തിരുവനന്തപുരം: പ്രളയ കാലത്തു വീടു തകർന്നതിനും അറ്റകുറ്റപ്പണിക്കും ധനസഹായം ലഭിച്ചവർക്കു ലൈഫ് ഭവന നിർമാണ പദ്ധതിയിൽ സർക്കാർ സഹായമായ നാലു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പ്രളയത്തിനു സഹായം ലഭിച്ചവർക്ക് ഈ തുക കുറച്ചു ബാക്കിയാണു ലൈഫ് പദ്ധതിയിൽ നൽകുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടിയന്തര പ്രമേയ വാക്കൗട്ട് പ്രസംഗത്തിലെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് ഭവന പദ്ധതി കാത്തിരിപ്പു പദ്ധതിയാക്കി മാറ്റിയെന്നും മൂന്നു വർഷമായി പദ്ധതി നിലച്ചെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവരുന്നെന്നും ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. ലൈഫ് പദ്ധതിയിൽ സർക്കാർ ഇതുവരെ 3.23 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ലൈഫിലെ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്നും ഇതു തിരികെ നൽകണമെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ മുസ്ലിം ലീഗിലെ പി.കെ. ബഷീർ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സർക്കാർ കവർന്നെടുത്തിട്ടില്ലെന്നും ലൈഫ് ഗുണഭോക്താക്കളെ ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങൾ തന്നെയാണു തെരഞ്ഞെടുക്കുന്നതെന്നും മന്ത്രിയും മറുപടി നൽകി.
നാലു ലക്ഷം രൂപയിൽ 2.4 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ വായ്പാ വിഹിതമായും ഒരു ലക്ഷം സർക്കാർ ധനസഹായവും നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രളയത്തിനു സഹായം ലഭിച്ചവർക്ക് ഈ തുക കുറച്ചു ബാക്കിയാണു ലൈഫ് പദ്ധതിയിൽ നൽകുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടിയന്തര പ്രമേയ വാക്കൗട്ട് പ്രസംഗത്തിലെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് ഭവന പദ്ധതി കാത്തിരിപ്പു പദ്ധതിയാക്കി മാറ്റിയെന്നും മൂന്നു വർഷമായി പദ്ധതി നിലച്ചെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവരുന്നെന്നും ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. ലൈഫ് പദ്ധതിയിൽ സർക്കാർ ഇതുവരെ 3.23 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ലൈഫിലെ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്നും ഇതു തിരികെ നൽകണമെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ മുസ്ലിം ലീഗിലെ പി.കെ. ബഷീർ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സർക്കാർ കവർന്നെടുത്തിട്ടില്ലെന്നും ലൈഫ് ഗുണഭോക്താക്കളെ ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങൾ തന്നെയാണു തെരഞ്ഞെടുക്കുന്നതെന്നും മന്ത്രിയും മറുപടി നൽകി.
നാലു ലക്ഷം രൂപയിൽ 2.4 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ വായ്പാ വിഹിതമായും ഒരു ലക്ഷം സർക്കാർ ധനസഹായവും നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.