂടുന്നത് ഈ മാസം 29 വരെ ഹൈക്കോടതി തടഞ്ഞു. ഇന്നലെ രാത്രി എട്ടോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കിയത്.
ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കം ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ച് ഇടക്കാല ഉത്തരവു നല്‍കിയത്.
ഹര്‍ജി 29നു വീണ്ടും പരിഗണിക്കും. അതുവരെ ആന സെറ്റില്‍മെന്റ് മേഖലയില്‍ കോളനിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ആനയെ നിരീക്ഷിക്കുന്നതു തുടരണം. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. എന്നാല്‍ ഇതോടൊപ്പം ബദല്‍ മാര്‍ഗങ്ങളും പരിശോധിക്കണം. 29നു ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായി നിലവിലെ സ്ഥിതി വിവരിച്ചു.
ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കം ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ച് ഇടക്കാല ഉത്തരവു നല്‍കിയത്.
ഹര്‍ജി 29നു വീണ്ടും പരിഗണിക്കും. അതുവരെ ആന സെറ്റില്‍മെന്റ് മേഖലയില്‍ കോളനിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ആനയെ നിരീക്ഷിക്കുന്നതു തുടരണം. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. എന്നാല്‍ ഇതോടൊപ്പം ബദല്‍ മാര്‍ഗങ്ങളും പരിശോധിക്കണം. 29നു ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായി നിലവിലെ സ്ഥിതി വിവരിച്ചു.