തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽനിന്ന് സ്പീക്കർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്തു നൽകി. കേരളപ്പിറവിക്കു ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ നിരത്തിയാണ് സ്പീക്കർക്ക് കത്തു നൽകിയിരിക്കുന്നത്. ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ആദ്യമായാണെന്നു കത്തിൽ പറയുന്നു.
13-ാം കേരളാ നിയമസഭയിൽ 234 ദിവസം നിയമസഭ സമ്മേളിച്ച് 191 അടിയന്തര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസിൽ അംഗത്തിന് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയത് എട്ടണ്ണം. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഇതുവരെയുള്ള കാലയളവിൽ എട്ട് സമ്മേളനങ്ങളിലായി 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്ക് പോലും സംസാരിക്കാൻ അവസരമില്ലാതെ തള്ളിയതെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.
13-ാം കേരളാ നിയമസഭയിൽ 234 ദിവസം നിയമസഭ സമ്മേളിച്ച് 191 അടിയന്തര പ്രമേയങ്ങളിൽ അംഗങ്ങളെ കേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസിൽ അംഗത്തിന് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയത് എട്ടണ്ണം. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഇതുവരെയുള്ള കാലയളവിൽ എട്ട് സമ്മേളനങ്ങളിലായി 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്ക് പോലും സംസാരിക്കാൻ അവസരമില്ലാതെ തള്ളിയതെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.