ചാവക്കാട്: ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്കു സമീപം പരേതനായ വേലായിയുടെ മകൻ പ്രകാശൻ (52) ആണ് മരിച്ചത്. മക്കളായ പ്രവീണ്‍ (22), സംഗീത (16) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ ചില്ലിചിക്കൻ മൂന്നു പേരും കഴിച്ചിരുന്നു. ഭാര്യ രജിനി ഇതു കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന പ്രകാശനും മക്കൾക്കും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ മൂന്നു പേരുടെയും നില കൂടുതൽ ഗുരുതരമായി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണു പ്രകാശൻ മരിച്ചത്.പ്രാഥമിക ലക്ഷണങ്ങൾ പരിഗണിച്ചാണു മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു മനസിലാക്കിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാകൂ.
വിദേശത്തായിരുന്ന പ്രകാശൻ കുറച്ചു കാലമായി നാട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്നു നടത്തും. ഇവർ ഭക്ഷണം വാങ്ങിയ ഹോട്ടൽ സി ഫൈവ് താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്ന് സാന്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ചാവക്കാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുണ്‍, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുപ്രരാജൻ, എൻ.കെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി.
കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ ചില്ലിചിക്കൻ മൂന്നു പേരും കഴിച്ചിരുന്നു. ഭാര്യ രജിനി ഇതു കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന പ്രകാശനും മക്കൾക്കും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ മൂന്നു പേരുടെയും നില കൂടുതൽ ഗുരുതരമായി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണു പ്രകാശൻ മരിച്ചത്.പ്രാഥമിക ലക്ഷണങ്ങൾ പരിഗണിച്ചാണു മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു മനസിലാക്കിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാകൂ.
വിദേശത്തായിരുന്ന പ്രകാശൻ കുറച്ചു കാലമായി നാട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്നു നടത്തും. ഇവർ ഭക്ഷണം വാങ്ങിയ ഹോട്ടൽ സി ഫൈവ് താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്ന് സാന്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ചാവക്കാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുണ്‍, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുപ്രരാജൻ, എൻ.കെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി.