കൊച്ചി : സമുദായത്തിന്റെ ശക്തീകരണത്തിലും മുന്നേറ്റത്തിലും ഏറെ ക്രിയാത്മകമായ പങ്കു വഹിച്ചിട്ടുള്ള ആർച്ചബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വേർപാടിൽ ആദരപൂർവം അനുശോചനം രേഖപ്പെടുത്തുന്നതായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം .
തീക്ഷ്ണമായ വിശ്വാസത്തോടെ സഭാത്മകവും ക്രൈസ്തവികവുമായ നിലപാടുകൾക്ക് ഏറെ മുൻതൂക്കം നൽകിയിരുന്ന, ജനങ്ങളുടെ പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം മുന്നിൽനിന്നു പോരാടിയിരുന്ന അദ്ദേഹത്തിന്റെ പേര് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടും.
സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രവും പ്രസക്തിയും മനസിലാക്കിയിട്ടുള്ള പിതാവായിരുന്നു മാർ പവ്വത്തിൽ. കത്തോലിക്ക കോൺഗ്രസിനെ അദ്ദേഹം വളർത്തി. കത്തോലിക്ക കോൺഗ്രസ് നേതാക്കൾക്ക് വലിയ പരിഗണന നൽകിയ പിതാവ്, സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണച്ചുവെന്നും ബിജു പറയന്നിലം പറഞ്ഞു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി , ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ, ഗ്ലോബൽ സെക്രട്ടറിമാർ, ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
തീക്ഷ്ണമായ വിശ്വാസത്തോടെ സഭാത്മകവും ക്രൈസ്തവികവുമായ നിലപാടുകൾക്ക് ഏറെ മുൻതൂക്കം നൽകിയിരുന്ന, ജനങ്ങളുടെ പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം മുന്നിൽനിന്നു പോരാടിയിരുന്ന അദ്ദേഹത്തിന്റെ പേര് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടും.
സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രവും പ്രസക്തിയും മനസിലാക്കിയിട്ടുള്ള പിതാവായിരുന്നു മാർ പവ്വത്തിൽ. കത്തോലിക്ക കോൺഗ്രസിനെ അദ്ദേഹം വളർത്തി. കത്തോലിക്ക കോൺഗ്രസ് നേതാക്കൾക്ക് വലിയ പരിഗണന നൽകിയ പിതാവ്, സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണച്ചുവെന്നും ബിജു പറയന്നിലം പറഞ്ഞു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി , ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ, ഗ്ലോബൽ സെക്രട്ടറിമാർ, ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.