റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങൾക്കു ദിശാബോധം നൽകിയ സമുന്നത വ്യക്തിത്വമായിരുന്നു ദിവംഗതനായ ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ.
ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ദർശനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവർക്ക് എത്തിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതയും സാമൂഹ്യതിന്മകൾക്കെതിരേയുള്ള കർശന നിലപാടുകളും ലളിതജീവിതവും ആധ്യാത്മികതയിലൂന്നിയ ആദർശന ധീരതയും അദ്ദേഹത്തെ ഒരു മതമേലധ്യക്ഷന്റെ ചട്ടക്കൂടുകൾക്കും ഉപരിയായി നിർത്തുന്നുണ്ട്. ഒപ്പം, അനവധി അന്തർദേശീയ സമിതികളിൽ പ്രവർത്തിച്ചു സമാഹരിച്ച ആഴമേറിയതും വിശാലവുമായ കാഴ്ചപ്പാടുകളും വിപുലമായ സൗഹൃദങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ഒരു ദശവത്സരക്കാലം കോളജ് അധ്യാപകനായിരുന്ന പവ്വത്തിൽ പിതാവ് ഏതാണ്ട് രണ്ടു ദശാബ്ദക്കാലം കേരളത്തിലെ കത്തോലിക്കാ മെത്രാത്മാരുടെ സമിതിയിൽ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായിരുന്നു. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസനോന്മുഖമായ സാന്പത്തികശാസ്ത്രത്തിൽനടത്തിയ ഗവേഷണപഠനങ്ങളും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദർശനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാനും സ്ഥാപകനുമായി കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും എകോപിപ്പിച്ചുകൊണ്ടു നടത്തിയ നീക്കങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
വിദ്യാർഥികളെ ഏറെ സ്വാധീനിച്ച അധ്യാപകനായിരുന്നു അഭിവന്ദ്യ പവ്വത്തിൽ പിതാവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിദ്യാർഥികളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രിമാരായ കെ.സി. ജോസഫും പി.സി. തോമസും സുപ്രീംകോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫും അനവധി മെത്രാന്മാരും വൈദികരുമെല്ലാം ഒരു അധ്യാപകനെന്ന നിലയിൽ പവ്വത്തിൽ പിതാവ് അവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ അഭിമാനത്തോടെ അനുസ്മരിക്കാറുണ്ട്.
തന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനത്തിലും വിദ്യാർഥിപ്രവേശനത്തിലും സാന്പത്തിക ഇടപെടലുകൾ പാടില്ല എന്ന കർക്കശ നിലപാട് പവ്വത്തിൽ പിതാവ് എക്കാലവും ഉയർത്തിപ്പിടിച്ചിരുന്നു. തന്റെ മുൻഗാമികൾ എടുത്ത നിലപാടുകൾ പിന്തുടർന്ന് അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിനുമൊക്കെ അദ്ദേഹം നിയതമായ മാർഗരേഖകൾ തയാറാക്കിയിരുന്നു. അതിനു വിരുദ്ധമായ ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ ശക്തമായും കൃത്യമായും ഇടപെടാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം സാന്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കു പ്രത്യേക പരിഗണന നൽകി മുന്നോട്ടു കൊണ്ടുവരാനും അദ്ദേഹം ബദ്ധശ്രദ്ധനായി.
കേരളത്തിലെ സ്വാശ്രയ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവരുടെ നിലപാട് രൂപീകരണത്തിനു നേതൃത്വം നൽകിയതും അഭിവന്ദ്യ പവ്വത്തിൽ പിതാവായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഒരു നീക്കമായിരുന്നു 2006ൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പിന്തുണച്ച സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ ബിൽ. എം.എ. ബേബിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ നിയമം നീതിക്കും ജനാധിപത്യത്തിനും നിരക്കാത്തതായി വ്യക്തമാക്കിക്കൊണ്ട് അതിനെതിരേ രംഗത്തു വന്നത് അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയർമാനായ ഇന്റർ ചർച്ച്കൗൺസിൽ ഫോർ എഡ്യുക്കേഷനായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് കോടതികൾ ആ നിയമംതന്നെ റദ്ദ് ചെയ്തു. ഒരുപക്ഷേ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൊണ്ടുവന്ന നിയമം റദ്ദ് ചെയ്യപ്പെട്ടത് ആദ്യമായിട്ടായിരിക്കണം. ഒപ്പം മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസ നിലപാട് അദ്ദേഹം പ്രാവർത്തികമാക്കി.
എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ദൃഢമായ ഒരു ബന്ധം പവ്വത്തിൽ പിതാവിനുണ്ടായിരുന്നു. പിതാവിന്റെ വിദ്യാർഥികൾത്തന്നെ വിവിധ സഭകളിൽ മെത്രാന്മാരും വൈദികരുമായി ശുശ്രൂഷ ചെയ്തിരുന്നത് ഇത്തരം ബന്ധത്തിനു ശക്തിപകർന്നിരുന്നു. ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാൻ, കേരളത്തിലെ ക്രൈസ്തവ മെത്രാൻ സമിതിയുടെ കോ-ഓർഡിനേറ്റർ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പിതാവിന്റെ കാലഘട്ടത്തിലാണ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാതലവന്മാരുടെയും നേതൃത്വത്തിൽ മൂന്നു സംയുക്ത ഇടയലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ മൂന്ന് ഇടയലേഖനങ്ങളും പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിലാണ് രൂപംകൊണ്ടതും അംഗീകരിക്കപ്പെട്ടതും. അതിനു മുന്പോ അതിനു ശേഷമോ ഇപ്രകാരമുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്.
മതാന്തര സംവാദത്തിലും അദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. 1994ൽ അദ്ദേഹം നേതൃത്വം നൽകിയ ഇന്റർ റിലിജിയസ് ഫെലോഷിപ്പും അതിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനങ്ങളും ഏറെ സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വാമി ആശുരദാസും സുകുമാർ അഴീക്കോടും എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയും പിതാവിന്റെ സഹപാഠിയുമായിരുന്ന നാരായണപ്പണിക്കരും എല്ലാം ഈ ഒരു ഫെലോഷിപ്പിൽ സജീവ സാന്നിധ്യരായിരുന്നു.
ഏറെ താത്പര്യത്തോടെ അഭിവന്ദ്യ പവ്വത്തിൽ പിതാവ് നേതൃത്വം നൽകിയതായിരുന്നു പ്രശസ്തമായ ചങ്ങനാശേരി പുസ്തകമേള. എല്ലാ പ്രശസ്തരായ എഴുത്തുകാരും ഈ മേളയിൽ പങ്കെടുത്ത് സാഹിത്യ സദസുകൾക്കു നേതൃത്വം നൽകിയിരുന്നു. വിദ്യാലയങ്ങളിൽ പുസ്തകമേളകൾ നിർബന്ധമായും സംഘടിപ്പിക്കാൻ പിതാവ് നൽകിയ നിർദേശം കുട്ടികളിൽ വായനാശീലം വളർത്താൻ ഇടയാക്കി. നല്ലൊരു ലൈബ്രറി സ്വന്തമായുണ്ടായിരുന്ന, നിഷ്ഠയേറിയ വായനക്കാരനായിരുന്ന പിതാവ് അരനൂറ്റാണ്ടിനു മുന്പുതന്നെ എല്ലാവർക്കും സമ്മാനമായി നൽകിയിരുന്നതു പുസ്തകങ്ങൾതന്നെയായിരുന്നു.
പവ്വത്തിൽ പിതാവ് ഒരു സമഗ്ര നേതൃത്വമായിരുന്നു. അതത്രയും ധീരവും ശക്തവുമായിരുന്നു; എല്ലാ സമൂഹത്തെയും എല്ലാ മേഖലകളെയും ചേർത്തുപിടിച്ച നേതൃത്വം. അദ്ദേഹം നൽകിയ കാഴ്ചപ്പാടുകൾ തീർച്ചയായും തലമുറകൾക്കു പ്രചോദനമായിരിക്കും.
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങൾക്കു ദിശാബോധം നൽകിയ സമുന്നത വ്യക്തിത്വമായിരുന്നു ദിവംഗതനായ ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ.
ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ദർശനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവർക്ക് എത്തിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതയും സാമൂഹ്യതിന്മകൾക്കെതിരേയുള്ള കർശന നിലപാടുകളും ലളിതജീവിതവും ആധ്യാത്മികതയിലൂന്നിയ ആദർശന ധീരതയും അദ്ദേഹത്തെ ഒരു മതമേലധ്യക്ഷന്റെ ചട്ടക്കൂടുകൾക്കും ഉപരിയായി നിർത്തുന്നുണ്ട്. ഒപ്പം, അനവധി അന്തർദേശീയ സമിതികളിൽ പ്രവർത്തിച്ചു സമാഹരിച്ച ആഴമേറിയതും വിശാലവുമായ കാഴ്ചപ്പാടുകളും വിപുലമായ സൗഹൃദങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ഒരു ദശവത്സരക്കാലം കോളജ് അധ്യാപകനായിരുന്ന പവ്വത്തിൽ പിതാവ് ഏതാണ്ട് രണ്ടു ദശാബ്ദക്കാലം കേരളത്തിലെ കത്തോലിക്കാ മെത്രാത്മാരുടെ സമിതിയിൽ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായിരുന്നു. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസനോന്മുഖമായ സാന്പത്തികശാസ്ത്രത്തിൽനടത്തിയ ഗവേഷണപഠനങ്ങളും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദർശനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാനും സ്ഥാപകനുമായി കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും എകോപിപ്പിച്ചുകൊണ്ടു നടത്തിയ നീക്കങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
വിദ്യാർഥികളെ ഏറെ സ്വാധീനിച്ച അധ്യാപകനായിരുന്നു അഭിവന്ദ്യ പവ്വത്തിൽ പിതാവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിദ്യാർഥികളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രിമാരായ കെ.സി. ജോസഫും പി.സി. തോമസും സുപ്രീംകോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫും അനവധി മെത്രാന്മാരും വൈദികരുമെല്ലാം ഒരു അധ്യാപകനെന്ന നിലയിൽ പവ്വത്തിൽ പിതാവ് അവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ അഭിമാനത്തോടെ അനുസ്മരിക്കാറുണ്ട്.
തന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനത്തിലും വിദ്യാർഥിപ്രവേശനത്തിലും സാന്പത്തിക ഇടപെടലുകൾ പാടില്ല എന്ന കർക്കശ നിലപാട് പവ്വത്തിൽ പിതാവ് എക്കാലവും ഉയർത്തിപ്പിടിച്ചിരുന്നു. തന്റെ മുൻഗാമികൾ എടുത്ത നിലപാടുകൾ പിന്തുടർന്ന് അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിനുമൊക്കെ അദ്ദേഹം നിയതമായ മാർഗരേഖകൾ തയാറാക്കിയിരുന്നു. അതിനു വിരുദ്ധമായ ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ ശക്തമായും കൃത്യമായും ഇടപെടാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം സാന്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കു പ്രത്യേക പരിഗണന നൽകി മുന്നോട്ടു കൊണ്ടുവരാനും അദ്ദേഹം ബദ്ധശ്രദ്ധനായി.
കേരളത്തിലെ സ്വാശ്രയ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവരുടെ നിലപാട് രൂപീകരണത്തിനു നേതൃത്വം നൽകിയതും അഭിവന്ദ്യ പവ്വത്തിൽ പിതാവായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഒരു നീക്കമായിരുന്നു 2006ൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പിന്തുണച്ച സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ ബിൽ. എം.എ. ബേബിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ നിയമം നീതിക്കും ജനാധിപത്യത്തിനും നിരക്കാത്തതായി വ്യക്തമാക്കിക്കൊണ്ട് അതിനെതിരേ രംഗത്തു വന്നത് അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയർമാനായ ഇന്റർ ചർച്ച്കൗൺസിൽ ഫോർ എഡ്യുക്കേഷനായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് കോടതികൾ ആ നിയമംതന്നെ റദ്ദ് ചെയ്തു. ഒരുപക്ഷേ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൊണ്ടുവന്ന നിയമം റദ്ദ് ചെയ്യപ്പെട്ടത് ആദ്യമായിട്ടായിരിക്കണം. ഒപ്പം മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസ നിലപാട് അദ്ദേഹം പ്രാവർത്തികമാക്കി.
എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ദൃഢമായ ഒരു ബന്ധം പവ്വത്തിൽ പിതാവിനുണ്ടായിരുന്നു. പിതാവിന്റെ വിദ്യാർഥികൾത്തന്നെ വിവിധ സഭകളിൽ മെത്രാന്മാരും വൈദികരുമായി ശുശ്രൂഷ ചെയ്തിരുന്നത് ഇത്തരം ബന്ധത്തിനു ശക്തിപകർന്നിരുന്നു. ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാൻ, കേരളത്തിലെ ക്രൈസ്തവ മെത്രാൻ സമിതിയുടെ കോ-ഓർഡിനേറ്റർ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പിതാവിന്റെ കാലഘട്ടത്തിലാണ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാതലവന്മാരുടെയും നേതൃത്വത്തിൽ മൂന്നു സംയുക്ത ഇടയലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ മൂന്ന് ഇടയലേഖനങ്ങളും പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിലാണ് രൂപംകൊണ്ടതും അംഗീകരിക്കപ്പെട്ടതും. അതിനു മുന്പോ അതിനു ശേഷമോ ഇപ്രകാരമുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്.
മതാന്തര സംവാദത്തിലും അദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. 1994ൽ അദ്ദേഹം നേതൃത്വം നൽകിയ ഇന്റർ റിലിജിയസ് ഫെലോഷിപ്പും അതിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനങ്ങളും ഏറെ സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വാമി ആശുരദാസും സുകുമാർ അഴീക്കോടും എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയും പിതാവിന്റെ സഹപാഠിയുമായിരുന്ന നാരായണപ്പണിക്കരും എല്ലാം ഈ ഒരു ഫെലോഷിപ്പിൽ സജീവ സാന്നിധ്യരായിരുന്നു.
ഏറെ താത്പര്യത്തോടെ അഭിവന്ദ്യ പവ്വത്തിൽ പിതാവ് നേതൃത്വം നൽകിയതായിരുന്നു പ്രശസ്തമായ ചങ്ങനാശേരി പുസ്തകമേള. എല്ലാ പ്രശസ്തരായ എഴുത്തുകാരും ഈ മേളയിൽ പങ്കെടുത്ത് സാഹിത്യ സദസുകൾക്കു നേതൃത്വം നൽകിയിരുന്നു. വിദ്യാലയങ്ങളിൽ പുസ്തകമേളകൾ നിർബന്ധമായും സംഘടിപ്പിക്കാൻ പിതാവ് നൽകിയ നിർദേശം കുട്ടികളിൽ വായനാശീലം വളർത്താൻ ഇടയാക്കി. നല്ലൊരു ലൈബ്രറി സ്വന്തമായുണ്ടായിരുന്ന, നിഷ്ഠയേറിയ വായനക്കാരനായിരുന്ന പിതാവ് അരനൂറ്റാണ്ടിനു മുന്പുതന്നെ എല്ലാവർക്കും സമ്മാനമായി നൽകിയിരുന്നതു പുസ്തകങ്ങൾതന്നെയായിരുന്നു.
പവ്വത്തിൽ പിതാവ് ഒരു സമഗ്ര നേതൃത്വമായിരുന്നു. അതത്രയും ധീരവും ശക്തവുമായിരുന്നു; എല്ലാ സമൂഹത്തെയും എല്ലാ മേഖലകളെയും ചേർത്തുപിടിച്ച നേതൃത്വം. അദ്ദേഹം നൽകിയ കാഴ്ചപ്പാടുകൾ തീർച്ചയായും തലമുറകൾക്കു പ്രചോദനമായിരിക്കും.