തോമസ് വർഗീസ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്കെതിരേ ഒരു വിഭാഗം സിൻഡിക്കറ്റ് അംഗങ്ങൾ പത്രസമ്മേളനം വിളിച്ചത് വിവാദമാകുന്നു.
നിലവിലുള്ള വൈസ് ചാൻസലർ ഡോ. സിസ തോമസ് സ്ഥാനം ഏറ്റതോടെ സർവകലാശാലയിൽ ഭരണ സ്തംഭനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നലെ പത്രസമ്മേളനം വിളിച്ചത്.
സർവകലാശാല അധികാരിയായ വിസിയുടെ അനുമതിയില്ലാതെ സർവകലാശാലയിൽ ഏതൊരു മീറ്റിംഗും വിളിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ വിസിക്കെതിരേ തന്നെ സർവകലാശാല ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചതാണ് ഏറ്റവും വിവാദമായിരിക്കുന്നത്.
പത്രസമ്മേളനം കഴിഞ്ഞ ഉടൻതന്നെ തന്റെ അനുമതിയോടെയല്ല പത്രസമ്മേളനം നടത്തിയതെന്നു കാട്ടി വൈസ് ചാൻസലർ പത്രക്കുറിപ്പും ഇറക്കി. പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്നും വിദ്യാർഥികൾക്കിടയിൽ ആശങ്ക പരത്തുക എന്ന ലക്ഷ്യത്തോടെയുമാണെന്നും വിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ വിസി -സിൻഡിക്കറ്റ് പോര് പുതിയ തലത്തിലേക്ക് എത്തി.
സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് അനുസരിച്ച് സിൻഡിക്കറ്റ് ഹാൾ ഉൾപ്പെടെ സർവകലാശാലയിലെ ഏതൊരു സ്ഥലത്തും യോഗങ്ങളോ മറ്റ് ഏതെങ്കിലും പരിപാടികളോ നടത്തണമെങ്കിൽ വൈസ് ചാൻസലറുടെ അനുമതി ആവശ്യമാണ്. ഇതിനായി രജിസ്ട്രാർ മുഖേനെ വൈസ് ചാൻസലർക്ക് കത്ത് നല്കി അനുമതി വാങ്ങിയശേഷമാണ് സാധാരണ ഒരു സെമിനാർ പോലും നടത്താൻ കഴിയുക.
അത്തരത്തിൽ ശക്തമായ സ്റ്റാറ്റ്യൂട്ട് നിലനില്ക്കെ വിസിയുടെ അനുമതിയില്ലാതെ സർവകലാശാല സിൻഡിക്കറ്റ് ഹാളിനുള്ളിൽ വി.സിക്കെതിരേ നടത്തിയ പത്രസമ്മേളനം നിയമക്കുരുക്കിലേക്ക് പോകാനും സാധ്യതയുണ്ട്. പത്രസമ്മേളനം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ ആരെങ്കിലും പരാതിയുമായി കോടതിയെ സമീപിച്ചാൽ സിൻഡിക്കറ്റിനു തന്നെ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ നിലവിലെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരേയുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഇന്നലെ പത്രസമ്മേളനം നടത്തിയത്..
സർവകലാശാലയിൽ രൂക്ഷമായ ഭരണ സ്തംഭനാവസ്ഥയാണെന്നും ഇത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു പത്രസമ്മേളനം.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്കെതിരേ ഒരു വിഭാഗം സിൻഡിക്കറ്റ് അംഗങ്ങൾ പത്രസമ്മേളനം വിളിച്ചത് വിവാദമാകുന്നു.
നിലവിലുള്ള വൈസ് ചാൻസലർ ഡോ. സിസ തോമസ് സ്ഥാനം ഏറ്റതോടെ സർവകലാശാലയിൽ ഭരണ സ്തംഭനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നലെ പത്രസമ്മേളനം വിളിച്ചത്.
സർവകലാശാല അധികാരിയായ വിസിയുടെ അനുമതിയില്ലാതെ സർവകലാശാലയിൽ ഏതൊരു മീറ്റിംഗും വിളിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ വിസിക്കെതിരേ തന്നെ സർവകലാശാല ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചതാണ് ഏറ്റവും വിവാദമായിരിക്കുന്നത്.
പത്രസമ്മേളനം കഴിഞ്ഞ ഉടൻതന്നെ തന്റെ അനുമതിയോടെയല്ല പത്രസമ്മേളനം നടത്തിയതെന്നു കാട്ടി വൈസ് ചാൻസലർ പത്രക്കുറിപ്പും ഇറക്കി. പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്നും വിദ്യാർഥികൾക്കിടയിൽ ആശങ്ക പരത്തുക എന്ന ലക്ഷ്യത്തോടെയുമാണെന്നും വിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ വിസി -സിൻഡിക്കറ്റ് പോര് പുതിയ തലത്തിലേക്ക് എത്തി.
സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് അനുസരിച്ച് സിൻഡിക്കറ്റ് ഹാൾ ഉൾപ്പെടെ സർവകലാശാലയിലെ ഏതൊരു സ്ഥലത്തും യോഗങ്ങളോ മറ്റ് ഏതെങ്കിലും പരിപാടികളോ നടത്തണമെങ്കിൽ വൈസ് ചാൻസലറുടെ അനുമതി ആവശ്യമാണ്. ഇതിനായി രജിസ്ട്രാർ മുഖേനെ വൈസ് ചാൻസലർക്ക് കത്ത് നല്കി അനുമതി വാങ്ങിയശേഷമാണ് സാധാരണ ഒരു സെമിനാർ പോലും നടത്താൻ കഴിയുക.
അത്തരത്തിൽ ശക്തമായ സ്റ്റാറ്റ്യൂട്ട് നിലനില്ക്കെ വിസിയുടെ അനുമതിയില്ലാതെ സർവകലാശാല സിൻഡിക്കറ്റ് ഹാളിനുള്ളിൽ വി.സിക്കെതിരേ നടത്തിയ പത്രസമ്മേളനം നിയമക്കുരുക്കിലേക്ക് പോകാനും സാധ്യതയുണ്ട്. പത്രസമ്മേളനം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ ആരെങ്കിലും പരാതിയുമായി കോടതിയെ സമീപിച്ചാൽ സിൻഡിക്കറ്റിനു തന്നെ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ നിലവിലെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരേയുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഇന്നലെ പത്രസമ്മേളനം നടത്തിയത്..
സർവകലാശാലയിൽ രൂക്ഷമായ ഭരണ സ്തംഭനാവസ്ഥയാണെന്നും ഇത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു പത്രസമ്മേളനം.