ചങ്ങനാശേരി: "ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള ഓര്‍മച്ചിത്രമാണ്.
മാര്‍ പവ്വത്തിലിന്റെ ദീര്ഘവീക്ഷണത്തില് സ്ഥാപിതമായ മാധ്യമപഠന കേന്ദ്രമായ ചങ്ങനാശേരി മീഡിയ വില്ലേജാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഡോക്യുമെന്ററി തയാറാക്കിത്. ഏറെ തിരക്കേറിയ സദസില്‍ ചങ്ങനാശേരി അപ്സര തിയറ്ററില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാര്‍ പവ്വത്തിലും കാണാനെത്തിയിരുന്നു.
എന്റെ പിന്നാലെ വരിക എന്ന യേശുവിന്റെ ആഹ്വാനപ്രകാരം പത്രോസും യോഹന്നാനും ശിഷ്യത്വം സ്വീകരിച്ച സംഭവം മാര്‍ ജോസഫ് പവ്വത്തില്‍ വിവരിക്കുന്നതോടെയാണ് ചലച്ചിത്രത്തിന്റെ തുടക്കം. വൈദിക ജീവിതം സമ്പൂര്‍ണ സമര്പ്പണമാണെന്നുള്ള മാര്‍ പവ്വത്തിലിന്റെ പ്രതിപാദ്യവും ചലച്ചിത്രത്തിന്റെ പ്രധാനസന്ദേശമാണ്. 1962 ഒക്ടോബര്‍ മൂന്നിനാണ് പവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഇതിന്റെ 56-ാം വാര്‍ഷികദിനത്തിലാണ് ഒരുമണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചത്.
കുറുമ്പനാടം പവ്വത്തില്‍ തറവാട്ടില്‍ ജനിച്ച തന്നെ അമ്മയും വല്യമ്മയും പ്രഭാത, സന്ധ്യാ പ്രാര്‍ഥനകള്‍ അഭ്യസിപ്പിച്ചതും പള്ളിയില്‍ കൊണ്ടുപോയതുമൊക്കെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി മാര്‍ പവ്വത്തില്‍ ഈ ചലച്ചിത്രത്തില്‍ വിവരിക്കുന്നത് പുതുതലമുറയ്ക്കുള്ള മാര്‍ഗദര്‍ശനമാണ്. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടാണ് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതെന്ന് മാര്‍ പവ്വത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ പവ്വത്തിലിന്റെ സെമിനാരി പഠനകാലവും എസ്ബി കോളജിലെ അധ്യാപനവും അതിരൂപതയിലെ രണ്ടു പതിറ്റാണ്ടിലേറെയുള്ള ഭരണസാരഥ്യവും ശുശ്രൂഷകളും ലഘുചിത്രത്തില്‍ വരച്ചുകാട്ടുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി തന്നെ സന്ദര്‍ശിച്ച കാര്യവും മാര്‍ പവ്വത്തില്‍ ചലച്ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്.
എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ അധ്യാപകനായിരുന്ന ഫാ. nജോസഫ് പവ്വത്തിലും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ചുള്ള ഭാഗവും ഡോക്യുമെന്ററിയില്‍ പ്രത്യേകം ശ്രദ്ധേയമാണ്. എസ്ബി കോളജില്‍ 1963 ല്‍ ഡിഗ്രി പഠനത്തിനെത്തിയപ്പോഴാണ് ഫാ. ജോസഫ് പവ്വത്തില്‍ തന്റെ അധ്യാപകനായിരുന്നത്. അന്നു മുതല്‍ ഇന്നുവരെ അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദിപാദിക്കുന്ന രംഗവും ചലച്ചിത്രത്തിലുണ്ട്. 1973ല്‍ കെഎസ്യു വിദ്യാഭ്യാസ പ്രക്ഷഭം ആരംഭിച്ചപ്പോള്‍ ചങ്ങനാശേരി അരമനക്കുമുമ്പില്‍ സമരം നടത്താന്‍ നിയോഗിച്ചത് തന്നെയായിരുന്നുവെങ്കിലും തന്റെ ഗുരുവായ പവ്വത്തിലച്ചനെ ഓര്മ വന്നതോടെ ഈ ഉദ്യമത്തില്‍നിന്നും താന്‍ ഒഴിഞ്ഞുമാറിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക, സാംസ്കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരവും ആരാധനാക്രമപരവുമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്കിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ഈ ചലച്ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മാര്‍ത്തോമ്മാസഭയുടെ വലിയമെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റവുമായുള്ള നര്മസംഭാഷണങ്ങളോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന് രാജു ഏബ്രഹാം എന്നിവരാണ് ഈ ഡോക്യുമെന്ററി തയാറാക്കിയത്.
എഴുത്തിന്റെ കുലപതി
1988 മുതല്‍ 2019 വരെ 19 പുസ്തകങ്ങളാണ് മാര്‍ പവ്വത്തില്‍ എഴുതിത്തീര്‍ത്തത്. ദീപിക ഉള്‍പ്പെടെ മാധ്യമങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രാഷ്ട്രീയകേരളത്തെ ചിന്തിപ്പിച്ചു.
ജീവിതം മാതൃസഭയോടൊത്ത് എന്നതായിരുന്നു ആദ്യപുസ്തകം. സഭ സമൂഹത്തില്‍, സഭ ആരാധനയില്‍, സത്യത്തിലും സ്നേഹത്തിലും കുഞ്ഞുമക്കള്‍ക്ക് സ്നേഹപൂര്‍വം, പ്രബോധകന്റെ വഴിയിലൂടെ, വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ സംബന്ധിച്ച് കാഴ്ചയ്ക്കപ്പുറം, കരുതലും കാവലും നിലപാടുകള്‍, ഇടപെടലുകള്‍, ആരാധനാക്രമവും നവീകരണവും വിദ്യാഭ്യാസം സാമൂഹ്യനീതി തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. കാലികപ്രസക്തങ്ങളായ വിവിധ വിഷയങ്ങളെ അപഗ്രഥിച്ചും വിലയിരുത്തിയും വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ വിശകലം ചെയ്തു തയാറാക്കിയ നാളേയ്ക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്ന അവസാനമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം ഏഴു വാല്യങ്ങളായി അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിയുടെ ഓര്‍മയ്ക്കായി ചങ്ങനാശേരി അതിരൂപത പ്രസിദ്ധീകരിച്ചത് ഏറ്റവും വന്ദ്യപിതാവിനായു ള്ള വലിയ ബഹുമാനാദരവാണ്.
മാര്‍ പവ്വത്തിലിന്റെ ദീര്ഘവീക്ഷണത്തില് സ്ഥാപിതമായ മാധ്യമപഠന കേന്ദ്രമായ ചങ്ങനാശേരി മീഡിയ വില്ലേജാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഡോക്യുമെന്ററി തയാറാക്കിത്. ഏറെ തിരക്കേറിയ സദസില്‍ ചങ്ങനാശേരി അപ്സര തിയറ്ററില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാര്‍ പവ്വത്തിലും കാണാനെത്തിയിരുന്നു.
എന്റെ പിന്നാലെ വരിക എന്ന യേശുവിന്റെ ആഹ്വാനപ്രകാരം പത്രോസും യോഹന്നാനും ശിഷ്യത്വം സ്വീകരിച്ച സംഭവം മാര്‍ ജോസഫ് പവ്വത്തില്‍ വിവരിക്കുന്നതോടെയാണ് ചലച്ചിത്രത്തിന്റെ തുടക്കം. വൈദിക ജീവിതം സമ്പൂര്‍ണ സമര്പ്പണമാണെന്നുള്ള മാര്‍ പവ്വത്തിലിന്റെ പ്രതിപാദ്യവും ചലച്ചിത്രത്തിന്റെ പ്രധാനസന്ദേശമാണ്. 1962 ഒക്ടോബര്‍ മൂന്നിനാണ് പവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഇതിന്റെ 56-ാം വാര്‍ഷികദിനത്തിലാണ് ഒരുമണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചത്.
