കൊച്ചി: സിനിമയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന രംഗം അഭിനയിച്ചവര്‍ക്കെതിരേ ലഹരിമരുന്ന് ഉപയോഗത്തിനു കേസ് എടുത്താല്‍ വില്ലന്‍ വേഷം ചെയ്യുന്നവരൊക്കെ കൊലക്കേസിലും പീഡനക്കേസിലും വിചാരണ നേരിടേണ്ടി വരില്ലേയെന്നു ഹൈക്കോടതി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’എന്ന ചിത്രത്തില്‍ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്ന പേരില്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു ജസ്റ്റീസ് വി.ജി. അരുണ്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ എംഡിഎംഎ ഉപയോഗിക്കുന്നത് സന്തോഷവും ഊര്‍ജവും നല്കുമെന്നു പറയുന്ന സീനുകള്‍ ട്രെയ്ലറിൽ ഉണ്ടെന്ന പരാതിയിലാണ് എക്സൈസ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് എക്സൈസ് കേസെടുത്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവും ചിത്രത്തിന്റെ നിര്‍മാതാവായ മംഗലാപുരം സ്വദേശി കലന്തൂര്‍ കുഞ്ഞി അഹമ്മദും നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ചാണു പരിഗണിച്ചത്. ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ നല്കിയ ട്രെയ്ലറിലെ വിവാദ സീനുകള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകുമെന്നുമായിരുന്നു പരാതി.
സിനിമയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന സീനില്‍ അഭിനയിച്ചതുകൊണ്ട് അഭിനേതാക്കള്‍ ശരിക്കും ലഹരിമരുന്നുപയോഗിച്ചെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ കൊലക്കുറ്റത്തിനും പീഡനക്കുറ്റത്തിനും തീവയ്പിനുമൊക്കെ വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍ സിനിമയിലെ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാകുമെന്നും സിംഗിള്‍ ബെഞ്ച് പരിഹസിച്ചു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’എന്ന ചിത്രത്തില്‍ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്ന പേരില്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു ജസ്റ്റീസ് വി.ജി. അരുണ്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ എംഡിഎംഎ ഉപയോഗിക്കുന്നത് സന്തോഷവും ഊര്‍ജവും നല്കുമെന്നു പറയുന്ന സീനുകള്‍ ട്രെയ്ലറിൽ ഉണ്ടെന്ന പരാതിയിലാണ് എക്സൈസ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് എക്സൈസ് കേസെടുത്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവും ചിത്രത്തിന്റെ നിര്‍മാതാവായ മംഗലാപുരം സ്വദേശി കലന്തൂര്‍ കുഞ്ഞി അഹമ്മദും നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ചാണു പരിഗണിച്ചത്. ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ നല്കിയ ട്രെയ്ലറിലെ വിവാദ സീനുകള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകുമെന്നുമായിരുന്നു പരാതി.
സിനിമയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന സീനില്‍ അഭിനയിച്ചതുകൊണ്ട് അഭിനേതാക്കള്‍ ശരിക്കും ലഹരിമരുന്നുപയോഗിച്ചെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ കൊലക്കുറ്റത്തിനും പീഡനക്കുറ്റത്തിനും തീവയ്പിനുമൊക്കെ വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍ സിനിമയിലെ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാകുമെന്നും സിംഗിള്‍ ബെഞ്ച് പരിഹസിച്ചു.