വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വിസ്മയനീയമായ നേതൃത്വമാണ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നൽകിയിട്ടുള്ളത്. സഭയ്ക്കു മാത്രമല്ല സമുദായത്തിന് ദിശാബോധം നൽകാൻ, അതോടൊപ്പം ഈ ഒരു ദേശത്തിന്റെ മുഴുവനും സാംസ്കാരിക, വിദ്യാഭ്യാസ നവോത്ഥാന മേഖലകളിലും നൽകിയ നിസ്തുലങ്ങളായ സംഭാവനകളുടെ പേരിൽ അഭിവന്ദ്യ പിതാവ് ചരിത്രത്തിൽ സ്മരിക്കപ്പെടുമെന്നത് നിശ്ചയമാണ്. പിതാവ് വ്യക്തിപരമായ നേട്ടങ്ങളേക്കാളുപരി സത്യത്തിന്റെ ഒപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നു. അതുകൊണ്ടു തന്നെ അഭിവന്ദ്യ പിതാവ് ഒത്തിരിയേറെ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ സത്യത്തിന്റെ ഒപ്പം നിൽക്കാനുള്ള പ്രതിബദ്ധതയിൽ പിതാവ് തന്റെ വ്യക്തിപരമായ നേട്ടങ്ങൾ മറക്കുകയും സഭയ്ക്കും സമുദായത്തിനും ദൂരവ്യാപകമായി പ്രയോജനം ചെയ്യുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി (തലശേരി)
കാലഘട്ടത്തിന്റെ കർമയോഗി
ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിച്ച സമാനതകളില്ലാത്ത സഭാസ്നേഹിയായിരുന്നു പവ്വത്തിൽ പിതാവ്. തന്റെ സമീപത്ത് വരുന്നവരെ സൗമ്യമായ പുഞ്ചിരിയോടെ സ്വീകരിക്കുകയും അവരുടെ മനസും ഹൃദയവും നിറച്ച് സമാധാനത്തിൽ അവരെ അയയ്ക്കുകയും സ്നേഹത്തോടെ ചേർത്തുനിർത്തുകയും ചെയ്ത പിതാവ് എന്നും എല്ലാവരിലും കുടികൊള്ളുമെന്നതിൽ സംശയമില്ല. ഒരു ഇടയന്റെ കരുതലും സ്നേഹവും എന്നും പിതാവിന്റെ സൗഹൃദങ്ങൾ വർധിപ്പിച്ചു. പിതാവിന്റെ ആഴമായ പാണ്ഡിത്യത്തിലൂടെ ദൈവത്തെ വിശ്വാസസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും അക്ഷീണ പ്രവർത്തനങ്ങളാൽ മനുഷ്യമനസുകളിൽ ദൈവത്തെ ജനിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആത്മീയത എന്നും ഏവർക്കും അനുഗ്രഹമായിരുന്നു. സഭയുടെ നല്ലയിടയനായി ദൈവജനത്തിനുവേണ്ടി ജീവൻ അർപ്പിച്ച പിതാവിന്റെ ഓർമകൾക്കു മുന്നിൽ ശിരസു നമിക്കുന്നു.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശേരി)
വിദ്യാഭ്യാസവിചക്ഷണന്‍
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന കത്തോലിക്കാ സഭയുടെ ഉറച്ച ശബ്ദമായിരുന്നു ആർച്ച് ബിഷപ് ഡോ. ജോസഫ് പവ്വത്തിലിന്റേത്.
മികച്ച അധ്യാപകനെന്ന നിലയിൽ വിദ്യാഭ്യാസരംഗത്ത് സുവ്യക്തമായ നിലപാടുകൾ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസവിചക്ഷണനായിരുന്നു ആർച്ച്ബിഷപ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതിൽ പവ്വത്തിൽ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്കാ സഭാ സമൂഹത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. കേരള ലത്തീൻ സഭയുടെ അനുശോചനങ്ങളും പ്രാർഥനകളും അർപ്പിക്കുന്നു.