കുറുമ്പനാടം പവ്വത്തില്‍ തറവാട്ടില്‍ ജനിച്ച തന്നെ അമ്മയും വല്യമ്മയും പ്രഭാത, സന്ധ്യാ പ്രാര്‍ഥനകള്‍ അഭ്യസിപ്പിച്ചതും പള്ളിയില്‍ കൊണ്ടുപോയതുമൊക്കെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി മാര്‍ പവ്വത്തില്‍ ഈ ചലച്ചിത്രത്തില്‍ വിവരിക്കുന്നത് പുതുതലമുറയ്ക്കുള്ള മാര്‍ഗദര്‍ശനമാണ്. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടാണ് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതെന്ന് മാര്‍ പവ്വത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ പവ്വത്തിലിന്റെ സെമിനാരി പഠനകാലവും എസ്ബി കോളജിലെ അധ്യാപനവും അതിരൂപതയിലെ രണ്ടു പതിറ്റാണ്ടിലേറെയുള്ള ഭരണസാരഥ്യവും ശുശ്രൂഷകളും ലഘുചിത്രത്തില്‍ വരച്ചുകാട്ടുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി തന്നെ സന്ദര്‍ശിച്ച കാര്യവും മാര്‍ പവ്വത്തില്‍ ചലച്ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്.
എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ അധ്യാപകനായിരുന്ന ഫാ. nജോസഫ് പവ്വത്തിലും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ചുള്ള ഭാഗവും ഡോക്യുമെന്ററിയില്‍ പ്രത്യേകം ശ്രദ്ധേയമാണ്. എസ്ബി കോളജില്‍ 1963 ല്‍ ഡിഗ്രി പഠനത്തിനെത്തിയപ്പോഴാണ് ഫാ. ജോസഫ് പവ്വത്തില്‍ തന്റെ അധ്യാപകനായിരുന്നത്. അന്നു മുതല്‍ ഇന്നുവരെ അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദിപാദിക്കുന്ന രംഗവും ചലച്ചിത്രത്തിലുണ്ട്. 1973ല്‍ കെഎസ്യു വിദ്യാഭ്യാസ പ്രക്ഷഭം ആരംഭിച്ചപ്പോള്‍ ചങ്ങനാശേരി അരമനക്കുമുമ്പില്‍ സമരം നടത്താന്‍ നിയോഗിച്ചത് തന്നെയായിരുന്നുവെങ്കിലും തന്റെ ഗുരുവായ പവ്വത്തിലച്ചനെ ഓര്മ വന്നതോടെ ഈ ഉദ്യമത്തില്‍നിന്നും താന്‍ ഒഴിഞ്ഞുമാറിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക, സാംസ്കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരവും ആരാധനാക്രമപരവുമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്കിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ഈ ചലച്ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മാര്‍ത്തോമ്മാസഭയുടെ വലിയമെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റവുമായുള്ള നര്മസംഭാഷണങ്ങളോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന് രാജു ഏബ്രഹാം എന്നിവരാണ് ഈ ഡോക്യുമെന്ററി തയാറാക്കിയത്.
എഴുത്തിന്റെ കുലപതി
1988 മുതല്‍ 2019 വരെ 19 പുസ്തകങ്ങളാണ് മാര്‍ പവ്വത്തില്‍ എഴുതിത്തീര്‍ത്തത്. ദീപിക ഉള്‍പ്പെടെ മാധ്യമങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രാഷ്ട്രീയകേരളത്തെ ചിന്തിപ്പിച്ചു.
ജീവിതം മാതൃസഭയോടൊത്ത് എന്നതായിരുന്നു ആദ്യപുസ്തകം. സഭ സമൂഹത്തില്‍, സഭ ആരാധനയില്‍, സത്യത്തിലും സ്നേഹത്തിലും കുഞ്ഞുമക്കള്‍ക്ക് സ്നേഹപൂര്‍വം, പ്രബോധകന്റെ വഴിയിലൂടെ, വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ സംബന്ധിച്ച് കാഴ്ചയ്ക്കപ്പുറം, കരുതലും കാവലും നിലപാടുകള്‍, ഇടപെടലുകള്‍, ആരാധനാക്രമവും നവീകരണവും വിദ്യാഭ്യാസം സാമൂഹ്യനീതി തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. കാലികപ്രസക്തങ്ങളായ വിവിധ വിഷയങ്ങളെ അപഗ്രഥിച്ചും വിലയിരുത്തിയും വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ വിശകലം ചെയ്തു തയാറാക്കിയ നാളേയ്ക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്ന അവസാനമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം ഏഴു വാല്യങ്ങളായി അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിയുടെ ഓര്‍മയ്ക്കായി ചങ്ങനാശേരി അതിരൂപത പ്രസിദ്ധീകരിച്ചത് ഏറ്റവും വന്ദ്യപിതാവിനായു ള്ള വലിയ ബഹുമാനാദരവാണ്.