തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കമുള്ള നികുതി വർധനകൾ പിൻവലിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഇന്നു നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. നിയമസഭാ സ്തംഭനം അടക്കമുള്ള സമര പരിപാടികൾ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
നിയമസഭാ സമ്മേളനം തുടങ്ങുന്ന ചോദ്യോത്തര വേള മുതൽ സഭ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്നു നാലാം ദിവസത്തിലേക്കു കടക്കും.
ബജറ്റ് അവതരണത്തിനു ശേഷമുള്ള പൊതു ചർച്ച ഇന്നലെ പൂർത്തിയാക്കി. ഇന്ന് ഉപധനാഭ്യർഥനയ്ക്കു ശേഷം സഭ പിരിയും. സഭ പിരിയുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ സമരവും അവസാനിപ്പിക്കും.
സമരം കൂടുതൽ തീവ്രതയോടെ പുറത്തേയ്ക്കു വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. ബജറ്റ് നിർദേശങ്ങളുടെ സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകൾക്കു ശേഷം ഇനി 27 മുതലാണ് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നത്. മാർച്ച് അവസാനം സന്പൂർണ ബജറ്റ് പാസാക്കുന്നതു വരെ സഭാ നടപടികൾ തുടരും.
നിയമസഭാ സമ്മേളനം തുടങ്ങുന്ന ചോദ്യോത്തര വേള മുതൽ സഭ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്നു നാലാം ദിവസത്തിലേക്കു കടക്കും.
ബജറ്റ് അവതരണത്തിനു ശേഷമുള്ള പൊതു ചർച്ച ഇന്നലെ പൂർത്തിയാക്കി. ഇന്ന് ഉപധനാഭ്യർഥനയ്ക്കു ശേഷം സഭ പിരിയും. സഭ പിരിയുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ സമരവും അവസാനിപ്പിക്കും.
സമരം കൂടുതൽ തീവ്രതയോടെ പുറത്തേയ്ക്കു വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. ബജറ്റ് നിർദേശങ്ങളുടെ സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകൾക്കു ശേഷം ഇനി 27 മുതലാണ് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നത്. മാർച്ച് അവസാനം സന്പൂർണ ബജറ്റ് പാസാക്കുന്നതു വരെ സഭാ നടപടികൾ തുടരും.