കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. കാറിൽ രണ്ടു കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്നാണ് തളിപ്പറന്പ് സബ് മജിസ്ട്രേറ്റിന് നൽകിയ റിപ്പോർട്ടിലുള്ളത്. കാറിലെ കുപ്പികൾക്കുള്ളിൽ പെട്രോളല്ല വെള്ളമായിരുന്നുവെന്നാണു കുടുംബം പറഞ്ഞിരുന്നത്.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു ഫെബ്രുവരി രണ്ടിനാണ് തീപിടിച്ച് ദമ്പതികളായ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തും വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു ദുരന്തം.
അപകട സമയത്ത് ആറു പേരാണു കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെ നാലു പേര് അപകടത്തില്‍നിന്ന് അദ്ഭുതരകമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണത്തെക്കുറിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യവുമുണ്ടായിരുന്നുവെന്ന സംശയം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ തന്നെ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നതായാണ് സൂചന. ഇനി കാറിൽ ആരെങ്കിലും പെട്രോൾ കൊണ്ടുവച്ചതാണോ എന്നതും ഇപ്പോൾ കുടുംബം സംശയിക്കുന്നുണ്ട്.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു ഫെബ്രുവരി രണ്ടിനാണ് തീപിടിച്ച് ദമ്പതികളായ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തും വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു ദുരന്തം.
അപകട സമയത്ത് ആറു പേരാണു കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെ നാലു പേര് അപകടത്തില്‍നിന്ന് അദ്ഭുതരകമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണത്തെക്കുറിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യവുമുണ്ടായിരുന്നുവെന്ന സംശയം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ തന്നെ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നതായാണ് സൂചന. ഇനി കാറിൽ ആരെങ്കിലും പെട്രോൾ കൊണ്ടുവച്ചതാണോ എന്നതും ഇപ്പോൾ കുടുംബം സംശയിക്കുന്നുണ്ട്.