തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ആറു സിൻഡിക്കേറ്റ് അംഗങ്ങൾക്കു തുടരാമെന്നു സർക്കാർ.
സാങ്കേതിക സർവകലാശാല സിൻഡിക്കറ്റിലേക്ക് പി.കെ. ബിജു ഉൾപ്പെടെ ആറു പേരെ ഓർഡിനൻസിലൂടെ നാമനിർദേശം ചെയ്തെങ്കിലും ഓർഡിനൻസിനു പകരമായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. ഇതോടെ നഷ്ടപ്പെട്ട സിൻഡിക്കറ്റ് അംഗത്വത്തിൽ വിസി ഡോ.സിസാ തോമസ് സർക്കാരിനോടു വ്യക്തത തേടിയിരുന്നു.
ഓർഡിനൻസ് അസാധുവായാലും നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് കാലാവധിയായ നാലു വർഷവും സിൻഡിക്കറ്റ് അംഗങ്ങളായി തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിസിയെ അറിയിക്കുകയായിരുന്നു.
സാങ്കേതിക സർവകലാശാല സിൻഡിക്കറ്റിലേക്ക് പി.കെ. ബിജു ഉൾപ്പെടെ ആറു പേരെ ഓർഡിനൻസിലൂടെ നാമനിർദേശം ചെയ്തെങ്കിലും ഓർഡിനൻസിനു പകരമായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. ഇതോടെ നഷ്ടപ്പെട്ട സിൻഡിക്കറ്റ് അംഗത്വത്തിൽ വിസി ഡോ.സിസാ തോമസ് സർക്കാരിനോടു വ്യക്തത തേടിയിരുന്നു.
ഓർഡിനൻസ് അസാധുവായാലും നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് കാലാവധിയായ നാലു വർഷവും സിൻഡിക്കറ്റ് അംഗങ്ങളായി തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിസിയെ അറിയിക്കുകയായിരുന്നു.