കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്കുമേൽ ജീവനക്കാർ സമ്മർദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലര്‍.
അതിജീവ ിതയോടു ജീവനക്കാർ മോശമായി പെരുമാറുകയും സമ്മർദം ചെലുത്തി മൊഴി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സർക്കലുറിൽ പറയുന്നു. അതിജീവിതയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങൾ സർക്കുലറിലുണ്ട്.
മജിസ്ട്രേറ്റ് കോടതിയിലേക്കു പോകുന്ന കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചത് അതീവഗുരുതരമായ വിഷയമാണെന്നും ഇതിന്റെ പേരിൽ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ജീവനക്കാർ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്. അതിജീവിതയ്ക്ക് വാർഡിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായും വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചതായും അറിയിച്ചു.
കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണു സമ്മർദപ്പെടുത്തുന്നതെന്ന ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ് സൂപ്രണ്ടിനു രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദത്തിനു വഴങ്ങാത്തതിനെത്തുടർന്ന്, യുവതിക്കു മാനസികപ്രശ്നങ്ങളുണ്ടെന്നു വരുത്തി ത്തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു.
അതിജീവ ിതയോടു ജീവനക്കാർ മോശമായി പെരുമാറുകയും സമ്മർദം ചെലുത്തി മൊഴി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സർക്കലുറിൽ പറയുന്നു. അതിജീവിതയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങൾ സർക്കുലറിലുണ്ട്.
മജിസ്ട്രേറ്റ് കോടതിയിലേക്കു പോകുന്ന കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചത് അതീവഗുരുതരമായ വിഷയമാണെന്നും ഇതിന്റെ പേരിൽ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ജീവനക്കാർ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്. അതിജീവിതയ്ക്ക് വാർഡിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായും വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചതായും അറിയിച്ചു.
കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണു സമ്മർദപ്പെടുത്തുന്നതെന്ന ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ് സൂപ്രണ്ടിനു രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദത്തിനു വഴങ്ങാത്തതിനെത്തുടർന്ന്, യുവതിക്കു മാനസികപ്രശ്നങ്ങളുണ്ടെന്നു വരുത്തി ത്തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു.