തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തും. മന്ത്രി സജി ചെറിയാൻ ഇന്നലെ ചെന്നെയിലെത്തി മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് കൈമാറി. ക്ഷണം സ്വീകരിച്ചതായും കേരളത്തിൽ ഒരു ദിവസം ചെലവഴിക്കുമെന്നും കൂടിക്കാഴ്ചയിൽ എം.കെ. സ്റ്റാലിൻ അറിയിച്ചു.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ വൈക്കത്ത് തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള സ്മാരക വിപുലീകരണം, കേരള തമിഴ്നാട് സാംസ്കാരിക വിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച് സജി ചെറിയാൻ തമിഴ്നാട് മുഖ്യമന്ത്രിക്കു നിവേദനങ്ങൾ നൽകി.
ടി.ആർ. ബാലു എംപി, സാംസ്കാരിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു പുളിക്കൽ, ചെന്നൈയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ അനു. പി. ചാക്കോ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
ഏപ്രിൽ ഒന്നിന് വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് തിരി തെളിക്കും. ഏപ്രിൽ ഒന്നുമുതൽ 2025 നവംബർ 23 വരെ നീളുന്ന 60 ദിവസത്തെ ആഘോഷമാണു സംഘടിപ്പിച്ചിട്ടുള്ളത്.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ വൈക്കത്ത് തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള സ്മാരക വിപുലീകരണം, കേരള തമിഴ്നാട് സാംസ്കാരിക വിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച് സജി ചെറിയാൻ തമിഴ്നാട് മുഖ്യമന്ത്രിക്കു നിവേദനങ്ങൾ നൽകി.
ടി.ആർ. ബാലു എംപി, സാംസ്കാരിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു പുളിക്കൽ, ചെന്നൈയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ അനു. പി. ചാക്കോ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
ഏപ്രിൽ ഒന്നിന് വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് തിരി തെളിക്കും. ഏപ്രിൽ ഒന്നുമുതൽ 2025 നവംബർ 23 വരെ നീളുന്ന 60 ദിവസത്തെ ആഘോഷമാണു സംഘടിപ്പിച്ചിട്ടുള്ളത്.