ഡോ. വര്‍ഗീസ് ചക്കാലക്കൽ (കോഴിക്കോട്)
എക്യുമെനിസത്തിന്റെ ശക്തമായ മുഖം
എക്യുമെനിസത്തിന്റെ ശക്തമായ മുഖമാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിലൂടെ ഭാരത ക്രൈസ്തവ സഭയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ക്രൈസ്തവസഭകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. യാക്കോബായ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ അനേകം ഉടമ്പടികള്‍ ഇന്ന് ഇരുസഭകളെയും സഭാവിശ്വാസികളെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു. യാക്കോബായ സുറിയാനി സഭയുമായി എന്നും വളരെയടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം ആഗോള ക്രൈസ്തവ സഭകള്ക്കുതന്നെ തീരാനഷ്ടമാണ്.
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
ക്രാന്തദർശിയായ സഭാസ്നേഹി
ക്രാന്തദർശിയായ സഭാസ്നേഹിയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സീറോ മലബാർ സഭയുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനായി അക്ഷീണം യത്നിച്ച ആചാര്യനാണ് മാർ പവ്വത്തിൽ. സീറോ മലബാർ സഭയ്ക്ക് കേരളസഭയിലും ഭാരതസഭയിലും മഹനീയമായ സ്ഥാനം ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. സഭാതനയർക്കുവേണ്ടി മാറ്റിവച്ച വിശുദ്ധമായ ജീവിതത്തിലൂടെ തിരുസഭയുടെ ചരിത്രം, ആരാധനാക്രമം, ആത്മീയത, ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തിയ പിതാവ് സാമുദായിക നവോത്ഥാനത്തിനുവേണ്ടിയും കഠിനാധ്വാനം ചെയ്തു. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സീറോ മലബാർ സഭയ്ക്ക് മറക്കാനാവില്ല. എക്യുമെനിസം അദ്ദേഹത്തിന്റെ ജീവിതപ്രമാണമായിരുന്നു. എഴുത്തിലും സംസാരത്തിലും നിലപാടുകളിലും പ്രവർത്തനങ്ങളിലും ശക്തനായിരുന്നു പവ്വത്തിൽ പിതാവ്.
മാർ ജോസ് പൊരുന്നേടം(മാനന്തവാടി)
സമാനതകളില്ലാത്ത ഇടയശ്രേഷ്ഠൻ
സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നൽകിയ ഇടയശ്രേഷ്ഠനായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിസ്വാർഥമായി ചെലവഴിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സഭയുടെ പ്രബോധനങ്ങൾ മുറുകെപ്പിടിക്കുമ്പോഴും ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വാസജീവിതം കെട്ടിപ്പടുക്കുവാൻ അദ്ദേഹം ധീരമായി നേതൃത്വം നൽകി. കേവലം ഒരു സഭാധ്യക്ഷന്റെ ശബ്ദം മാത്രമായിട്ടല്ല പൊതുസമൂഹം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വീകരിച്ചത്. അതിഭൗതികതയ്ക്കെതിരെ, വഴിതെറ്റുന്ന ധാർമിക സംസ്കാരത്തിനെതിരേ അദ്ദേഹം നിരന്തരം ഗർജിച്ചു. ആധുനിക കേരളത്തിന്റെ മനഃസാക്ഷി രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പക്വവും ആഴമേറിയതുമായ ദർശനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടും.
