തിരുവനന്തപുരം: മലപ്പുറത്തെ അനാഥക്കുട്ടികളെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തത് കുടുംബത്തിന് സ്വന്തമായി കോണ്‍ക്രീറ്റ് വീടുള്ളതിനാലെന്നു മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഒരു റേഷൻ കാർഡിലായി ഒൻപത് പേരാണുള്ളത്. ഈ കാർഡിലാണ് ഇവർക്കു വീടുള്ളതെന്നും മന്ത്രി പറഞ്ഞു.
അനാഥ പെണ്‍കുട്ടികളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ചട്ടമില്ലെന്നും കല്യാണം കഴിച്ചു വന്നാൽ മാത്രമേ വീടു നിർമിച്ചു നൽകാൻ കഴിയുകയുള്ളുവെന്നും ലൈഫ് ഉദ്യോഗസ്ഥർ പറഞ്ഞതായും പി.കെ. ബഷീർ നിയമസഭയിൽ ആരോപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
അനാഥ പെണ്‍കുട്ടികളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ചട്ടമില്ലെന്നും കല്യാണം കഴിച്ചു വന്നാൽ മാത്രമേ വീടു നിർമിച്ചു നൽകാൻ കഴിയുകയുള്ളുവെന്നും ലൈഫ് ഉദ്യോഗസ്ഥർ പറഞ്ഞതായും പി.കെ. ബഷീർ നിയമസഭയിൽ ആരോപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.