കൊച്ചി: കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ബിജെപി ഒരിക്കലും സംരക്ഷിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കറിയാം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനാണു കര്‍ഷകരെ നെഞ്ചത്തേക്കു വാഹനം ഓടിച്ചുകയറ്റിക്കൊന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരേ ഒരു വര്‍ഷക്കാലം വെയിലും മഞ്ഞും മഴയുമേറ്റ് കര്‍ഷകര്‍ക്കു പോരാടേണ്ടിവന്നിട്ടുണ്ട്. ഇക്കാലയളവില്‍ 700ല്‍ പരം കര്‍ഷകര്‍ മരണപ്പെട്ടു. മോദി സർക്കാർ ജനാധിപത്യത്തെപ്പോലും കശാപ്പു ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ബിജെപി ഭരണത്തില്‍ വന്നശേഷം വ്യാപകമായി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുകയും വിശ്വാസം തകര്‍ക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരേ ഒരു വര്‍ഷക്കാലം വെയിലും മഞ്ഞും മഴയുമേറ്റ് കര്‍ഷകര്‍ക്കു പോരാടേണ്ടിവന്നിട്ടുണ്ട്. ഇക്കാലയളവില്‍ 700ല്‍ പരം കര്‍ഷകര്‍ മരണപ്പെട്ടു. മോദി സർക്കാർ ജനാധിപത്യത്തെപ്പോലും കശാപ്പു ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ബിജെപി ഭരണത്തില്‍ വന്നശേഷം വ്യാപകമായി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുകയും വിശ്വാസം തകര്‍ക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.