തിരുവനന്തപും: അച്ചടക്ക ലംഘനം നടത്തിയ അഞ്ചു ജീവനക്കാരെ കെസ്ആർടിസി സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ബസ് സർവീസ് നടത്തിയ രണ്ടു ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമിത വേഗത്തിൽ ബസ് ഓടിച്ച് അപകടം ഉണ്ടാക്കിയ ഡ്രൈവർ, മേലുദ്യോഗസ്ഥർക്കെതിരേ അപകീർത്തി പ്രചാരണം നടത്തിയ കണ്ടക്ടർ എന്നിങ്ങനെ അഞ്ചു ജീവനക്കാർക്കാണു സസ്പെൻഷൻ.
മദ്യപിച്ച് സർവീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയിൽ ബസിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത സംഭവത്തിൽ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ. ജയരാജനെ സസ്പെൻഡ് ചെയ്തു.
മാർച്ച് 20ന് കോയന്പത്തൂർ മാനന്തവാടി സർവീസ് നടത്തവേ ഗാന്ധിപുരത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപറേഷൻ ബസിൽ പിന്നോട്ടു പോയി ഇടിക്കുകയും ബസിന്റെ ബംബറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡ്രൈവർ മദ്യപിച്ചതായി യാത്രക്കാർ പറഞ്ഞപ്പോൾ ഇയാൾ ബസിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.
മാർച്ച് 19ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസ് നടത്തവേ കുറ്റിപ്പുറത്തിനു സമീപം കാറുമായി ഉരസി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അജി ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു.
മാർച്ച് ഒന്നിന് അമിത വേഗത്തിൽ ബസ് ഓടിച്ച് രണ്ടു കാറുകളിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ മൂന്നു പേർക്കു ഗുരുതര പരിക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്. മാരിയപ്പനെ സസ്പെൻഡ് ചെയ്തു.
യാത്രക്കാരിൽനിന്നു പണം ഈടാക്കി ടിക്കറ്റ് നൽകുകയും ബാക്കി തുക നൽകുന്നതിൽ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തിൽ തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു.
യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഇൻസ്പെക്ടർമാർ വിവിധ സ്റ്റോപ്പുകളിൽനിന്നു യാത്രക്കാർ ആയി കയറി കുഞ്ഞിമുഹമ്മദിന്റെ പ്രവൃത്തികൾ നിരീക്ഷിക്കവേ ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നതിനു പകരം വെവ്വേറെ ടിക്കറ്റുകൾ പ്രിന്റ് ചെയ്തു ചുരുട്ടി നൽകുകയും ടിക്കറ്റ് ഫെയറിൽ മനഃപൂർവം നിരക്ക് കൂട്ടി യാത്രക്കാരിൽനിന്നു കൂടുതൽ തുക ഈടാക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കളക്ഷൻ ബാഗിൽ 1342 രൂപ അധികമായി കണ്ടെത്തുകയും ചെയ്തിരുന്നു.
സിഎംഡിയെയും ഉദ്യോഗസ്ഥരെയും വിമർശിച്ച് പ്രസംഗിക്കുകയും അത് വാട്ട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു കെ. നായരെയും സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകന്റെ അനുസ്മരണ ചടങ്ങിലാണു വിജു സിഎംഡിക്കും മേൽ ഉദ്യോഗസ്ഥർക്കും എതിരേ വിമർശനമുന്നയിച്ചത്.
മദ്യപിച്ച് സർവീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയിൽ ബസിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത സംഭവത്തിൽ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ. ജയരാജനെ സസ്പെൻഡ് ചെയ്തു.
മാർച്ച് 20ന് കോയന്പത്തൂർ മാനന്തവാടി സർവീസ് നടത്തവേ ഗാന്ധിപുരത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപറേഷൻ ബസിൽ പിന്നോട്ടു പോയി ഇടിക്കുകയും ബസിന്റെ ബംബറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡ്രൈവർ മദ്യപിച്ചതായി യാത്രക്കാർ പറഞ്ഞപ്പോൾ ഇയാൾ ബസിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.
മാർച്ച് 19ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസ് നടത്തവേ കുറ്റിപ്പുറത്തിനു സമീപം കാറുമായി ഉരസി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അജി ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു.
മാർച്ച് ഒന്നിന് അമിത വേഗത്തിൽ ബസ് ഓടിച്ച് രണ്ടു കാറുകളിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ മൂന്നു പേർക്കു ഗുരുതര പരിക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്. മാരിയപ്പനെ സസ്പെൻഡ് ചെയ്തു.
യാത്രക്കാരിൽനിന്നു പണം ഈടാക്കി ടിക്കറ്റ് നൽകുകയും ബാക്കി തുക നൽകുന്നതിൽ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തിൽ തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു.
യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഇൻസ്പെക്ടർമാർ വിവിധ സ്റ്റോപ്പുകളിൽനിന്നു യാത്രക്കാർ ആയി കയറി കുഞ്ഞിമുഹമ്മദിന്റെ പ്രവൃത്തികൾ നിരീക്ഷിക്കവേ ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നതിനു പകരം വെവ്വേറെ ടിക്കറ്റുകൾ പ്രിന്റ് ചെയ്തു ചുരുട്ടി നൽകുകയും ടിക്കറ്റ് ഫെയറിൽ മനഃപൂർവം നിരക്ക് കൂട്ടി യാത്രക്കാരിൽനിന്നു കൂടുതൽ തുക ഈടാക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കളക്ഷൻ ബാഗിൽ 1342 രൂപ അധികമായി കണ്ടെത്തുകയും ചെയ്തിരുന്നു.
സിഎംഡിയെയും ഉദ്യോഗസ്ഥരെയും വിമർശിച്ച് പ്രസംഗിക്കുകയും അത് വാട്ട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു കെ. നായരെയും സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകന്റെ അനുസ്മരണ ചടങ്ങിലാണു വിജു സിഎംഡിക്കും മേൽ ഉദ്യോഗസ്ഥർക്കും എതിരേ വിമർശനമുന്നയിച്ചത്.