തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷം സഭ്യത വിട്ടു പെരുമാറിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇക്കാര്യത്തിൽ അസത്യം പ്രചരിപ്പിക്കുകയാണ്.
പ്രതിപക്ഷം നിയമസഭയിൽ സഭ്യതവിട്ടുവെന്നു ആരോപിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു നിയമസഭയിൽ സഭ്യേതരമായി പെരുമാറാൻ അംഗങ്ങൾക്കു നിർദേശംനൽകിയ പാർട്ടി സെക്രട്ടറിയായിരുന്നുവെന്നും വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം നിയമസഭയിൽ സഭ്യത വിട്ടുവെങ്കിൽ അതിന്റെ ചിത്രങ്ങൾ പുറത്തുവിടണം. ലൈഫ് മിഷൻ, ബ്രഹ്മപുരം വിഷയങ്ങൾ ചർച്ചയായാൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും പൊള്ളുമെന്നു കണ്ടു സഭയുടെ പ്രവർത്തനം സുഗമമായി നടക്കാതിരിക്കാൻ ഭരണപക്ഷം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡുമാരെ പ്രതിപക്ഷം അക്രമിച്ചുവെന്നു മുഖ്യമന്ത്രി നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് അവരുടെ കൈക്ക് പൊട്ടൽ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടോടെ വ്യക്തമായി.
ബ്രഹ്മപുരം വിഷയത്തിലെ വിജിലൻസ് അന്വേഷണം തട്ടിപ്പാണ്. ലൈഫ്മിഷനിൽ നടന്ന വിജിലൻസ് അന്വേഷണത്തിനു സമാനമായ അന്വേഷണമാണ് ബ്രഹ്മപുരത്തിന്റെ കാര്യത്തിലും നടക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം നിയമസഭയിൽ സഭ്യതവിട്ടുവെന്നു ആരോപിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു നിയമസഭയിൽ സഭ്യേതരമായി പെരുമാറാൻ അംഗങ്ങൾക്കു നിർദേശംനൽകിയ പാർട്ടി സെക്രട്ടറിയായിരുന്നുവെന്നും വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം നിയമസഭയിൽ സഭ്യത വിട്ടുവെങ്കിൽ അതിന്റെ ചിത്രങ്ങൾ പുറത്തുവിടണം. ലൈഫ് മിഷൻ, ബ്രഹ്മപുരം വിഷയങ്ങൾ ചർച്ചയായാൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും പൊള്ളുമെന്നു കണ്ടു സഭയുടെ പ്രവർത്തനം സുഗമമായി നടക്കാതിരിക്കാൻ ഭരണപക്ഷം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡുമാരെ പ്രതിപക്ഷം അക്രമിച്ചുവെന്നു മുഖ്യമന്ത്രി നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് അവരുടെ കൈക്ക് പൊട്ടൽ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടോടെ വ്യക്തമായി.
ബ്രഹ്മപുരം വിഷയത്തിലെ വിജിലൻസ് അന്വേഷണം തട്ടിപ്പാണ്. ലൈഫ്മിഷനിൽ നടന്ന വിജിലൻസ് അന്വേഷണത്തിനു സമാനമായ അന്വേഷണമാണ് ബ്രഹ്മപുരത്തിന്റെ കാര്യത്തിലും നടക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.