തിരുവനന്തപുരം: പ്രളയത്തിൽ തകർന്നവർക്ക് കെപിസിസി 1,000 വീടു നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചിട്ട് എത്ര വീടു നിർമിച്ചു നൽകിയെന്ന വെല്ലുവിളിയുമായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ. ഇതുവരെ 46 വീടുകൾ മാത്രം പൂർത്തിയാക്കാനേ കെപിസിസിക്ക് കഴിഞ്ഞുള്ളൂ.
എത്ര വീടുകൾ നിർമിച്ചു നൽകിയെന്ന കണക്കു വ്യക്തമാക്കാമോയെന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പരാമർശം പ്രതിപക്ഷ ബഹളത്തിനുമിടയാക്കി.
തന്റെ മണ്ഡലമായ പറവൂരിൽ മാത്രം 28 വീടുകൾ നിർമിച്ചു നൽകിയെന്നും എറണാകുളം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ മാത്രം മന്ത്രി പറഞ്ഞ 46 വീടുകളിൽ കൂടുതൽ നിർമിച്ചു നൽകിയതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകി.
കെപിസിസി നിർമിച്ചു നൽകിയ വീടുകളുടെ കണക്ക് വൈകാതെ നൽകാമെന്ന് അറിയിച്ച പ്രതിപക്ഷ നേതാവ്, പോരാളി ഷാജിയെപ്പോലെ മന്ത്രി എം.ബി. രാജേഷ് തരംതാഴ്ന്നെന്നു താൻ ഇപ്പോൾ പറയില്ലെന്നും ആരോപിച്ചു. സിപിഎമ്മിനു വേണ്ടി രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളിൽ കരിവാരിത്തേക്കുന്ന ട്രോളുകൾ നിർമിക്കുന്നത് പോരാളി ഷാജിയുടെ പേരിലാണ്.
സിപിഎം ഇതുവരെ 2013 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള നടപടികളാണു സ്വീകരിച്ചതെന്നു മന്ത്രി രാജേഷ് പറഞ്ഞു. ഇതിൽ 1203 വീടുകൾ നിർമിച്ചു നൽകി. ബാക്കി വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ലൈഫ് പദ്ധതി അവസാനിപ്പിക്കാൻ നരേന്ദ്രമോദിയുമായി ഗൂഢാലോചന നടത്തിയവർ കോണ്ഗ്രസിലുണ്ട്. ലൈഫിനെ അട്ടിമറിക്കാൻ സിബിഐയ്ക്കു പരാതി കൊടുത്ത മുൻ എംഎൽഎയുണ്ട്. ഇദ്ദേഹം ഇപ്പോഴത്തെ സഭയിൽ എത്തിയില്ലെന്നും രാജേഷ് ആരോപിച്ചു.
പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്നു പറഞ്ഞ മന്ത്രി ഇപ്പോഴും ഇടതുപക്ഷ മന്ത്രിസഭയിൽ ഉൾപ്പെടുന്നതായി വി.ഡി. സതീശനും തിരിച്ചടിച്ചു. ഇത്തരം പരാമർശം നടത്തിയ മന്ത്രിയെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകാത്തതു ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.
എത്ര വീടുകൾ നിർമിച്ചു നൽകിയെന്ന കണക്കു വ്യക്തമാക്കാമോയെന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പരാമർശം പ്രതിപക്ഷ ബഹളത്തിനുമിടയാക്കി.
തന്റെ മണ്ഡലമായ പറവൂരിൽ മാത്രം 28 വീടുകൾ നിർമിച്ചു നൽകിയെന്നും എറണാകുളം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ മാത്രം മന്ത്രി പറഞ്ഞ 46 വീടുകളിൽ കൂടുതൽ നിർമിച്ചു നൽകിയതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകി.
കെപിസിസി നിർമിച്ചു നൽകിയ വീടുകളുടെ കണക്ക് വൈകാതെ നൽകാമെന്ന് അറിയിച്ച പ്രതിപക്ഷ നേതാവ്, പോരാളി ഷാജിയെപ്പോലെ മന്ത്രി എം.ബി. രാജേഷ് തരംതാഴ്ന്നെന്നു താൻ ഇപ്പോൾ പറയില്ലെന്നും ആരോപിച്ചു. സിപിഎമ്മിനു വേണ്ടി രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളിൽ കരിവാരിത്തേക്കുന്ന ട്രോളുകൾ നിർമിക്കുന്നത് പോരാളി ഷാജിയുടെ പേരിലാണ്.
സിപിഎം ഇതുവരെ 2013 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള നടപടികളാണു സ്വീകരിച്ചതെന്നു മന്ത്രി രാജേഷ് പറഞ്ഞു. ഇതിൽ 1203 വീടുകൾ നിർമിച്ചു നൽകി. ബാക്കി വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ലൈഫ് പദ്ധതി അവസാനിപ്പിക്കാൻ നരേന്ദ്രമോദിയുമായി ഗൂഢാലോചന നടത്തിയവർ കോണ്ഗ്രസിലുണ്ട്. ലൈഫിനെ അട്ടിമറിക്കാൻ സിബിഐയ്ക്കു പരാതി കൊടുത്ത മുൻ എംഎൽഎയുണ്ട്. ഇദ്ദേഹം ഇപ്പോഴത്തെ സഭയിൽ എത്തിയില്ലെന്നും രാജേഷ് ആരോപിച്ചു.
പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്നു പറഞ്ഞ മന്ത്രി ഇപ്പോഴും ഇടതുപക്ഷ മന്ത്രിസഭയിൽ ഉൾപ്പെടുന്നതായി വി.ഡി. സതീശനും തിരിച്ചടിച്ചു. ഇത്തരം പരാമർശം നടത്തിയ മന്ത്രിയെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകാത്തതു ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.