തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎ പാലക്കാട് തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഇതു സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും സ്പീക്കർ സഭയെ അറിയിച്ചു. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വാഗതം ചെയ്തു.
നിയമസഭയിൽ സമാന്തര സമ്മേളനവും സ്പീക്കറുടെ ഓഫീസ് ഉപരോധവും നടത്തിയതിനെക്കുറിച്ചും അതോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളേക്കുറിച്ചും റൂളിംഗ് നൽകിയതിനൊപ്പമാണ് സ്പീക്കർ സ്വന്തം പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്. താൻ നടത്തിയ പരാമർശങ്ങൾ അനുചിതമായിരുന്നു എന്നും അംഗത്തെ വേദനിപ്പിച്ചതായും മനസിലാക്കുന്നു. ബോധപൂർവമല്ലാതെ നടത്തിയ പരാമർശം പിൻവലിക്കുന്നു.- സ്പീക്കർ പറഞ്ഞു.
ആർക്കും തെറ്റു പറ്റാമെന്നും അതു തിരുത്തുന്നതിലാണ് മഹത്വം എന്നും സതീശൻ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഈ മാസം 14നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു സ്പീക്കറുടെ വിവാദ പരാമർശം.
പ്രതിഷേധത്തിനു മുന്പിൽ നിന്ന ഷാഫി പറന്പിലിനോട്, ഷാഫി ഇനി പാലക്കാട് ജയിക്കാൻ പോകുന്നില്ലെന്നു സ്പീക്കർ മൈക്കിലൂടെ പറയുകയായിരുന്നു.
നിയമസഭയിൽ സമാന്തര സമ്മേളനവും സ്പീക്കറുടെ ഓഫീസ് ഉപരോധവും നടത്തിയതിനെക്കുറിച്ചും അതോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളേക്കുറിച്ചും റൂളിംഗ് നൽകിയതിനൊപ്പമാണ് സ്പീക്കർ സ്വന്തം പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്. താൻ നടത്തിയ പരാമർശങ്ങൾ അനുചിതമായിരുന്നു എന്നും അംഗത്തെ വേദനിപ്പിച്ചതായും മനസിലാക്കുന്നു. ബോധപൂർവമല്ലാതെ നടത്തിയ പരാമർശം പിൻവലിക്കുന്നു.- സ്പീക്കർ പറഞ്ഞു.
ആർക്കും തെറ്റു പറ്റാമെന്നും അതു തിരുത്തുന്നതിലാണ് മഹത്വം എന്നും സതീശൻ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഈ മാസം 14നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു സ്പീക്കറുടെ വിവാദ പരാമർശം.
പ്രതിഷേധത്തിനു മുന്പിൽ നിന്ന ഷാഫി പറന്പിലിനോട്, ഷാഫി ഇനി പാലക്കാട് ജയിക്കാൻ പോകുന്നില്ലെന്നു സ്പീക്കർ മൈക്കിലൂടെ പറയുകയായിരുന്നു.