മാർ പോളി കണ്ണൂക്കാടൻ (ഇരിങ്ങാലക്കുട)
കാലത്തിനപ്പുറം ചിന്തിച്ച വ്യക്തിത്വം
കേരളസഭയുടെയും ഭാരതസഭയുടെയും മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ തനതായ ശ്രേഷ്ഠ സംഭാവനകൾ നൽകിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭാവിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും അദ്ദേഹം സംരക്ഷിച്ചു. കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിനൊത്തു നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആർച്ച്ബിഷപ് മാർ പവ്വത്തിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ (വരാപ്പുഴ)
സഭാ പിതാവ്
ഉന്നതമായ സഭാദർശനവും സഭയോടുള്ള പ്രതിബദ്ധതയ്ക്കും സമാനതകളില്ലാത്ത അളവിൽ കാത്തുസൂക്ഷിച്ച സഭാ പിതാവാണ് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും സാരഥ്യത്തിനു പുറമേ 1994 മുതൽ തുടർച്ചയായി രണ്ടു തവണ ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷൻ, കേരള മെത്രാൻ സമിതിയുടെ അധ്യക്ഷൻ, ആസ്ട്രിയ കേന്ദ്രമാക്കിയുള്ള എക്യൂമെനിക്കൽ പ്രസ്ഥാനമായ പ്രോ ഓറിയെന്റെയുടെ സവിശേഷ അംഗം, 1985 മുതൽ 2006 വരെ റോമിൽ നടന്ന എല്ലാ സിനഡുകളിലെയും അംഗം, ഏഷ്യൻ സിനഡ്, പോസ്റ്റ് സിനഡൽ കൗൺസിൽ എന്നിവയുടെ അംഗം എന്നീ തലങ്ങളിലെല്ലാം പിതാവ് നിസ്തുലമായ ഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്.
ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര)
സംഭാവനകള്‍ മഹത്തരം
സീറോമലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും വീണ്ടെടുത്ത് സഭക്ക് പുതിയ ദിശാബോധം പകരുന്നതില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നല്കിയ പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്കിയ നിസ്തുലമായ സേവനങ്ങളും വിവിധ സഭകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നല്കിയ സംഭവനകളും മഹത്തരമാണ്.
മാർ തോമസ് പാടിയത്ത് (ഷംഷാബാദ്)
കേരളസഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വിസ്മയനീയമായ നേതൃത്വമാണ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നൽകിയിട്ടുള്ളത്. സഭയ്ക്കു മാത്രമല്ല സമുദായത്തിന് ദിശാബോധം നൽകാൻ, അതോടൊപ്പം ഈ ഒരു ദേശത്തിന്റെ മുഴുവനും സാംസ്കാരിക, വിദ്യാഭ്യാസ നവോത്ഥാന മേഖലകളിലും നൽകിയ നിസ്തുലങ്ങളായ സംഭാവനകളുടെ പേരിൽ അഭിവന്ദ്യ പിതാവ് ചരിത്രത്തിൽ സ്മരിക്കപ്പെടുമെന്നത് നിശ്ചയമാണ്. പിതാവ് വ്യക്തിപരമായ നേട്ടങ്ങളേക്കാളുപരി സത്യത്തിന്റെ ഒപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നു. അതുകൊണ്ടു തന്നെ അഭിവന്ദ്യ പിതാവ് ഒത്തിരിയേറെ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ സത്യത്തിന്റെ ഒപ്പം നിൽക്കാനുള്ള പ്രതിബദ്ധതയിൽ പിതാവ് തന്റെ വ്യക്തിപരമായ നേട്ടങ്ങൾ മറക്കുകയും സഭയ്ക്കും സമുദായത്തിനും ദൂരവ്യാപകമായി പ്രയോജനം ചെയ്യുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി (തലശേരി)
കാലഘട്ടത്തിന്റെ കർമയോഗി
ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിച്ച സമാനതകളില്ലാത്ത സഭാസ്നേഹിയായിരുന്നു പവ്വത്തിൽ പിതാവ്. തന്റെ സമീപത്ത് വരുന്നവരെ സൗമ്യമായ പുഞ്ചിരിയോടെ സ്വീകരിക്കുകയും അവരുടെ മനസും ഹൃദയവും നിറച്ച് സമാധാനത്തിൽ അവരെ അയയ്ക്കുകയും സ്നേഹത്തോടെ ചേർത്തുനിർത്തുകയും ചെയ്ത പിതാവ് എന്നും എല്ലാവരിലും കുടികൊള്ളുമെന്നതിൽ സംശയമില്ല. ഒരു ഇടയന്റെ കരുതലും സ്നേഹവും എന്നും പിതാവിന്റെ സൗഹൃദങ്ങൾ വർധിപ്പിച്ചു. പിതാവിന്റെ ആഴമായ പാണ്ഡിത്യത്തിലൂടെ ദൈവത്തെ വിശ്വാസസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും അക്ഷീണ പ്രവർത്തനങ്ങളാൽ മനുഷ്യമനസുകളിൽ ദൈവത്തെ ജനിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആത്മീയത എന്നും ഏവർക്കും അനുഗ്രഹമായിരുന്നു. സഭയുടെ നല്ലയിടയനായി ദൈവജനത്തിനുവേണ്ടി ജീവൻ അർപ്പിച്ച പിതാവിന്റെ ഓർമകൾക്കു മുന്നിൽ ശിരസു നമിക്കുന്നു.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശേരി)
വിദ്യാഭ്യാസവിചക്ഷണന്‍
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന കത്തോലിക്കാ സഭയുടെ ഉറച്ച ശബ്ദമായിരുന്നു ആർച്ച് ബിഷപ് ഡോ. ജോസഫ് പവ്വത്തിലിന്റേത്.
മികച്ച അധ്യാപകനെന്ന നിലയിൽ വിദ്യാഭ്യാസരംഗത്ത് സുവ്യക്തമായ നിലപാടുകൾ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസവിചക്ഷണനായിരുന്നു ആർച്ച്ബിഷപ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതിൽ പവ്വത്തിൽ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്കാ സഭാ സമൂഹത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. കേരള ലത്തീൻ സഭയുടെ അനുശോചനങ്ങളും പ്രാർഥനകളും അർപ്പിക്കുന്നു.
ഡോ. വര്‍ഗീസ് ചക്കാലക്കൽ (കോഴിക്കോട്)
എക്യുമെനിസത്തിന്റെ ശക്തമായ മുഖം
എക്യുമെനിസത്തിന്റെ ശക്തമായ മുഖമാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിലൂടെ ഭാരത ക്രൈസ്തവ സഭയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ക്രൈസ്തവസഭകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. യാക്കോബായ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ അനേകം ഉടമ്പടികള്‍ ഇന്ന് ഇരുസഭകളെയും സഭാവിശ്വാസികളെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു. യാക്കോബായ സുറിയാനി സഭയുമായി എന്നും വളരെയടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം ആഗോള ക്രൈസ്തവ സഭകള്ക്കുതന്നെ തീരാനഷ്ടമാണ്.
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
ക്രാന്തദർശിയായ സഭാസ്നേഹി
ക്രാന്തദർശിയായ സഭാസ്നേഹിയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സീറോ മലബാർ സഭയുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനായി അക്ഷീണം യത്നിച്ച ആചാര്യനാണ് മാർ പവ്വത്തിൽ. സീറോ മലബാർ സഭയ്ക്ക് കേരളസഭയിലും ഭാരതസഭയിലും മഹനീയമായ സ്ഥാനം ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. സഭാതനയർക്കുവേണ്ടി മാറ്റിവച്ച വിശുദ്ധമായ ജീവിതത്തിലൂടെ തിരുസഭയുടെ ചരിത്രം, ആരാധനാക്രമം, ആത്മീയത, ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തിയ പിതാവ് സാമുദായിക നവോത്ഥാനത്തിനുവേണ്ടിയും കഠിനാധ്വാനം ചെയ്തു. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സീറോ മലബാർ സഭയ്ക്ക് മറക്കാനാവില്ല. എക്യുമെനിസം അദ്ദേഹത്തിന്റെ ജീവിതപ്രമാണമായിരുന്നു. എഴുത്തിലും സംസാരത്തിലും നിലപാടുകളിലും പ്രവർത്തനങ്ങളിലും ശക്തനായിരുന്നു പവ്വത്തിൽ പിതാവ്.
