കൊയിലാണ്ടി (കോഴിക്കോട്): പ്രതിരോധ ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു സേവാഭാരതി പ്രവര്ത്തകന് ഷാള്‍ അണിയിച്ചതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു.
ഇയാളെ സ്റ്റേജിലേക്ക് കയറ്റിയ നേതാവിനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിനയച്ച കത്തിൽ പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.
സേവാഭാരതിയുടെ രക്ഷാധികാരിയും ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ഭാരവാഹിയും കൊയിലാണ്ടിയിലെ സ്റ്റീൽ, സിമന്റ് വ്യവസായിയുമായ രാജീവൻ എന്നയാളാണ് സംസ്ഥാന ജാഥയിലെ വിഐപി സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചത്.
ഫെബ്രുവരി 25-നായിരുന്നു പ്രതിരോധ ജാഥയുടെ കൊയിലാണ്ടിയിലെ സ്വീകരണം. സ്വീകരണത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്. സ്വീകരണ യോഗത്തിനെത്തിയ എംഎൽഎയും കൊയിലാണ്ടിയിലെ മറ്റ് നേതാക്കളും വ്യവസായിയെ അങ്ങോട്ടു പോയി ഇയാളെ ഹസ്തദാനം ചെയ്തതും വിവാദമായി.
പാർട്ടിക്ക് ഇയാൾ ലക്ഷങ്ങൾ സംഭാവന നൽകുന്നതായാണു വിവരം. അതിൽ പകുതിയും പാർട്ടി ഫണ്ടിലേക്കു കിട്ടുന്നില്ല എന്നും നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അണികൾ ആരോപിക്കുന്നുണ്ട്. സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയാണ് ഇയാളെ സ്റ്റേജിലേക്ക് കയറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം.
ഇയാളെ സ്റ്റേജിലേക്ക് കയറ്റിയ നേതാവിനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിനയച്ച കത്തിൽ പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.
സേവാഭാരതിയുടെ രക്ഷാധികാരിയും ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ഭാരവാഹിയും കൊയിലാണ്ടിയിലെ സ്റ്റീൽ, സിമന്റ് വ്യവസായിയുമായ രാജീവൻ എന്നയാളാണ് സംസ്ഥാന ജാഥയിലെ വിഐപി സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചത്.
ഫെബ്രുവരി 25-നായിരുന്നു പ്രതിരോധ ജാഥയുടെ കൊയിലാണ്ടിയിലെ സ്വീകരണം. സ്വീകരണത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്. സ്വീകരണ യോഗത്തിനെത്തിയ എംഎൽഎയും കൊയിലാണ്ടിയിലെ മറ്റ് നേതാക്കളും വ്യവസായിയെ അങ്ങോട്ടു പോയി ഇയാളെ ഹസ്തദാനം ചെയ്തതും വിവാദമായി.
പാർട്ടിക്ക് ഇയാൾ ലക്ഷങ്ങൾ സംഭാവന നൽകുന്നതായാണു വിവരം. അതിൽ പകുതിയും പാർട്ടി ഫണ്ടിലേക്കു കിട്ടുന്നില്ല എന്നും നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അണികൾ ആരോപിക്കുന്നുണ്ട്. സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയാണ് ഇയാളെ സ്റ്റേജിലേക്ക് കയറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം.