തിരുവനന്തപുരം: വെള്ളക്കരം കൂട്ടൽ ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലാണെന്നു സ്പീക്കർ. നിയമസഭ ചേർന്നുകൊണ്ടിരിക്കെ വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കിയ മന്ത്രി റോഷി അഗസ്റ്റിന്റെ നടപടിക്കെതിരേ സ്പീക്കറുടെ റൂളിംഗ്.
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനം എന്ന നിലയിലും സഭ സമ്മേളിക്കുന്ന സാഹചര്യത്തിലും ഇക്കാര്യം സഭയിൽത്തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമ മാതൃകയായേനെ എന്നു സ്പീക്കർ പറഞ്ഞു. ഇക്കാര്യം ഇനിയെങ്കിലും മന്ത്രിമാർ ശ്രദ്ധിക്കണം.
നിയമസഭാ സമ്മേളന കാലത്ത് സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സഭയിലാണു പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുൻ സംഭവങ്ങളും റൂളിംഗുകളും ഉദ്ധരിച്ച് സ്പീക്കർ പറഞ്ഞു.
നിയമസഭ സമ്മേളിക്കുന്ന സമയത്തു സഭയ്ക്കു പുറത്തു വെള്ളക്കരം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയതു നിയമസഭയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലാണു സ്പീക്കറുടെ റൂളിംഗ്.
സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച തീരുമാനം ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടതിന്റെ തുടർച്ചയായി എടുത്തിട്ടുള്ളതാണെന്നും അതു സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി വന്നതല്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. അതിനാലാണു സഭയിൽ പ്രത്യേകമായി പ്രഖ്യാപിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്പോൾ സഭാ സമ്മേളനത്തിലാണെങ്കിൽ അക്കാര്യം സഭയിൽത്തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വഴക്കമാണുള്ളത്. ഇതു ലംഘിക്കപ്പെട്ടപ്പോഴൊക്കെ വ്യക്തമായ റൂളിംഗുകൾ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനം എന്ന നിലയിലും സഭ സമ്മേളിക്കുന്ന സാഹചര്യത്തിലും ഇക്കാര്യം സഭയിൽത്തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമ മാതൃകയായേനെ എന്നു സ്പീക്കർ പറഞ്ഞു. ഇക്കാര്യം ഇനിയെങ്കിലും മന്ത്രിമാർ ശ്രദ്ധിക്കണം.
നിയമസഭാ സമ്മേളന കാലത്ത് സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സഭയിലാണു പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുൻ സംഭവങ്ങളും റൂളിംഗുകളും ഉദ്ധരിച്ച് സ്പീക്കർ പറഞ്ഞു.
നിയമസഭ സമ്മേളിക്കുന്ന സമയത്തു സഭയ്ക്കു പുറത്തു വെള്ളക്കരം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയതു നിയമസഭയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലാണു സ്പീക്കറുടെ റൂളിംഗ്.
സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച തീരുമാനം ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടതിന്റെ തുടർച്ചയായി എടുത്തിട്ടുള്ളതാണെന്നും അതു സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി വന്നതല്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. അതിനാലാണു സഭയിൽ പ്രത്യേകമായി പ്രഖ്യാപിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്പോൾ സഭാ സമ്മേളനത്തിലാണെങ്കിൽ അക്കാര്യം സഭയിൽത്തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വഴക്കമാണുള്ളത്. ഇതു ലംഘിക്കപ്പെട്ടപ്പോഴൊക്കെ വ്യക്തമായ റൂളിംഗുകൾ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.