മാർ ജോസ് പൊരുന്നേടം(മാനന്തവാടി)
സമാനതകളില്ലാത്ത ഇടയശ്രേഷ്ഠൻ
സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നൽകിയ ഇടയശ്രേഷ്ഠനായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിസ്വാർഥമായി ചെലവഴിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സഭയുടെ പ്രബോധനങ്ങൾ മുറുകെപ്പിടിക്കുമ്പോഴും ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വാസജീവിതം കെട്ടിപ്പടുക്കുവാൻ അദ്ദേഹം ധീരമായി നേതൃത്വം നൽകി. കേവലം ഒരു സഭാധ്യക്ഷന്റെ ശബ്ദം മാത്രമായിട്ടല്ല പൊതുസമൂഹം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വീകരിച്ചത്. അതിഭൗതികതയ്ക്കെതിരെ, വഴിതെറ്റുന്ന ധാർമിക സംസ്കാരത്തിനെതിരേ അദ്ദേഹം നിരന്തരം ഗർജിച്ചു. ആധുനിക കേരളത്തിന്റെ മനഃസാക്ഷി രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പക്വവും ആഴമേറിയതുമായ ദർശനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടും.
മാർ പോളി കണ്ണൂക്കാടൻ (ഇരിങ്ങാലക്കുട)
കാലത്തിനപ്പുറം ചിന്തിച്ച വ്യക്തിത്വം
കേരളസഭയുടെയും ഭാരതസഭയുടെയും മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ തനതായ ശ്രേഷ്ഠ സംഭാവനകൾ നൽകിയ മെത്രാപ്പോലീത്തയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സഭാവിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും അദ്ദേഹം സംരക്ഷിച്ചു. കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിനൊത്തു നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആർച്ച്ബിഷപ് മാർ പവ്വത്തിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ (വരാപ്പുഴ)
സഭാ പിതാവ്
ഉന്നതമായ സഭാദർശനവും സഭയോടുള്ള പ്രതിബദ്ധതയ്ക്കും സമാനതകളില്ലാത്ത അളവിൽ കാത്തുസൂക്ഷിച്ച സഭാ പിതാവാണ് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ. കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും സാരഥ്യത്തിനു പുറമേ 1994 മുതൽ തുടർച്ചയായി രണ്ടു തവണ ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷൻ, കേരള മെത്രാൻ സമിതിയുടെ അധ്യക്ഷൻ, ആസ്ട്രിയ കേന്ദ്രമാക്കിയുള്ള എക്യൂമെനിക്കൽ പ്രസ്ഥാനമായ പ്രോ ഓറിയെന്റെയുടെ സവിശേഷ അംഗം, 1985 മുതൽ 2006 വരെ റോമിൽ നടന്ന എല്ലാ സിനഡുകളിലെയും അംഗം, ഏഷ്യൻ സിനഡ്, പോസ്റ്റ് സിനഡൽ കൗൺസിൽ എന്നിവയുടെ അംഗം എന്നീ തലങ്ങളിലെല്ലാം പിതാവ് നിസ്തുലമായ ഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്.
ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര)
സംഭാവനകള്‍ മഹത്തരം
സീറോമലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും വീണ്ടെടുത്ത് സഭക്ക് പുതിയ ദിശാബോധം പകരുന്നതില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നല്കിയ പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്കിയ നിസ്തുലമായ സേവനങ്ങളും വിവിധ സഭകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നല്കിയ സംഭവനകളും മഹത്തരമാണ്.
മാർ തോമസ് പാടിയത്ത് (ഷംഷാബാദ്)