തൃശൂർ: സമീപത്തെ പൊന്തക്കാട്ടിൽനിന്ന് ഇഴഞ്ഞെത്തിയ പാന്പിന്റെ കടിയേറ്റു മൂന്നു വയസുകാരി മകളുടെ ജീവൻ നഷ്ടമായതിന്റെ വേദന ഈ മാതാപിതാക്കൾക്ക് ഇനിയും മാറിയിട്ടില്ല. ഇനിയാർക്കും ഈ ദുരന്തം ഉണ്ടാകരുതെന്ന വാശിയിൽ തുടങ്ങിയ നിയമ പോരാട്ടത്തിന് ഒടുവില് വിജയം.
മാള കൃഷ്ണൻകോട്ട സ്വദേശി കെ.ഐ. ബിനോയിയുടെയും ലയയുടെയും മകൾ മൂന്നു വയസുകാരി ആവ്റിനാണ് 2021 മാർച്ച് 24ന് പാന്പുകടിയേറ്റു മരിച്ചത്. വീടിനു സമീപമുള്ള പൊന്തക്കാട്ടിൽനിന്ന് ഇഴഞ്ഞെത്തിയ പാന്പ് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ആവ്റിനെ കടിക്കുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നു പറഞ്ഞ് മടക്കി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും തുടർന്നു തൃശൂരിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത പറന്പിലെ കാടുവെട്ടിത്തെളിക്കാൻ പഞ്ചായത്തിനു പരാതി നൽകിയെങ്കിലും നടപടിയെടുക്കാതിരുന്നതാണു മകളുടെ ജീവൻ നഷ്ടമായത്. ഇനിയാർക്കും ഇതു സംഭവിക്കരുതെന്നു കരുതിയാണു വിദേശത്തു ജോലിയുള്ള ബിനോയി നിയമപോരാട്ടത്തിനിറങ്ങിയത്. ഒടുവിൽ ഹൈക്കോടതി വിധിച്ചു, പൊന്തക്കാടുകൾ പഞ്ചായത്തുകൾ വെട്ടിത്തെളിക്കണം. ബന്ധപ്പെട്ട ഉടമ വെട്ടിത്തെളിക്കാൻ തയാറായില്ലെങ്കിൽ പഞ്ചായത്ത് വൃത്തിയാക്കിയതിനുശേഷം ഉടമയുടെ കൈയിൽനിന്നു പണമീടാക്കണം.
ചീഫ് സെക്രട്ടറിയോടും എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരോടുമാണു ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. മകൾ മരിച്ച് രണ്ടു വർഷം തികയുന്ന ദിവസത്തിനുമുന്പുതന്നെ വിധി വന്നതിന്റെ ആശ്വാസത്തിലാണു ബിനോയിയും കുടുംബവും. സമീപ പറന്പിലെ കാടുവെട്ടിത്തെളിക്കാത്തതിനാൽ പാന്പും മറ്റു ഇഴ ജന്തുക്കളുടെയും ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ലയയുടെ പിതാവ് പി.ഡി. ജോസ് ഉൾപ്പെടെ പ്രദേശവാസികൾ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. പക്ഷേ ഭൂവുടമയ്ക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ ഒരു നടപടിയുമുണ്ടായില്ല.
മകളുടെ മരണത്തിനുശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കളക്ടർക്കും പരാതി നൽകി. ബിനോയ് വിദേശത്ത് ജോലിക്ക് പോയെങ്കിലും ലയയുടെ പിതാവിനെ കേസ് നടത്താൻ നിയോഗിച്ചു. സംഭവത്തിനുശേഷം ഒന്നര വർഷത്തിനുശേഷം കാടു വെട്ടിത്തെളിച്ചെങ്കിലും വീണ്ടും വളർന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധിയുണ്ടായതും.
മാള കൃഷ്ണൻകോട്ട സ്വദേശി കെ.ഐ. ബിനോയിയുടെയും ലയയുടെയും മകൾ മൂന്നു വയസുകാരി ആവ്റിനാണ് 2021 മാർച്ച് 24ന് പാന്പുകടിയേറ്റു മരിച്ചത്. വീടിനു സമീപമുള്ള പൊന്തക്കാട്ടിൽനിന്ന് ഇഴഞ്ഞെത്തിയ പാന്പ് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ആവ്റിനെ കടിക്കുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നു പറഞ്ഞ് മടക്കി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും തുടർന്നു തൃശൂരിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത പറന്പിലെ കാടുവെട്ടിത്തെളിക്കാൻ പഞ്ചായത്തിനു പരാതി നൽകിയെങ്കിലും നടപടിയെടുക്കാതിരുന്നതാണു മകളുടെ ജീവൻ നഷ്ടമായത്. ഇനിയാർക്കും ഇതു സംഭവിക്കരുതെന്നു കരുതിയാണു വിദേശത്തു ജോലിയുള്ള ബിനോയി നിയമപോരാട്ടത്തിനിറങ്ങിയത്. ഒടുവിൽ ഹൈക്കോടതി വിധിച്ചു, പൊന്തക്കാടുകൾ പഞ്ചായത്തുകൾ വെട്ടിത്തെളിക്കണം. ബന്ധപ്പെട്ട ഉടമ വെട്ടിത്തെളിക്കാൻ തയാറായില്ലെങ്കിൽ പഞ്ചായത്ത് വൃത്തിയാക്കിയതിനുശേഷം ഉടമയുടെ കൈയിൽനിന്നു പണമീടാക്കണം.
ചീഫ് സെക്രട്ടറിയോടും എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരോടുമാണു ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. മകൾ മരിച്ച് രണ്ടു വർഷം തികയുന്ന ദിവസത്തിനുമുന്പുതന്നെ വിധി വന്നതിന്റെ ആശ്വാസത്തിലാണു ബിനോയിയും കുടുംബവും. സമീപ പറന്പിലെ കാടുവെട്ടിത്തെളിക്കാത്തതിനാൽ പാന്പും മറ്റു ഇഴ ജന്തുക്കളുടെയും ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ലയയുടെ പിതാവ് പി.ഡി. ജോസ് ഉൾപ്പെടെ പ്രദേശവാസികൾ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. പക്ഷേ ഭൂവുടമയ്ക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ ഒരു നടപടിയുമുണ്ടായില്ല.
മകളുടെ മരണത്തിനുശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കളക്ടർക്കും പരാതി നൽകി. ബിനോയ് വിദേശത്ത് ജോലിക്ക് പോയെങ്കിലും ലയയുടെ പിതാവിനെ കേസ് നടത്താൻ നിയോഗിച്ചു. സംഭവത്തിനുശേഷം ഒന്നര വർഷത്തിനുശേഷം കാടു വെട്ടിത്തെളിച്ചെങ്കിലും വീണ്ടും വളർന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധിയുണ്ടായതും.