കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
അസോസിയേഷന് സെക്രട്ടറിക്ക് ഇന്നലെ നല്കിയ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെയുള്ള കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപ സൈബി വാങ്ങിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരേ സൈബി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
ഗൂഢാലോചനയെന്നു സൈബി
കഴിഞ്ഞ വര്‍ഷം ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്കു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സൈബിയുടെ രാജിക്കത്തില്‍ പറയുന്നു.
ഇലക്ഷന് പ്രചാരണ സമയത്ത് ആരോപണം വ്യാപകമായി അഭിഭാഷകര്‍ക്കിടയില്‍ പ്രചരിച്ചു. ചില അഭിഭാഷകരാണ് ഇതിനു പിന്നില്‍. തനിക്കെതിരേയുള്ള ആരോപണത്തിന് കാരണമെന്താണെന്ന് ഗൂഢാലോചന നടത്തിയവര്‍ക്കേ അറിയൂ.
അഭിഭാഷകവൃത്തിയോട് അങ്ങേയറ്റം തൊഴില്‍പരമായ ബഹുമാനം പുലര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അസോസിയേഷന് സെക്രട്ടറിക്ക് ഇന്നലെ നല്കിയ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെയുള്ള കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപ സൈബി വാങ്ങിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരേ സൈബി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
ഗൂഢാലോചനയെന്നു സൈബി
കഴിഞ്ഞ വര്‍ഷം ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്കു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സൈബിയുടെ രാജിക്കത്തില്‍ പറയുന്നു.
ഇലക്ഷന് പ്രചാരണ സമയത്ത് ആരോപണം വ്യാപകമായി അഭിഭാഷകര്‍ക്കിടയില്‍ പ്രചരിച്ചു. ചില അഭിഭാഷകരാണ് ഇതിനു പിന്നില്‍. തനിക്കെതിരേയുള്ള ആരോപണത്തിന് കാരണമെന്താണെന്ന് ഗൂഢാലോചന നടത്തിയവര്‍ക്കേ അറിയൂ.
അഭിഭാഷകവൃത്തിയോട് അങ്ങേയറ്റം തൊഴില്‍പരമായ ബഹുമാനം പുലര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.